Categories: Kerala

പ്രളയത്തിൽ തകർന്ന വീട് നിർമ്മിച്ചു നൽകിയ കോട്ടപ്പുറം രൂപതയിലെ വൈദിക കൂട്ടായ്മ

രൂപതയിലെ എല്ലാ വൈദികരും തങ്ങളുടെ ഒരുമാസത്തെ അലവൻസ് ഭവനനിർമാണത്തിനായി നൽകി

ജോസ് മാർട്ടിൻ

കോട്ടപ്പുറം: പ്രളയത്തിൽ തകർന്ന വീടിനുപകരം പുതിയവീട് നിർമ്മിച്ചു നൽകി കോട്ടപ്പുറം രൂപതയിലെ വൈദിക കൂട്ടായ്മ. പ്രളയത്തിൽ കിടപ്പാടം നഷ്ട്ടപ്പെട്ട കുറുമ്പതുരുത്ത് മാളിയേക്കൽ ജോൺസനും കുടുംബത്തിനും വേണ്ടിയാണ് പുതിയഭവനം പണിതു നൽകിയത്. മെയ് ഒന്നാം തീയതിയാണ് കോട്ടപ്പുറം രൂപത മെത്രാൻ ഡോ.ജോസഫ് കാരിക്കശ്ശേരി പുതിയ ഭവനത്തിന്റെ ആശീർവാദം നിർവഹിച്ച്, താക്കോൽ കൈമാറിയത്.

2018 ആഗസ്റ്റ്മാസത്തിലുണ്ടായ ഉണ്ടായ മഹാപ്രളയത്തിലാണ് കൂലിപ്പണിക്കാരനായ ജോൺസന്റെ വീട് പൂർണമായും തകർന്നു വീണത്. മൂന്നു കുട്ടികളും ഭാര്യയുമടങ്ങുന്ന ജോൺസന്റെ കുടുംബത്തിന് പുതിയ വീട് നിർമിക്കാനുള്ള സാമ്പത്തികശേഷി ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോട്ടപ്പുറം രൂപതയിലെ വൈദിക കൂട്ടായ്മ മുന്‍കൈ എടുത്ത് രൂപതാ മെത്രാൻ ജോസഫ് കാരിക്കശ്ശേരിയുടെ നേതൃത്വത്തിൽ ഭവനം നിർമ്മിച്ചു നൽകാൻ തീരുമാനിച്ചത്. അതിനായി, രൂപതയിലെ എല്ലാ വൈദികരും തങ്ങളുടെ ഒരുമാസത്തെ അലവൻസ് ഭവനനിർമാണത്തിനായി നൽകിയിരുന്നു.

വീട് ആശീർവാദ വേളയിലെ ബിഷപ്പിന്റെ വാക്കുകൾ പ്രത്യേകം ശ്രദ്ധയാകർഷിച്ചു. ‘ഈ പ്രദേശത്ത് എല്ലാം തന്നെ പ്രളയം മൂലം കഷ്ടത അനുഭവിക്കുന്ന ധാരാളം കുടുംബങ്ങള്‍ ഉണ്ട്. കുറെ വീടുകൾക്ക് അറ്റകുറ്റപ്പണി ഉൾപ്പെടെയുള്ള എല്ലാ സഹായങ്ങളും നമ്മൾ ചെയ്തു കഴിഞ്ഞു. മുഴുവനായിട്ട് വീട് നഷ്ടപ്പെട്ടവർക്ക് രൂപതയ്ക്ക് സാധിക്കുന്ന തരത്തിൽ വീടുകൾ വെച്ച് കൊടുക്കുന്നുണ്ട്. നമ്മുടെ രൂപതയിൽ ഏകദേശം 35 ഓളം വീടുകളുടെ പണിനടന്നു കൊണ്ടിരിക്കുകയാണ്, അതിൽ കുറച്ചു വീടുകൾ പണികൾ പൂർത്തിയായി ആശീർവാദവും കഴിഞ്ഞിട്ടുണ്ട്. ഇതിനെല്ലാം നമുക്ക് പണം ലഭിക്കുന്നത്, നമ്മുടെ ഇടയിൽ സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്നവരുടെ പക്കൽനിന്ന് മാത്രമല്ല, അതിലുപരി സാമ്പത്തികമായി വളരെ കഷ്ടത അനുഭവിക്കുന്നവരിൽ നിന്ന് ലഭിക്കുന്ന സംഭാവനകളാണ് ഈ വീടുകൾ നിർമ്മിക്കാനുള്ള സാമ്പത്തിക സ്രോതസ്സിൽ നല്ലൊരുപങ്കും. മറ്റു രൂപതകളിൽ നിന്നും സാമ്പത്തികമായ സഹായം ലഭിച്ചു’ പിതാവ് പറഞ്ഞു.

ഈ വീടിനുള്ള പ്രത്യേകത നമ്മുടെ രൂപതയിലെ വൈദികരുടെ സംഭാവനയാണ്, അവരുടെ ഒരുമാസത്തെ അലവൻസായ വളരെ ചുരുങ്ങിയ സംഖ്യയാണ് മാറ്റിവച്ച് ഈ വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. അവരുടെ പ്രതിനിധികളായി ഇവിടെ വന്നിട്ടുള്ള എല്ലാ വൈദീകർക്കും പിതാവ് നന്ദിയും അഭിനന്ദനവും അർപ്പിച്ചു.

രൂപത വികാരി ജനറൽ ഡോ.ആന്റെണി കുരിശിങ്കൽ, ചാൻസിലർ ഫ്രാൻസിസ്കോ പടമാടൻ, പ്രോക്കുറേറ്റര്‍.ഫാ.ഷാജുമൈക്കിൾ കുരിശിങ്കൽ, കുറുമ്പതുരുത്തി വികാരി ഫാ.വിൻസൺ കുരിശിങ്കൽ, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

2 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

4 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago