
ന്യൂഡൽഹി: പ്രശസ്തമായ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലെ ചാപ്പലിലും കുരിശിലും വർഗീയവിദ്വേഷം പരത്തുന്നതിനായി എഴുതി വച്ചതിലും, ദക്ഷിണ ഡൽഹിയിലുള്ള മുഗൾ കാലഘട്ടത്തിലെ ശവകുടീരത്തിൽ വെള്ളയും കാവിയും അടിച്ച് പൂജ തുടങ്ങിയതിലും വ്യാപക പ്രതിഷേധം. ഇതിനിടെ, മന്ദിർ നഹി ബനേഗ, കോളജ് യഹി രഹേഗ (ക്ഷേത്രം നിർമിക്കില്ല, കോളജ് ഇവിടെ തുടരും) എന്ന പുതിയ ചുവരെഴുത്ത് ഞായറാഴ്ച പ്രത്യക്ഷപ്പെട്ടു.
ഡൽഹി സർവകലാശാല നോർത്ത് കാമ്പസിലെ സെന്റ് സ്റ്റീഫൻസ് കോളജിനോട് ചേർന്നുള്ള ഹിന്ദു കോളജിനു മുന്നിലെ ബസ് വെയ്റ്റിംഗ് ഷെൽട്ടറിലാണ് വലിയ അക്ഷരത്തിൽ ബദൽ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ബസ് ഷെൽട്ടറിലെ വലിയ പരസ്യബോർഡിൽ ചുവന്ന നിറത്തിലാണ് ഈ എഴുത്ത്. കോളജുകളുടെ സ്വയംഭരണാധികാരം ഇല്ലാതാക്കണമെന്ന് (സ്മാഷ് ഓട്ടോണമി) ഇതേ ബസ് ഷെൽട്ടറിന്റെ വശത്തുള്ള മറ്റൊരു ബോർഡിലും എഴുതിയിട്ടുണ്ട്.
സെന്റ് സ്റ്റീഫൻസ് കോളജ് ചാപ്പലിന്റെ വാതിലിൽ മന്ദിർ യഹി ബനേഗ (ക്ഷേത്രം ഇവിടെ പണിയും) എന്നും കോളജിനു മുന്നിലെ കുരിശിൽ ഐആം ഗോയിംഗ് ടു ഹെൽ (ഞാൻ നരകത്തിലേക്കു പോകുന്നു) എന്നും കഴിഞ്ഞ ദിവസം കറുത്ത അക്ഷരത്തിൽ എഴുതിയിരുന്നു. കോളജ് ചാപ്പലിനു പിന്നിലുള്ള ഒരു കുരിശും അക്രമികൾ തകർത്തിരുന്നു. ഈ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനോ, കുറ്റം ചെയ്തവരെ അറസ്റ്റു ചെയ്യാനോ പോലും കേന്ദ്രസർക്കാരിനു കീഴിലുള്ള ഡൽഹി പോലീസ് തയാറാട്ടില്ല.
ഡൽഹി സഫ്ദർജംഗ് എൻക്ലേവിലുള്ള ഹുമയൂണ്‍പൂരിലെ അതിപുരാതനായ ശവകുടീരം മധ്യകാലഘട്ടത്തിലേതാണെ
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
This website uses cookies.