
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : സഭാഭരണത്തിലും റോമന്‍കൂരിയാനവീകരണത്തിലും പാപ്പായെ സഹായിക്കുന്നതിനുള്ള കര്‍ദ്ദിനാള്‍ സമിതിയുടെ യോഗം വത്തിക്കാനില്‍ ചേര്‍ന്നു.
ഫാന്‍സീസ് പാപ്പായുടെ അദ്ധ്യക്ഷതയില്‍ ആയിരുന്ന ഈ ത്രിദിന സമ്മേളനത്തെക്കുറിച്ച് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിതരണ കാര്യാലയം, ഒരു വിജ്ഞാപനത്തിലൂടെയാണ് ഇതു വെളിപ്പെടുത്തിയത്.
കര്‍ദ്ദിനാള്‍ സമിതിയുടെ യോഗത്തില്‍ അവരവരുടെ പ്രദേശത്ത് നിലവിലുള്ള സാമൂഹ്യ,രാഷ്ട്രീയ,സഭാപരങ്ങളായ അവസ്ഥകള്‍ വിവരിക്കുകയും സഭയുടെ സിനഡാത്മകതയെക്കുറിച്ച് (സിനൊഡാലിറ്റി) വിചിന്തനം ചെയ്യുകയും ചെയ്തു.
സഭയില്‍ നടന്നുവരുന്ന സിനഡ് സഭയുടെ കൂട്ടായ്മയ്ക്ക് പ്രാധാന്യം നല്കിയിരിക്കുന്ന പശ്ചാത്തലത്തില്‍ സഭയുടെ സ്വത്വത്തിന്‍റെ ഹൃദയഭാഗത്ത് ശ്രവണത്തിന്‍റെയും വിവേചനബുദ്ധിയുടെയും ഒരു പ്രക്രിയയാണ് സഭയില്‍ സിനഡാത്മകതയെന്ന ആശയം, ഇത് വൈദികരിലും അല്മായരിലും നിന്നാവശ്യപ്പെടുന്ന അനിവാര്യമായ പരിവര്‍ത്തനം, പരിശുദ്ധസിംഹാസനത്തിന്‍റെ നയതന്ത്ര സേവനം, രാഷ്ട്രീയ സഭാപരങ്ങളായ ചുറ്റുപാടുകളില്‍ അപ്പൊസ്തോലിക് നുണ്‍ഷ്യൊമാരുടെ പങ്കും പ്രവര്‍ത്തനങ്ങളും തുടങ്ങിയവ ചര്‍ച്ചാവിഷയങ്ങളായി.
ദൈവശാസ്ത്രജ്ഞയായ സിസ്റ്റര്‍ ലിന്‍റെ പോച്ചെര്‍ എഫ് എം എസഭയില്‍ സ്ത്രീകളുടെ പങ്കിനെയും മരിയന്‍ സിദ്ധാന്തത്തെയും അധികരിച്ചു നടത്തിയ പ്രഭാഷണം യോഗം വിശകലനം ചെയ്തു.
അടുത്ത സമ്മേളനം ഇക്കൊല്ലം ഏപ്രില്‍ മാസത്തില്‍ നടത്താനും സമിതി തീരുമാനിച്ചു.
ബോംബെ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉള്‍പ്പടെ 9 കര്‍ദ്ദിനാള്‍മാരെ ചേര്‍ത്തുകൊണ്ട് 2013 സെപ്റ്റമ്പര്‍ 28-ന് ഫ്രാന്‍സീസ് പാപ്പാ രൂപം നല്കിയതാണ് ഈ കര്‍ദ്ദിനാള്‍ സമിതി.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.