
കട്ടയ്‌ക്കോട് ; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന ജപമാല പദയാത്ര ഞായറാഴ്‌ച കാട്ടാക്കടയില്‍ നടക്കും. കട്ടയ്‌ക്കോട് സെയ്‌ന്റ് ആന്റണീസ് ഫൊറോന ദേവാലയത്തില്‍ നിന്ന് ആരംഭിക്കുന്ന പദയാത്ര കാട്ടാക്കട പട്ടണം ചുറ്റി കൊല്ലോട് സെയ്‌ന്റ് ജോസഫ് ദേവാലയത്തില്‍ സമാപിക്കും .
രാവിലെ 10 മുതല്‍ 12 വരെ കട്ടയ്‌ക്കോട് ദേവാലയത്തില്‍ അഖണ്ഡ ജപമാല നടക്കും. 1.30 ന് ജപമാല പദയാത്ര നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ ഉദ്‌ഘാടനം ചെയ്യും ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മീസിയം പ്രസിഡന്റ് ജെ.നേശമണി അധ്യക്ഷത വഹിക്കും . കാട്ടാക്കട റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍. വിന്‍സെന്റ് കെ പീറ്റര്‍ മുഖ്യ പ്രഭാഷണവും നെയ്യാറ്റിന്‍കര രൂപതാ അല്‍മായ ശുശ്രൂഷ ഡയറക്‌ടര്‍ ഫാ. ഷാജ്‌കുമാര്‍ അനുഗ്രഹ പ്രഭാഷണവും നടത്തും .ഫാ.ജോസഫ് അഗസ്റ്റിന്‍ , ഫാ.ജോസഫ് അനില്‍ , ഫാ.ജോയി സാബു , സിസ്റ്റര്‍ എല്‍സി ചാക്കോ , എം .ഡൊമനിക് , സതീഷ് കുമാര്‍ , ഫ്രാന്‍സി അലോഷി തുടങ്ങിയവര്‍ പ്രസംഗിക്കും .
കൊല്ലോട് സെന്റ് ജോസഫ് ദേവാലയത്തില്‍ നടക്കുന്ന സമാപന സമ്മേളനം നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്‌തുദാസ് ഉദ്‌ഘാടനം ചെയ്യും . മോണ്‍. വി പി ജോസ് , ഡോ.നിക്‌സണ്‍രാജ്, ഫാ.അജി അലോഷ്യസ് തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കും .
രണ്ടായിരത്തിലധികം മരിയ ഭക്‌തര്‍ റാലിയില്‍ പങ്കെടുക്കുമെന്ന് ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയം പ്രസിഡന്റ് നേശമണി പറഞ്ഞു.ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മീസിയമാണ് ജപമാല പദയാത്രക്ക് നേതൃത്വം നല്‍കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ; ബ്രദര്‍ ജെ.നേശമണി (ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മീസിയം പ്രസിഡന്റ്)
8281790465
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
This website uses cookies.