
അനിൽ ജോസഫ്
കൊച്ചി: രൂക്ഷമായ കടലാക്രമണത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ചെല്ലാനം സന്ദര്‍ശിക്കാനെത്തിയ കളക്ടര്‍ മുഹമ്മദ് സമീറുളളയെ നാട്ടുകാര്‍ തടഞ്ഞ് തിരിച്ചയച്ചു. പ്രദേശത്ത് മൂന്ന് ദിവസമായി ശക്തമായ കടലാക്രമണം ഉണ്ടായിട്ടും മൂന്നാം ദിനമാണ് കളക്ടര്‍ പ്രദേശം സന്ദര്‍ശിക്കാനെത്തിയത്. കൂടാതെ, കഴിഞ്ഞ ദിവസം ചര്‍ച്ചക്കെയവരെ അപമാനിക്കുന്ന രീതിയില്‍ ഇറക്കി വിട്ടിരുന്നു. ഇതിന്‍റെയെല്ലാം പ്രതിഷേധമായാണ് ദുരിതമനുഭവിക്കുന്ന നാട്ടുകാര്‍ കളക്ടറെ തടഞ്ഞത്.
ഞങ്ങളുടെ വാക്കുകള്‍ കേള്‍ക്കാന്‍ താല്‍പര്യമില്ലാത്തയാള്‍ എന്തിനാണ് ഞങ്ങളുടെ സ്ഥലം സന്ദര്‍ശിക്കുന്നത്, എന്ന് ഉച്ചത്തില്‍ നാട്ടുകാര്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് തന്നെ തീരസംരക്ഷണ സമിതിയും നാട്ടുകാരും കടല്‍ഭിത്തി നിര്‍മ്മാണത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന് കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ജില്ലാഭരണകൂടവും കളക്ടറും അനങ്ങാപാറ നയമാണ് സ്വീകരിച്ചത്. പ്രതിഷേധം കടുത്തതോടെ പോലീസിന്‍റെ സഹായത്തോടെ കളക്ടര്‍ സ്ഥലം വിടുകയായിരുന്നു.
ചെല്ലാനം മേഖലയില്‍ മാത്രം 400 ഓളം വീടുകളിലാണ് കടല്‍ജലം കയറിയത്. അതേസമയം ഇന്നലെ വൈകിട്ടോടെ കളക്ടര്‍ മുഹമ്മദ് സമീറുളളയെ മാറ്റികൊണ്ടുളള ഉത്തരവിറങ്ങി.
ആലപ്പുഴ കളക്ടറായിലരുന്ന സുഹാസാണ് എറണാകുളത്തെ പുതിയ കളക്ടര്‍. മുഹമ്മദ് സമീറുളളയെ ജി.എസ്.ടി. അഡീഷണന്‍ കമ്മിഷറായാണ് മാറ്റി നിയമിച്ചത്.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.