
ജോസ് മാർട്ടിൻ
കൊല്ലം: കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനും ദൈവ ദാസനുമായ ബിഷപ്പ് ജെറോമിന്റെ മുപ്പതാം ചരമ വാർഷികദിനം ആചരിച്ച് അനുസ്മരണത്തിന് തുടക്കം കുറിച്ചു. കോയിവിള ഇടവക വികാരി ഫാ.ജോളി എബ്രഹാം പതാക ഉയർത്തി ആരംഭം കുറിച്ച അനുസ്മരണ യോഗത്തിന് ഫാ.ജോളി എബ്രഹാം അധ്യക്ഷനായിരുന്നു. ഫാ.രാജേഷ് മാർട്ടിൻ, ശ്രീ.കിരൺ ക്രിസ്റ്റഫർ (കെ.സി.വൈ.എം. രൂപതാ പ്രസിഡന്റ്), ശ്രീ.ജോർജ് മാനുവൽ (കെ.എൽ.സി.എ.), സെബാസ്റ്റ്യൻ ആന്റണി, ശ്രീ.സെബാസ്റ്റ്യൻ ജോസഫ്, ശ്രീ.ബെഞ്ചോ ടൈറ്റസ്, ശ്രീമതി മരിയ കെ.സി.വൈ.എം. രൂപതാ വൈസ് പ്രസിഡന്റ്, വിമൺ വിങ് കോഡിനേറ്റർ അഖില, സിനി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
അതോടൊപ്പം അഷ്ടമുടി കായലിന്റെ എട്ടു മുടികളെയും സ്പർശിച്ച് ബിഷപ്പ് ജെറോമിന്റെ ദീപ്ത സ്മരണകൾ ഉണർത്തികൊണ്ട് അനുസ്മരണ ജലഘോഷയാത്രയും സംഘടിപ്പിച്ചു. ജലഘോഷയാത്ര പിതാവിന്റെ ജന്മനാടായ കോയിവിളയിൽ ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സന്തോഷ് തുപ്പാശേരി ഉത്ഘാടനം ചെയ്തു. ജനപ്രതിനിധികളായ സജി അനിൽ, ടെൽമാ മേരി, എന്നിവർ പങ്കെടുത്തു.
കെ.സി.വൈ.എം. കൊല്ലം രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ ദൈവദാസൻ ബിഷപ് ജെറോം അനുസ്മരണത്തിന്റെ ഭാഗമായി കോയിവിള സെന്റ് ആന്റണീസ് പള്ളിയങ്കണത്തിൽ നടത്തപ്പെട്ട “എക്സ്പോ-2022” കെ.സി.വൈ.എം. മുൻ സംസ്ഥാന പ്രസിഡന്റ് ശ്രീ.എഡ്‌വേഡ് രാജു ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.