
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്ന ദൈവദാസൻ ബിഷപ്പ് ജെറോം പിതാവിന്റെ ചരമ വാർഷികത്തിന്റെ സ്മരണമാചരിച്ചുകൊണ്ട് കെസിവൈഎം കൊല്ലം രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ വാഹനയാത്ര യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജെറോം പിതാവിന്റെ ജന്മസ്ഥലമായ കോയിവിളയിൽ നിന്നും, കബറിടമായ തങ്കശ്ശേരി ഇൻഫെന്റ് ജീസസ് കത്തീഡ്രലിലേക്ക് സംഘടിപ്പിക്കപ്പെട്ട അനുസ്മരണ യാത്രയ്ക്ക് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എഡ്വേർഡ് രാജു നേതൃത്വം നൽകി.
രാവിലെ 6:30-ന് കോയിവിള സെന്റ് ആന്റണീസ് ദേവാലയത്തിൽ നടന്ന അനുസ്മരണ ദിവ്യബലിയ്ക്ക് കൊല്ലം രൂപതാ അധ്യക്ഷൻ റവ.ഡോ.പോൾ ആന്റണി മുല്ലശ്ശേരി മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് നൂറ് കണക്കിന് വാഹനങ്ങൾ അണിനിരന്ന അനുസ്മരണ വാഹന റാലി രൂപതാ അധ്യക്ഷൻ ഫ്ലാഗ് ഓഫ് ചെയ്തു.
വിവിധ ഇടവകകൾ നൽകിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകുന്നേരം 4 മണിയ്ക്ക് യാത്ര അവസാനിച്ചു. തുടർന്ന്, ജെറോം പിതാവിന്റെ കബറിടത്തിൽ നടന്ന പ്രത്യേക പ്രാർഥനയ്ക്ക് കൊല്ലം രൂപതാ വികാരി ജനറൽ റവ.മോൺ.വിൻസെന്റ് മച്ചാഡോ നേതൃത്വം നൽകി. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചു സംഘടിപ്പിക്കപ്പെട്ട വാഹന ജാഥ, ജെറോം പിതാവിനോടുള്ള ഭക്തി ഊട്ടി ഉറപ്പിക്കുന്ന ഒന്നായി മാറിയെന്ന് രൂപതാ പി.ആർ.ഓ. പറഞ്ഞു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.