
അനിൽ ജോസഫ്
വേളാങ്കണ്ണി: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വേളാങ്കണ്ണി പളളിയുടെയും കുരിശടികളുടെയും സുരക്ഷ വര്‍ദ്ധിപ്പിച്ചു. വേളാങ്കണ്ണിയില്‍ തീര്‍ത്ഥാടകര്‍ ധാരാളമായി എത്തുന്ന പ്രധാന ബസലിക്കയുടെ പ്രവേശന കവാടത്തില്‍ മെറ്റല്‍ഡിക്ടെക്ടറും പളളിയുടെ മറ്റ് കവാടങ്ങളില്‍ സായുധ സേനയെയുമാണ് വിന്യസിച്ചിരിക്കുന്നത്.
ഔര്‍ ലേഡി ടാങ്ക്, താഴത്തെയും മുകളിലത്തെയും ബസലിക്കകള്‍, മോര്‍ണിംഗ് സ്റ്റാര്‍ പളളി, നടുത്തിട്ട് പളളി എന്നിവിടങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്. കൂടാതെ, പളളിയുടെ പരിസരത്ത് തമിഴ്നാട് പോലീസിലെ വല്‍ സായുധ പോലീസും നിലയുറപ്പിച്ചിട്ടുണ്ട്. വേളാങ്കണ്ണിയില്‍ വിശേഷ ദിവസങ്ങളില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന പോലീസ് ഔട്ട് പോസ്റ്റ് സുരക്ഷ ശക്തമാക്കിയതിന്റെ പശ്ചാത്തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. നാഗപട്ടണം എസ്.പി. യ്ക്കാണ് വേളാങ്കണ്ണി പളളിയുടെയും പരിസരത്തെയും സുരക്ഷയുടെ ചുമതല.
എല്ലാ ദിവസവും രാവിലെ 9 മുതല്‍ രാത്രി 10 മണിവരെ മാത്രമാണ് ഇപ്പോള്‍ പ്രധാന ബസലിക്കയില്‍ തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കൂടാതെ, കുര്‍ബാനകള്‍ നടക്കുന്ന സമയത്ത് പളളിക്കുളളിലും പരിസരത്തും പ്രത്യേക നിരീക്ഷണവും പോലീസ് നടത്തുന്നുണ്ട്. അതുപോലെതന്നെ, നിരീക്ഷണ ക്യാമറകളുടെ സംവിധാനവും 3 കിലോമീറ്റര്‍ ചുറ്റളവില്‍ ശക്തമാക്കിയിട്ടുണ്ട്. തമിഴ്നാട് ഇന്റെലിജെന്‍സും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പളളി അധികാരികളുടെയും പോലീസിന്റെയും സംയുക്ത യോഗം വേളാങ്കണ്ണിയില്‍ കൂടിയിരുന്നു. എന്നാല്‍, സുരക്ഷശക്തമാക്കിയതിന്റെ പേരിൽ തീര്‍ത്ഥാടകര്‍ക്ക് മറ്റ് അസൗകര്യങ്ങളൊന്നും ഉണ്ടാകില്ലെന്ന് വേളാങ്കണ്ണി റെക്ടര്‍ ഫാ.എ.എം.എ.പ്രഭാകര്‍ അറിയിച്ചു. വേനലവധിയായതിനാല്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് വേളാങ്കണ്ണിയിലേക്ക് എത്തികൊണ്ടിരിക്കുന്നത്.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.