Categories: Kerala

ജൈവസമൃദ്ധി പദ്ധതി ഉദ്‌ഘാടനം ചെയ്തു

ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമാക്കി സമഗ്രമായ കാർഷിക വിപ്ലവത്തിനാണ് തുടക്കമായിരിക്കുന്നത്...

സ്വന്തം ലേഖകൻ

കാട്ടാക്കട: ‘സുഭിക്ഷ കേരളത്തിനായി സ്വയംപര്യാപ്തമായ കാട്ടാക്കട മണ്ഡലം’ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പായ “ജൈവസമൃദ്ധി പദ്ധതി”യുടെ മണ്ഡലംതല ഉദ്ഘാടനം കാട്ടാക്കട കട്ടയ്ക്കോട് സെന്റ് ആന്റണീസ് പള്ളി മുറ്റത്ത് മുരിങ്ങ തൈയും പപ്പായ തൈയും നട്ടുകൊണ്ട് ഐ.ബി.സതീഷ് എം.എൽ.എ. നിർവ്വഹിച്ചു. സെന്റ് ആന്റണീസ് ഇടവകവികാരിയും വികാരിയും കട്ടയ്ക്കോട് ഫെറോനാ വികാരിയുമായ ഫാ.റോബർട്ട് വിൻസെന്റും, കട്ടയ്ക്കോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ.സുബ്രമണ്യവും സന്നിഹിതരായിരുന്നു.

ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമാക്കി സമഗ്രമായ കാർഷിക വിപ്ലവത്തിനാണ് കാട്ടാക്കട മണ്ഡലത്തിൽ ഇന്നലെ തുടക്കമായിരിക്കുന്നത്. മണ്ഡലത്തിലാകെ 96.6 ഹെക്ടർ ഭൂമിയിലാണ് കൃഷി ആരംഭിക്കുന്നത്. മണ്ഡലംതല ഉദ്ഘാടനത്തിന്റെ ഭാഗമായി കാട്ടാക്കട പഞ്ചായത്തിലെ കട്ടയ്ക്കോട് വാർഡിലെ എല്ലാ വീട്ടിലും കട്ടയ്ക്കോട് സർവ്വീസ് സഹകരണ ബാങ്ക് നൽകിയ മുരിങ്ങ തൈയും പപ്പായ തൈയും സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ചേർന്ന് എത്തിച്ചു.

കൂടാതെ, പഞ്ചായത്ത്തല ഉദ്ഘാടനത്തിന്റെ ഭാഗമായി കാട്ടാക്കട പഞ്ചായത്തിലെ അമ്പലത്തിൻകാലയിൽ 7 പറ നിലത്തിൽ നെൽകൃഷിയും ആരംഭിച്ചു. മെയ് 25 മുതൽ മെയ് 30-നുള്ളിൽ മണ്ഡലത്തിലെ മറ്റ് 5 പഞ്ചായത്തുകളിലും ഒന്നാംഘട്ട കൃഷി ആരംഭിക്കും. പച്ചക്കറി കൃഷി, വാഴ കൃഷി, നെൽകൃഷി, കേരകൃഷി, മരചീനി കൃഷി, കിഴങ്ങ് വർഗ്ഗങ്ങൾ, ഫലവൃക്ഷങ്ങൾ എന്നിവയാണ് പ്രധാനമായും ആദ്യഘട്ടത്തിൽ നടപ്പിലാക്കുക.

കർഷകർക്ക് എല്ലാവിധ പിന്തുണയും സഹായങ്ങളും ലഭ്യമാക്കാൻ മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, കൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കുടുംബശ്രീ, തൊഴിലുറപ്പ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ‘സുഭിക്ഷ കേരളത്തിനായ് കാർഷിക സ്വയംപര്യാപ്ത മണ്ഡലം’ എന്ന ലക്ഷ്യം സാധ്യമാകുംവിധം എല്ലാതരം കൃഷി രീതികളും അവലംബിച്ച് മണ്ഡലത്തിന് ആവശ്യമായ കാർഷിക ഉത്പനങ്ങൾ മണ്ഡലത്തിൽ തന്നെ ഉത്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.

vox_editor

Recent Posts

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

1 day ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

1 week ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago