അനിൽ ജോസഫ്
കൊച്ചി: രൂക്ഷമായ കടലാക്രമണത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ചെല്ലാനം സന്ദര്‍ശിക്കാനെത്തിയ കളക്ടര്‍ മുഹമ്മദ് സമീറുളളയെ നാട്ടുകാര്‍ തടഞ്ഞ് തിരിച്ചയച്ചു. പ്രദേശത്ത് മൂന്ന് ദിവസമായി ശക്തമായ കടലാക്രമണം ഉണ്ടായിട്ടും മൂന്നാം ദിനമാണ് കളക്ടര്‍ പ്രദേശം സന്ദര്‍ശിക്കാനെത്തിയത്. കൂടാതെ, കഴിഞ്ഞ ദിവസം ചര്‍ച്ചക്കെയവരെ അപമാനിക്കുന്ന രീതിയില്‍ ഇറക്കി വിട്ടിരുന്നു. ഇതിന്‍റെയെല്ലാം പ്രതിഷേധമായാണ് ദുരിതമനുഭവിക്കുന്ന നാട്ടുകാര്‍ കളക്ടറെ തടഞ്ഞത്.
ഞങ്ങളുടെ വാക്കുകള്‍ കേള്‍ക്കാന്‍ താല്‍പര്യമില്ലാത്തയാള്‍ എന്തിനാണ് ഞങ്ങളുടെ സ്ഥലം സന്ദര്‍ശിക്കുന്നത്, എന്ന് ഉച്ചത്തില്‍ നാട്ടുകാര്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് തന്നെ തീരസംരക്ഷണ സമിതിയും നാട്ടുകാരും കടല്‍ഭിത്തി നിര്‍മ്മാണത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന് കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ജില്ലാഭരണകൂടവും കളക്ടറും അനങ്ങാപാറ നയമാണ് സ്വീകരിച്ചത്. പ്രതിഷേധം കടുത്തതോടെ പോലീസിന്‍റെ സഹായത്തോടെ കളക്ടര്‍ സ്ഥലം വിടുകയായിരുന്നു.
ചെല്ലാനം മേഖലയില്‍ മാത്രം 400 ഓളം വീടുകളിലാണ് കടല്‍ജലം കയറിയത്. അതേസമയം ഇന്നലെ വൈകിട്ടോടെ കളക്ടര്‍ മുഹമ്മദ് സമീറുളളയെ മാറ്റികൊണ്ടുളള ഉത്തരവിറങ്ങി.
ആലപ്പുഴ കളക്ടറായിലരുന്ന സുഹാസാണ് എറണാകുളത്തെ പുതിയ കളക്ടര്‍. മുഹമ്മദ് സമീറുളളയെ ജി.എസ്.ടി. അഡീഷണന്‍ കമ്മിഷറായാണ് മാറ്റി നിയമിച്ചത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.