
ജോസ് മാർട്ടിൻ
കൊച്ചി: കെ.ആർ.എൽ.സി.ബി.സി. ഹെറിറ്റേജ് കമ്മിഷനും, മതബോധന കമ്മിഷനും സംയുക്തമായി കേരളാ തലത്തിൽ ദേവസഹായം ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു. ഇടവക, സംസ്ഥാന തലങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന മത്സരങ്ങളിൽ 10 വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കും, 17 വയസ്സിന് മുകളിലുള്ള അൽമായർ, വൈദീകർ, സന്യസ്തർ, സന്യാസിനിമാർക്കും പങ്കെടുക്കാവുന്നതാണ്.
ഓരോ വിഭാഗത്തിനും പ്രത്യേകം സമ്മാനങ്ങൾ നൽകുമെന്നും ദേവസഹായത്തിന്റെ ജനനം, ജീവിതം, ക്രൈസ്തവനായി മാറിയ ദേവസഹായത്തിന്റെ വിശ്വാസ ജീവിതം, രക്ത സാക്ഷിത്വം, വിശുദ്ധ പദവി നടപടിക്രമങ്ങൾ, വിശുദ്ധ പദവിപ്രഖ്യാപനം, തിരുവിതാംകൂറിൽ 18-ാം നൂറ്റാണ്ടിലെ മത-സാമൂഹ്യ-രാഷ്ട്രീയ സംവിധാനങ്ങൾ, സാഹചര്യങ്ങൾ, ദേവസഹായത്തെക്കുറിച്ച് രചിക്കപ്പെട്ട ഗ്രന്ഥങ്ങൾ, കലാരൂപങ്ങൾ എന്നിവയെ ആസ്പദമാക്കിയാണ് ക്വിസ്സ് ചോദ്യങ്ങൾ ഉണ്ടാവുകയെന്നും ഹെറിറ്റേജ് കമ്മീഷൻ സെക്രട്ടറി റവ.ഡോ.ആന്റണി ജോർജ് പാട്ടപ്പറമ്പിൽ അറിയിച്ചു. ഹെറിറ്റേജ് കമ്മീഷൻ ചോദ്യബാങ്ക് മുൻകൂട്ടി നൽകുന്നതായിരിക്കും.
മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് ഇടവക മതബോധന സമിതികൾ വഴിയോ, ഗൂഗിൾ ഫോം ലിങ്കിലൂടെയോ പേര് 2022 മെയ് 10 വരെ രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ ഫീസ്: 50 രൂപ
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ഫാ.സിൽവസ്റ്റർ കുരിശ്: 8848393001
ഇഗ്‌നേഷ്യസ് തോമസ്: 9446326183
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.