
നെയ്യാറ്റിന്‍കര : യുവാക്കളില്‍ ജപമാല ഭക്‌തി വളരത്തണമെന്ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ . യുവാക്കള്‍ മരിയ ഭക്‌തിയില്‍ വളരാന്‍ ജപമാല പ്രാര്‍ത്ഥന ശക്‌തി പകരുമെന്നും ബിഷപ് പറഞ്ഞു. പരിശുദ്ധ മറിയത്തിന്റെ മാധ്യസ്‌ഥ്യം അനുദിന പ്രാര്‍ത്ഥകളില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണം . ക്രിസ്‌തീയ വിശ്വാസം വളര്‍ത്തുവാനും പുലര്‍ത്തുവാനും മരിയ ഭക്‌തി സഹായിക്കും . ലോക മെങ്ങും മിഷന്‍ ഞായര്‍ ആചരിക്കുന്ന ഇന്ന് നമുക്ക് വേണ്ടി മാത്രം പ്രാര്‍ത്ഥിക്കാതെ ലോകത്തിന് വേണ്ടിയും ലോക സമാധാനത്തിന് വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്നും ബിഷപ് ഉദ്‌ബോധിപ്പിച്ചു.
രൂപതാ ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയം സംഘടിപ്പിച്ച ജപമാല പദയാത്ര ഉദ്‌ഘാടനം ചെയ്യ്‌ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്. ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മീസിയം പ്രസിഡന്റ് ജെ.നേശമണി അധ്യക്ഷത വഹിച്ചു . കാട്ടാക്കട റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍. വിന്‍സെന്റ് കെ പീറ്റര്‍ മുഖ്യ പ്രഭാഷണവും നെയ്യാറ്റിന്‍കര രൂപതാ അല്‍മായ ശുശ്രൂഷ ഡയറക്‌ടര്‍ ഷാജ്‌കുമാര്‍ അനുഗ്രഹ പ്രഭാഷണവും നടത്തി .കട്ടയ്‌ക്കോട് ഫൊറോന വികാരി ഫാ.ജോസഫ് അഗസ്റ്റിന്‍ , ഫാ.ജോസഫ് അനില്‍ , ഫാ.ജോയി സാബു , സിസ്റ്റര്‍ എല്‍സി ചാക്കോ , എം .ഡൊമനിക് , സതീഷ് കുമാര്‍ , ഫ്രാന്‍സി അലോഷി തുടങ്ങിയവര്‍ പ്രസംഗിച്ചു .
തുടര്‍ന്ന് കട്ടയ്‌ക്കോട് നിന്നും ഭക്‌തി നിര്‍ഭരമായ ജപമാല പദയാത്ര നടന്നു . കട്ടയ്‌ക്കോട് സെയിന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തില്‍ നിന്ന് ആരംഭിച്ച പദയാത്ര കാട്ടാക്കട പട്ടണം ചുറ്റി കൊല്ലോട് സെയ്‌ന്റ് ജോസഫ് ദേവാലയത്തില്‍ സമാപിച്ചു. രാവിലെ 10 മുതല്‍ 12 വരെ കട്ടയ്‌ക്കോട് ദൈവാലയത്തില്‍ അഖണ്ഡ ജപമാല ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മീസിയത്തിന്റെ നേതൃത്വത്തില്‍ നടന്നു.
ഉച്ചക്ക് ശേഷം കൊല്ലോട് സെയിന്റ് ജോസഫ് ദൈവാലയത്തില്‍ നടന്ന സമാപന സമ്മേളനം നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്‌തുദാസ് ഉദ്‌ഘാടനം ചെയ്യ്‌തു . മോണ്‍. വി പി ജോസ് , ഡോ.നിക്‌സണ്‍രാജ്, ഫാ.അജി അലോഷ്യസ് തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പ്രസംഗിച്ചു. രണ്ടായിരത്തിലധികം മരിയ ഭക്‌തര്‍ കാട്ടാക്കടയില്‍ നടന്ന ജപമാല റാലിയില്‍ പങ്കെടുത്തു.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.