
ജോസ് മാർട്ടിൻ
കൊല്ലം: കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനും ദൈവ ദാസനുമായ ബിഷപ്പ് ജെറോമിന്റെ മുപ്പതാം ചരമ വാർഷികദിനം ആചരിച്ച് അനുസ്മരണത്തിന് തുടക്കം കുറിച്ചു. കോയിവിള ഇടവക വികാരി ഫാ.ജോളി എബ്രഹാം പതാക ഉയർത്തി ആരംഭം കുറിച്ച അനുസ്മരണ യോഗത്തിന് ഫാ.ജോളി എബ്രഹാം അധ്യക്ഷനായിരുന്നു. ഫാ.രാജേഷ് മാർട്ടിൻ, ശ്രീ.കിരൺ ക്രിസ്റ്റഫർ (കെ.സി.വൈ.എം. രൂപതാ പ്രസിഡന്റ്), ശ്രീ.ജോർജ് മാനുവൽ (കെ.എൽ.സി.എ.), സെബാസ്റ്റ്യൻ ആന്റണി, ശ്രീ.സെബാസ്റ്റ്യൻ ജോസഫ്, ശ്രീ.ബെഞ്ചോ ടൈറ്റസ്, ശ്രീമതി മരിയ കെ.സി.വൈ.എം. രൂപതാ വൈസ് പ്രസിഡന്റ്, വിമൺ വിങ് കോഡിനേറ്റർ അഖില, സിനി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
അതോടൊപ്പം അഷ്ടമുടി കായലിന്റെ എട്ടു മുടികളെയും സ്പർശിച്ച് ബിഷപ്പ് ജെറോമിന്റെ ദീപ്ത സ്മരണകൾ ഉണർത്തികൊണ്ട് അനുസ്മരണ ജലഘോഷയാത്രയും സംഘടിപ്പിച്ചു. ജലഘോഷയാത്ര പിതാവിന്റെ ജന്മനാടായ കോയിവിളയിൽ ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സന്തോഷ് തുപ്പാശേരി ഉത്ഘാടനം ചെയ്തു. ജനപ്രതിനിധികളായ സജി അനിൽ, ടെൽമാ മേരി, എന്നിവർ പങ്കെടുത്തു.
കെ.സി.വൈ.എം. കൊല്ലം രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ ദൈവദാസൻ ബിഷപ് ജെറോം അനുസ്മരണത്തിന്റെ ഭാഗമായി കോയിവിള സെന്റ് ആന്റണീസ് പള്ളിയങ്കണത്തിൽ നടത്തപ്പെട്ട “എക്സ്പോ-2022” കെ.സി.വൈ.എം. മുൻ സംസ്ഥാന പ്രസിഡന്റ് ശ്രീ.എഡ്‌വേഡ് രാജു ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.