
എം.ജെ.ഇമ്മാനുവൽ
കേരളം കണ്ട ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ സമയത്താണ് തീരദേശ ജനതയുടെയും മൽസ്യത്തൊഴിലാളികളുടെയും മനക്കക്കരുത്തും അർപ്പണ ബോധവും ഈ ലോകം തൊട്ടറിഞ്ഞത്. അന്ന് അഭിനന്ദനങ്ങൾ കൊണ്ട് വീർപ്പ് മുട്ടിക്കുകയും, ഇനി തീരത്തിന്റെ ആവശ്യങ്ങൾ അത് എന്ത് തന്നെ ആയാലും കൈ, മെയ് മറന്ന് സംരക്ഷിക്കാൻ ഉണ്ടാവും എന്ന് ഘോരഘോരം പ്രസംഗിച്ചു കടന്നു പോയവർ ഇന്ന് എവിടെയാണെന്ന് പോലും പിടുത്തം ഇല്ല.
ഇത് എപ്പോൾ പറയാൻ ഉണ്ടായ സാഹചര്യം: കലാവർഷം ശക്തമായതോടെ കടൽ ക്ഷോഭിച്ചു. അധികാരികളുടെ ശാസ്ത്രീയമല്ലാത്ത ചില തീരുമാനങ്ങൾ തീരം വിഴുങ്ങുന്ന കടലാക്രമണത്തിനും കാരണമായി. ആലപ്പുഴ ജില്ലയുടെയും, എറണാകുളം ജില്ലയുടെയും തീരപ്രദേശങ്ങളിൽ ജനങ്ങൾ ജീവൻ പണയം വെച്ചാണ് ഓരോ രാത്രിയും വെളുപ്പിക്കുന്നത്. “തീരദേശത്ത് സമ്പൂർണ കടൽ ഭിത്തി” എന്ന വർഷങ്ങളോളമുള്ള ആവശ്യം ഇന്നും അധികാരികൾ കാണാത്ത മട്ടാണ്.
തീരദേശത്തിന്റെ വോട്ട് വാങ്ങി വിജയിച്ചവർ പലപ്പോഴും തിരിഞ്ഞു നോക്കുന്നത് അടുത്ത തിരഞ്ഞെടുപ്പ് സമയത്താണ്. ഇന്ത്യൻ സാമ്പത്തിക മേഖലയിൽ ഏറ്റവും കൂടുതൽ വിദേശ നാണ്യം നേടി കൊടുക്കുന്ന മൽസ്യ മേഖലയിലെ മൽസ്യതൊഴിലാളികളായ പാവം തീരദേശ വാസികളോട് സർക്കാർ സ്വീകരിക്കുന്ന ഈ അനങ്ങാപ്പാറ നയം തികച്ചും പ്രതിഷേധർഹമാണ്.
ഒറ്റമശ്ശേരി എന്ന തിര ഗ്രാമത്തിൽ 8 ഓളം വീടുകൾ ഏതു സമയത്തും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. കഴിഞ്ഞ 3 നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിച്ച് ഈ നാടിന്റെ പ്രതിനിധിയായി നിയമസഭയിൽ എത്തിയ ഇപ്പോളത്തെ സിവിൽ സപ്ലൈസ് മന്ത്രി കൂടിയായ ശ്രീ.തിലോത്തമനെ മഷി ഇട്ട് നോക്കിയിട്ട് പോലും കാണാനില്ല. ഈ പ്രദേശത്ത് നടക്കുന്ന സമരവും റോഡ് ഉപരോധവും 3 ദിവസം പിന്നിടുന്നു. ജനപ്രതിനിധികൾ അവരുടെ സ്ഥിരം പല്ലവി പാടുന്നു. ജില്ലാ കളക്ടർ നൽകിയ ഉറപ്പ് മാത്രമാണ് ഈ ജനങ്ങളുടെ ഇപ്പോളത്തെ വിശ്വാസം. അത് നിറവേറ്റപ്പെടട്ടെ എന്നു പ്രത്യാശിക്കാം.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.