
ജോസ് മാർട്ടിൻ
കോട്ടപ്പുറം: മെത്രാന്മാരുടെ 16-ാമത് സാധാരണ സിനഡിന്റെ സന്യസ്തർക്കുള്ള പരിശീലനം കോട്ടപ്പുറം രൂപതയിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. 2023-ൽ റോമിൽ വച്ച് നടത്താൻ പോകുന്ന മെത്രാന്മാരുടെ സാധാരണ സിനഡിന്റെ മുന്നൊരുക്ക പരിശീലനം സന്യാസ സഭകളിലെ വൈദികർക്കും, സന്യസ്ഥർക്കുമായി കോട്ടപ്പുറം രൂപതാദ്ധ്യക്ഷൻ റൈറ്റ്.റവ.ഡോ.ജോസഫ് കാരിക്കശ്ശേരി ഉദ്ഘാടനം ചെയ്തു.
സിനഡാത്മക സഭയ്ക്കായ് കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം എന്ന വിഷയത്തിൽ കെ.ആർ.എൽ.സി. – ബി.സി.സി. സെക്രട്ടറി റവ.ഡോ.ഗ്രിഗറി ആർബി ക്ലാസ്സ് നയിച്ചു.
സിനസിന്റെ മുന്നൊരു പരിശീലനത്തിന് കോട്ടപ്പുറം രൂപതാ വികാർ ജനറൽ മോൺ. ആന്റണി കുരിശിങ്കൽ ആമുഖ പ്രഭാഷണം നടത്തി. കോട്ടപ്പുറം രൂപതാ മിനിസ്ട്രി കോഡിനേറ്റർ ഫാ. ലിജോ മാത്യൂസ് ആശംസ അർപ്പിച്ചു. സിനഡ് കോഡിനേറ്റർ ഫാ.നിമേഷ് അഗസ്റ്റിൻ സ്വാഗതവും, സിനഡ് കോണ്ടാറ്റ് പേഷ്സൺ ശ്രീമതി റീന സൈമൺ നന്ദിയും അർപ്പിച്ചു.
സിനഡിന്റെ രൂപതാതലത്തിലുള്ള മുന്നൊരുക്ക പരിശീലനത്തിൽ 5 ഫെറോനകളിലായി ഇടവക ബി.സി.സി, കുടുംബ സിനഡ് അർത്ഥ പൂർണ്ണമാക്കാൻ സന്യസ്തർ ചർച്ച നടത്തുകയും ചെയ്തു. കോട്ടപ്പുറം രൂപതയിലെ എല്ലാ സന്യാസ ഭവനങ്ങളിൽ നിന്നുമുള്ള സന്യസ്തരും രൂപതാ കോർ ടീം അംഗങ്ങളും ക്‌ളാസിൽ പങ്കെടുത്തു.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.