
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : സഭാഭരണത്തിലും റോമന്‍കൂരിയാനവീകരണത്തിലും പാപ്പായെ സഹായിക്കുന്നതിനുള്ള കര്‍ദ്ദിനാള്‍ സമിതിയുടെ യോഗം വത്തിക്കാനില്‍ ചേര്‍ന്നു.
ഫാന്‍സീസ് പാപ്പായുടെ അദ്ധ്യക്ഷതയില്‍ ആയിരുന്ന ഈ ത്രിദിന സമ്മേളനത്തെക്കുറിച്ച് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിതരണ കാര്യാലയം, ഒരു വിജ്ഞാപനത്തിലൂടെയാണ് ഇതു വെളിപ്പെടുത്തിയത്.
കര്‍ദ്ദിനാള്‍ സമിതിയുടെ യോഗത്തില്‍ അവരവരുടെ പ്രദേശത്ത് നിലവിലുള്ള സാമൂഹ്യ,രാഷ്ട്രീയ,സഭാപരങ്ങളായ അവസ്ഥകള്‍ വിവരിക്കുകയും സഭയുടെ സിനഡാത്മകതയെക്കുറിച്ച് (സിനൊഡാലിറ്റി) വിചിന്തനം ചെയ്യുകയും ചെയ്തു.
സഭയില്‍ നടന്നുവരുന്ന സിനഡ് സഭയുടെ കൂട്ടായ്മയ്ക്ക് പ്രാധാന്യം നല്കിയിരിക്കുന്ന പശ്ചാത്തലത്തില്‍ സഭയുടെ സ്വത്വത്തിന്‍റെ ഹൃദയഭാഗത്ത് ശ്രവണത്തിന്‍റെയും വിവേചനബുദ്ധിയുടെയും ഒരു പ്രക്രിയയാണ് സഭയില്‍ സിനഡാത്മകതയെന്ന ആശയം, ഇത് വൈദികരിലും അല്മായരിലും നിന്നാവശ്യപ്പെടുന്ന അനിവാര്യമായ പരിവര്‍ത്തനം, പരിശുദ്ധസിംഹാസനത്തിന്‍റെ നയതന്ത്ര സേവനം, രാഷ്ട്രീയ സഭാപരങ്ങളായ ചുറ്റുപാടുകളില്‍ അപ്പൊസ്തോലിക് നുണ്‍ഷ്യൊമാരുടെ പങ്കും പ്രവര്‍ത്തനങ്ങളും തുടങ്ങിയവ ചര്‍ച്ചാവിഷയങ്ങളായി.
ദൈവശാസ്ത്രജ്ഞയായ സിസ്റ്റര്‍ ലിന്‍റെ പോച്ചെര്‍ എഫ് എം എസഭയില്‍ സ്ത്രീകളുടെ പങ്കിനെയും മരിയന്‍ സിദ്ധാന്തത്തെയും അധികരിച്ചു നടത്തിയ പ്രഭാഷണം യോഗം വിശകലനം ചെയ്തു.
അടുത്ത സമ്മേളനം ഇക്കൊല്ലം ഏപ്രില്‍ മാസത്തില്‍ നടത്താനും സമിതി തീരുമാനിച്ചു.
ബോംബെ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉള്‍പ്പടെ 9 കര്‍ദ്ദിനാള്‍മാരെ ചേര്‍ത്തുകൊണ്ട് 2013 സെപ്റ്റമ്പര്‍ 28-ന് ഫ്രാന്‍സീസ് പാപ്പാ രൂപം നല്കിയതാണ് ഈ കര്‍ദ്ദിനാള്‍ സമിതി.
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
This website uses cookies.