
കട്ടയ്‌ക്കോട് ; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന ജപമാല പദയാത്ര ഞായറാഴ്‌ച കാട്ടാക്കടയില്‍ നടക്കും. കട്ടയ്‌ക്കോട് സെയ്‌ന്റ് ആന്റണീസ് ഫൊറോന ദേവാലയത്തില്‍ നിന്ന് ആരംഭിക്കുന്ന പദയാത്ര കാട്ടാക്കട പട്ടണം ചുറ്റി കൊല്ലോട് സെയ്‌ന്റ് ജോസഫ് ദേവാലയത്തില്‍ സമാപിക്കും .
രാവിലെ 10 മുതല്‍ 12 വരെ കട്ടയ്‌ക്കോട് ദേവാലയത്തില്‍ അഖണ്ഡ ജപമാല നടക്കും. 1.30 ന് ജപമാല പദയാത്ര നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ ഉദ്‌ഘാടനം ചെയ്യും ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മീസിയം പ്രസിഡന്റ് ജെ.നേശമണി അധ്യക്ഷത വഹിക്കും . കാട്ടാക്കട റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍. വിന്‍സെന്റ് കെ പീറ്റര്‍ മുഖ്യ പ്രഭാഷണവും നെയ്യാറ്റിന്‍കര രൂപതാ അല്‍മായ ശുശ്രൂഷ ഡയറക്‌ടര്‍ ഫാ. ഷാജ്‌കുമാര്‍ അനുഗ്രഹ പ്രഭാഷണവും നടത്തും .ഫാ.ജോസഫ് അഗസ്റ്റിന്‍ , ഫാ.ജോസഫ് അനില്‍ , ഫാ.ജോയി സാബു , സിസ്റ്റര്‍ എല്‍സി ചാക്കോ , എം .ഡൊമനിക് , സതീഷ് കുമാര്‍ , ഫ്രാന്‍സി അലോഷി തുടങ്ങിയവര്‍ പ്രസംഗിക്കും .
കൊല്ലോട് സെന്റ് ജോസഫ് ദേവാലയത്തില്‍ നടക്കുന്ന സമാപന സമ്മേളനം നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്‌തുദാസ് ഉദ്‌ഘാടനം ചെയ്യും . മോണ്‍. വി പി ജോസ് , ഡോ.നിക്‌സണ്‍രാജ്, ഫാ.അജി അലോഷ്യസ് തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കും .
രണ്ടായിരത്തിലധികം മരിയ ഭക്‌തര്‍ റാലിയില്‍ പങ്കെടുക്കുമെന്ന് ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയം പ്രസിഡന്റ് നേശമണി പറഞ്ഞു.ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മീസിയമാണ് ജപമാല പദയാത്രക്ക് നേതൃത്വം നല്‍കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ; ബ്രദര്‍ ജെ.നേശമണി (ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മീസിയം പ്രസിഡന്റ്)
8281790465
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.