
എം.ജെ.ഇമ്മാനുവൽ
കേരളം കണ്ട ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ സമയത്താണ് തീരദേശ ജനതയുടെയും മൽസ്യത്തൊഴിലാളികളുടെയും മനക്കക്കരുത്തും അർപ്പണ ബോധവും ഈ ലോകം തൊട്ടറിഞ്ഞത്. അന്ന് അഭിനന്ദനങ്ങൾ കൊണ്ട് വീർപ്പ് മുട്ടിക്കുകയും, ഇനി തീരത്തിന്റെ ആവശ്യങ്ങൾ അത് എന്ത് തന്നെ ആയാലും കൈ, മെയ് മറന്ന് സംരക്ഷിക്കാൻ ഉണ്ടാവും എന്ന് ഘോരഘോരം പ്രസംഗിച്ചു കടന്നു പോയവർ ഇന്ന് എവിടെയാണെന്ന് പോലും പിടുത്തം ഇല്ല.
ഇത് എപ്പോൾ പറയാൻ ഉണ്ടായ സാഹചര്യം: കലാവർഷം ശക്തമായതോടെ കടൽ ക്ഷോഭിച്ചു. അധികാരികളുടെ ശാസ്ത്രീയമല്ലാത്ത ചില തീരുമാനങ്ങൾ തീരം വിഴുങ്ങുന്ന കടലാക്രമണത്തിനും കാരണമായി. ആലപ്പുഴ ജില്ലയുടെയും, എറണാകുളം ജില്ലയുടെയും തീരപ്രദേശങ്ങളിൽ ജനങ്ങൾ ജീവൻ പണയം വെച്ചാണ് ഓരോ രാത്രിയും വെളുപ്പിക്കുന്നത്. “തീരദേശത്ത് സമ്പൂർണ കടൽ ഭിത്തി” എന്ന വർഷങ്ങളോളമുള്ള ആവശ്യം ഇന്നും അധികാരികൾ കാണാത്ത മട്ടാണ്.
തീരദേശത്തിന്റെ വോട്ട് വാങ്ങി വിജയിച്ചവർ പലപ്പോഴും തിരിഞ്ഞു നോക്കുന്നത് അടുത്ത തിരഞ്ഞെടുപ്പ് സമയത്താണ്. ഇന്ത്യൻ സാമ്പത്തിക മേഖലയിൽ ഏറ്റവും കൂടുതൽ വിദേശ നാണ്യം നേടി കൊടുക്കുന്ന മൽസ്യ മേഖലയിലെ മൽസ്യതൊഴിലാളികളായ പാവം തീരദേശ വാസികളോട് സർക്കാർ സ്വീകരിക്കുന്ന ഈ അനങ്ങാപ്പാറ നയം തികച്ചും പ്രതിഷേധർഹമാണ്.
ഒറ്റമശ്ശേരി എന്ന തിര ഗ്രാമത്തിൽ 8 ഓളം വീടുകൾ ഏതു സമയത്തും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. കഴിഞ്ഞ 3 നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിച്ച് ഈ നാടിന്റെ പ്രതിനിധിയായി നിയമസഭയിൽ എത്തിയ ഇപ്പോളത്തെ സിവിൽ സപ്ലൈസ് മന്ത്രി കൂടിയായ ശ്രീ.തിലോത്തമനെ മഷി ഇട്ട് നോക്കിയിട്ട് പോലും കാണാനില്ല. ഈ പ്രദേശത്ത് നടക്കുന്ന സമരവും റോഡ് ഉപരോധവും 3 ദിവസം പിന്നിടുന്നു. ജനപ്രതിനിധികൾ അവരുടെ സ്ഥിരം പല്ലവി പാടുന്നു. ജില്ലാ കളക്ടർ നൽകിയ ഉറപ്പ് മാത്രമാണ് ഈ ജനങ്ങളുടെ ഇപ്പോളത്തെ വിശ്വാസം. അത് നിറവേറ്റപ്പെടട്ടെ എന്നു പ്രത്യാശിക്കാം.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.