
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്ന ദൈവദാസൻ ബിഷപ്പ് ജെറോം പിതാവിന്റെ ചരമ വാർഷികത്തിന്റെ സ്മരണമാചരിച്ചുകൊണ്ട് കെസിവൈഎം കൊല്ലം രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ വാഹനയാത്ര യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജെറോം പിതാവിന്റെ ജന്മസ്ഥലമായ കോയിവിളയിൽ നിന്നും, കബറിടമായ തങ്കശ്ശേരി ഇൻഫെന്റ് ജീസസ് കത്തീഡ്രലിലേക്ക് സംഘടിപ്പിക്കപ്പെട്ട അനുസ്മരണ യാത്രയ്ക്ക് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എഡ്വേർഡ് രാജു നേതൃത്വം നൽകി.
രാവിലെ 6:30-ന് കോയിവിള സെന്റ് ആന്റണീസ് ദേവാലയത്തിൽ നടന്ന അനുസ്മരണ ദിവ്യബലിയ്ക്ക് കൊല്ലം രൂപതാ അധ്യക്ഷൻ റവ.ഡോ.പോൾ ആന്റണി മുല്ലശ്ശേരി മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് നൂറ് കണക്കിന് വാഹനങ്ങൾ അണിനിരന്ന അനുസ്മരണ വാഹന റാലി രൂപതാ അധ്യക്ഷൻ ഫ്ലാഗ് ഓഫ് ചെയ്തു.
വിവിധ ഇടവകകൾ നൽകിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകുന്നേരം 4 മണിയ്ക്ക് യാത്ര അവസാനിച്ചു. തുടർന്ന്, ജെറോം പിതാവിന്റെ കബറിടത്തിൽ നടന്ന പ്രത്യേക പ്രാർഥനയ്ക്ക് കൊല്ലം രൂപതാ വികാരി ജനറൽ റവ.മോൺ.വിൻസെന്റ് മച്ചാഡോ നേതൃത്വം നൽകി. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചു സംഘടിപ്പിക്കപ്പെട്ട വാഹന ജാഥ, ജെറോം പിതാവിനോടുള്ള ഭക്തി ഊട്ടി ഉറപ്പിക്കുന്ന ഒന്നായി മാറിയെന്ന് രൂപതാ പി.ആർ.ഓ. പറഞ്ഞു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
This website uses cookies.