ന്യൂഡൽഹി: പ്രശസ്തമായ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലെ ചാപ്പലിലും കുരിശിലും വർഗീയവിദ്വേഷം പരത്തുന്നതിനായി എഴുതി വച്ചതിലും, ദക്ഷിണ ഡൽഹിയിലുള്ള മുഗൾ കാലഘട്ടത്തിലെ ശവകുടീരത്തിൽ വെള്ളയും കാവിയും അടിച്ച് പൂജ തുടങ്ങിയതിലും വ്യാപക പ്രതിഷേധം. ഇതിനിടെ, മന്ദിർ നഹി ബനേഗ, കോളജ് യഹി രഹേഗ (ക്ഷേത്രം നിർമിക്കില്ല, കോളജ് ഇവിടെ തുടരും) എന്ന പുതിയ ചുവരെഴുത്ത് ഞായറാഴ്ച പ്രത്യക്ഷപ്പെട്ടു.
ഡൽഹി സർവകലാശാല നോർത്ത് കാമ്പസിലെ സെന്റ് സ്റ്റീഫൻസ് കോളജിനോട് ചേർന്നുള്ള ഹിന്ദു കോളജിനു മുന്നിലെ ബസ് വെയ്റ്റിംഗ് ഷെൽട്ടറിലാണ് വലിയ അക്ഷരത്തിൽ ബദൽ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ബസ് ഷെൽട്ടറിലെ വലിയ പരസ്യബോർഡിൽ ചുവന്ന നിറത്തിലാണ് ഈ എഴുത്ത്. കോളജുകളുടെ സ്വയംഭരണാധികാരം ഇല്ലാതാക്കണമെന്ന് (സ്മാഷ് ഓട്ടോണമി) ഇതേ ബസ് ഷെൽട്ടറിന്റെ വശത്തുള്ള മറ്റൊരു ബോർഡിലും എഴുതിയിട്ടുണ്ട്.
സെന്റ് സ്റ്റീഫൻസ് കോളജ് ചാപ്പലിന്റെ വാതിലിൽ മന്ദിർ യഹി ബനേഗ (ക്ഷേത്രം ഇവിടെ പണിയും) എന്നും കോളജിനു മുന്നിലെ കുരിശിൽ ഐആം ഗോയിംഗ് ടു ഹെൽ (ഞാൻ നരകത്തിലേക്കു പോകുന്നു) എന്നും കഴിഞ്ഞ ദിവസം കറുത്ത അക്ഷരത്തിൽ എഴുതിയിരുന്നു. കോളജ് ചാപ്പലിനു പിന്നിലുള്ള ഒരു കുരിശും അക്രമികൾ തകർത്തിരുന്നു. ഈ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനോ, കുറ്റം ചെയ്തവരെ അറസ്റ്റു ചെയ്യാനോ പോലും കേന്ദ്രസർക്കാരിനു കീഴിലുള്ള ഡൽഹി പോലീസ് തയാറാട്ടില്ല.
ഡൽഹി സഫ്ദർജംഗ് എൻക്ലേവിലുള്ള ഹുമയൂണ്പൂരിലെ അതിപുരാതനായ ശവകുടീരം മധ്യകാലഘട്ടത്തിലേതാണെ
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.