
അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര;വേളാങ്കണ്ണിയിലേക്ക് പോയ വാന്‍ അപകടത്തില്‍ പെട്ട് മരണമടഞ്ഞ ദമ്പതികള്‍ക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ച് ഓലത്താന്നിയിലെ നാട്ടുകാര്‍.
ശനിയാഴ്ച ഉച്ചക്ക് ശേഷം തമിഴ്നാട് പുതുക്കോട്ടയില്‍ വച്ച് ഓലത്താന്നി തണല്‍നിവാസില്‍ സുധി(45) ഷൈനി (35) എന്നിവരും മക്കള്‍ കെവിനും ,ലിവിനും സഞ്ചരിച്ചിരുന്ന കാറിന്‍റെ മുന്‍ ചക്രം പഞ്ചറാവുകയും നിയന്ത്രണം വിട്ട കാര്‍ ബസിലിടിക്കുകയുമായിരുന്നു.
ദമ്പതികളെ ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് മരണമടഞ്ഞത്. അപകടത്തില്‍ ഗുരുതരപരിക്കേറ്റ മക്കള്‍ കെവിനും ലിവിനും ഇപ്പോഴും തിരുച്ചി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കെവിന് ഞായറാഴ്ച അടിന്തര ശസ്ത്രക്രിയ വേണ്ടി വന്നു. എല്ലാ മാസവും വേളാങ്കണ്ണി പളളിയിലേക്ക് പോകുന്ന കുടുംബം തിരച്ചെത്തേണ്ടിയിരുന്ന ഇന്നലെ പളളിയില്‍ നിന്നെത്തേണ്ട കരോള്‍ സംഘത്തിന് വേണ്ട ഒരുക്കങ്ങള്‍ ചെയ്യ്ത ശേഷമാണ് വേളാങ്കണ്ണിയിലേക്ക് പോയത്.
മക്കളെ തനിച്ചാക്കി ദമ്പതികളുടെവിയോഗം നാടൊന്നടങ്കം കണ്ണിരോടെയാണ് സ്വീകരിച്ചത്. ഞായറാഴ്ച അര്‍ദ്ധരാത്രിയിലെത്തിച്ച മൃതദേഹങ്ങള്‍. നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ശുശ്രൂഷകള്‍ക്ക് ശേഷം മൃതസംസ്കാരം നടത്തി.
നെയ്യാറ്റിന്‍കര റീജിയന്‍ ശുശ്രൂഷ കോ ഓഡിനേറ്റര്‍ മോണ്‍.ഡി.സെല്‍വരാജന്‍ ഓലത്താന്നി ഇടവക വികാരി ഫാ. കിരണ്‍രാജ് തുടങ്ങിയവര്‍ മൃത സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു. പരിക്കേറ്റ കെവിനും ലിവിനും ഓലത്താന്നി തിരുഹൃദയ ദേവാലയത്തിലെ അള്‍ത്താരബാലന്‍മാരാണ്
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.