Categories: Kerala

ജനബോധന യാത്രയ്ക്ക് കൊല്ലം നൽകിയത് വൻവരവേൽപ്പ്

അതിജീവനത്തിനായുള്ള പ്രക്ഷോഭമാണ് വേണ്ടി വന്നാൽ വിമോചന സമരത്തിനും മടിക്കില്ല; ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി

ജോസ് മാർട്ടിൻ

കൊല്ലം: കൊല്ലം നഗരത്തിലെ പര്യടനത്തിന് ശേഷം വൈകുന്നേരം തങ്കശേരി ബസ്ബേയിൽ നിന്നാരംഭിച്ച പദയാത്രയെ യാത്രയെ ആയിരങ്ങൾ അനുഗമിച്ചു. കൊല്ലം പോർട്ട് ഹാർബർ ഗേറ്റിന് സമീപം സംഘടിപ്പിച്ച സമാപന സമ്മേളനം കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ ജോസഫ് ജൂഡ് ജനബോധന യാത്രയുടെ ലക്ഷ്യം വിശദീകരിച്ചു, വൈദികരും വിവധ സംഘടനാ പ്രതിനിധികളും, ജനപ്രതിനിധികളും ജാഥയെ അഭിസംബോധന ചെയ്തു സംസാരിച്ചു.

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ നടത്തുന്നത് വിമോചന സമരമല്ലന്നും അതിജീവനത്തിനായ പ്രക്ഷോഭമാണെന്നും വേണ്ടി വന്നാൽ വിമോചന സമരത്തിനും മടിക്കില്ലന്നും ബിഷപ് മുന്നറിയിപ്പ് നൽകി. വർഷങ്ങളായി അധികാരികൾ മത്സ്യ തൊഴിലാളികളെ കപട വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയാണെന്നും വാഗ്ദാന ലംഘനങ്ങൾ വലിയ നാശങ്ങൾ വരുത്തിയതോടെയാണ് വിഴിഞ്ഞത്തെ ജനത സമരത്തിന് ഇറങ്ങിയതെന്നും അതിജീവനത്തിന് വേണ്ടിയുള്ള സമരം ആയതിനാലാണ് മെത്രാന്മാരും പിതാക്കന്മാരുമൊക്ക പിന്തുണയുമായി രംഗത്ത് വന്നതെന്നും മത്സ്യ തൊഴിലാളികൾക്ക് ഒപ്പം ചേർന്ന് പിന്നീട് നിരവധി സംഘടനകളും പിന്തുണയുമായി രംഗത്ത് എത്തുകയായിരുന്നുവെന്നും ബിഷപ് ചൂണ്ടിക്കാട്ടി അതോടൊപ്പം എല്ലാ രാഷ്ട്രീയ പാർട്ടികളും എല്ലാക്കാലത്തും മത്സ്യ തൊഴിലാളികളെ ദ്രോഹിക്കുകയായിരുന്നുവെന്നും വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പഠനത്തിൽ പോലും അനുഭവ സമ്പത്തുള്ള മത്സ്യ തൊഴിലാളി സംഘടനാ പ്രതിനിധികളെ പോലും ഉൾപ്പെടുത്തിയില്ല. തീരശോഷണം സംബന്ധിച്ച പഠനം ഇതുവരെ തുടങ്ങിയിട്ടില്ല എന്ന് സർക്കാർ സമ്മതിച്ചത് പോലും ഇപ്പോഴത്തെ സമരത്തിന് ശേഷമാണന്നും ബിഷപ്പ് വ്യക്തമാക്കി.

രൂപത വികാർ ജനറൽ മോൺ. വിൻസന്റ് മച്ചാഡോ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.കെ. സലിം മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോർജ് സെബാസ്റ്റ്യൻ, ഫാ.തോമസ് തറയിൽ, അനിൽ ജോൺ ഫ്രാൻസിസ്, സീറാ യോഹന്നാൻ, ബെനഡിക്ട് മേരി, ജയിംസ് വടക്കുംചേരി തുടങ്ങിയവർ പ്രസംഗിച്ചു.

തീരദേശ അതിജീവന സമരത്തിന് ഐക്യദാർഢ്യം പ്രക്ക്യാപിച്ച്കൊണ്ട് കെ.ആര്‍.എല്‍.സി.സി., കെ.എൽ.സി.എ. തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ മൂലമ്പിള്ളി മുതൽ വിഴിഞ്ഞം വരേയുള്ള ജനബോധന യാത്രയുടെ നാലാം ദിവസം കൊല്ലം രൂപതയുടെ നേതൃത്വത്തിൽ രൂപതാ അതിർത്തിയായ തോട്ടപ്പള്ളിയിൽ ആയിരങ്ങൾ എതിരേറ്റ്, ബൈക്ക് റാലിയുടെ അകമ്പടിയോടെ കായംകുളം, ഓച്ചിറ, തെക്കുംഭാഗം, കരുനാഗപ്പള്ളി, തെക്കുംഭാഗം, നീണ്ടകര എന്നിവടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് ചവറ ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നത്.

ഫെറോന, ഇടവക വികാരിമാരായ ഫാ. രാജേഷ് മാർട്ടിൻ, ഫാ. ജഗദീഷ്, ഫാ. സൈജു, ഫാ. ഫിൽസൺ ഫ്രാൻസിസ്, ഫാദർ ആന്റണി ടി.ജെ., ഫാ. ജോളി എബ്രഹാം, ഫാ. പോൾ ആന്റണി, ഫാ. അഗസ്റ്റിൻ, ഫാ.സൈജു ഫാദർ മിൽട്ടൺ ജി., ഫാ. സജി ജോസഫ്, ഫാ. ടൈറ്റസ്, ഫാ. റജിസൺ തുടങ്ങി വൈദികർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ചവറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് വിമൽ രാജ്, മദ്യവിരുദ്ധ സമിതി അംഗം യോഹന്നാൻ എന്നിവർ റാലിക്ക് ആശംസകൾ അർപ്പിച്ചു. തുടർന്ന് ഓരോ ഇടവകയിൽ നിന്നും പ്രതിനിധികൾ ജാഥാ ക്യാപ്റ്റൻമാരെ പൊന്നാട അണിയിച്ച് ആദരിച്ചു.

vox_editor

Recent Posts

സ്ഥലകാലത്തിൻ അധിപനായവൻ (ലൂക്കാ 24: 46-53)

സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…

13 hours ago

6th Sunday Easter_ഉള്ളിൽ വസിക്കുന്ന ദൈവം (യോഹ 14:23-29)

പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…

1 week ago

ബിഷപ് മാർ മാത്യു മാക്കീൽ ഉൾപ്പെടെ മൂന്ന് ദൈവദാസർ ധന്യപദവിയിലേക്ക്

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…

1 week ago

4th Sunday of Easter_ഇടയന്റെ സ്വരം ശ്രവിക്കുന്നവർ (യോഹ 10: 27-30)

പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…

3 weeks ago

നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു

ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആ​ഗോള കത്തോലിക്ക സഭയുടെ…

3 weeks ago

3rd_Easter Sunday_സ്നേഹം ആത്മസമർപ്പണമാണ് (യോഹ 21:1-19)

പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…

4 weeks ago