
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : സഭാഭരണത്തിലും റോമന്‍കൂരിയാനവീകരണത്തിലും പാപ്പായെ സഹായിക്കുന്നതിനുള്ള കര്‍ദ്ദിനാള്‍ സമിതിയുടെ യോഗം വത്തിക്കാനില്‍ ചേര്‍ന്നു.
ഫാന്‍സീസ് പാപ്പായുടെ അദ്ധ്യക്ഷതയില്‍ ആയിരുന്ന ഈ ത്രിദിന സമ്മേളനത്തെക്കുറിച്ച് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിതരണ കാര്യാലയം, ഒരു വിജ്ഞാപനത്തിലൂടെയാണ് ഇതു വെളിപ്പെടുത്തിയത്.
കര്‍ദ്ദിനാള്‍ സമിതിയുടെ യോഗത്തില്‍ അവരവരുടെ പ്രദേശത്ത് നിലവിലുള്ള സാമൂഹ്യ,രാഷ്ട്രീയ,സഭാപരങ്ങളായ അവസ്ഥകള്‍ വിവരിക്കുകയും സഭയുടെ സിനഡാത്മകതയെക്കുറിച്ച് (സിനൊഡാലിറ്റി) വിചിന്തനം ചെയ്യുകയും ചെയ്തു.
സഭയില്‍ നടന്നുവരുന്ന സിനഡ് സഭയുടെ കൂട്ടായ്മയ്ക്ക് പ്രാധാന്യം നല്കിയിരിക്കുന്ന പശ്ചാത്തലത്തില്‍ സഭയുടെ സ്വത്വത്തിന്‍റെ ഹൃദയഭാഗത്ത് ശ്രവണത്തിന്‍റെയും വിവേചനബുദ്ധിയുടെയും ഒരു പ്രക്രിയയാണ് സഭയില്‍ സിനഡാത്മകതയെന്ന ആശയം, ഇത് വൈദികരിലും അല്മായരിലും നിന്നാവശ്യപ്പെടുന്ന അനിവാര്യമായ പരിവര്‍ത്തനം, പരിശുദ്ധസിംഹാസനത്തിന്‍റെ നയതന്ത്ര സേവനം, രാഷ്ട്രീയ സഭാപരങ്ങളായ ചുറ്റുപാടുകളില്‍ അപ്പൊസ്തോലിക് നുണ്‍ഷ്യൊമാരുടെ പങ്കും പ്രവര്‍ത്തനങ്ങളും തുടങ്ങിയവ ചര്‍ച്ചാവിഷയങ്ങളായി.
ദൈവശാസ്ത്രജ്ഞയായ സിസ്റ്റര്‍ ലിന്‍റെ പോച്ചെര്‍ എഫ് എം എസഭയില്‍ സ്ത്രീകളുടെ പങ്കിനെയും മരിയന്‍ സിദ്ധാന്തത്തെയും അധികരിച്ചു നടത്തിയ പ്രഭാഷണം യോഗം വിശകലനം ചെയ്തു.
അടുത്ത സമ്മേളനം ഇക്കൊല്ലം ഏപ്രില്‍ മാസത്തില്‍ നടത്താനും സമിതി തീരുമാനിച്ചു.
ബോംബെ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉള്‍പ്പടെ 9 കര്‍ദ്ദിനാള്‍മാരെ ചേര്‍ത്തുകൊണ്ട് 2013 സെപ്റ്റമ്പര്‍ 28-ന് ഫ്രാന്‍സീസ് പാപ്പാ രൂപം നല്കിയതാണ് ഈ കര്‍ദ്ദിനാള്‍ സമിതി.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.