
ജോസ് മാർട്ടിൻ
കോട്ടപ്പുറം: മെത്രാന്മാരുടെ 16-ാമത് സാധാരണ സിനഡിന്റെ സന്യസ്തർക്കുള്ള പരിശീലനം കോട്ടപ്പുറം രൂപതയിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. 2023-ൽ റോമിൽ വച്ച് നടത്താൻ പോകുന്ന മെത്രാന്മാരുടെ സാധാരണ സിനഡിന്റെ മുന്നൊരുക്ക പരിശീലനം സന്യാസ സഭകളിലെ വൈദികർക്കും, സന്യസ്ഥർക്കുമായി കോട്ടപ്പുറം രൂപതാദ്ധ്യക്ഷൻ റൈറ്റ്.റവ.ഡോ.ജോസഫ് കാരിക്കശ്ശേരി ഉദ്ഘാടനം ചെയ്തു.
സിനഡാത്മക സഭയ്ക്കായ് കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം എന്ന വിഷയത്തിൽ കെ.ആർ.എൽ.സി. – ബി.സി.സി. സെക്രട്ടറി റവ.ഡോ.ഗ്രിഗറി ആർബി ക്ലാസ്സ് നയിച്ചു.
സിനസിന്റെ മുന്നൊരു പരിശീലനത്തിന് കോട്ടപ്പുറം രൂപതാ വികാർ ജനറൽ മോൺ. ആന്റണി കുരിശിങ്കൽ ആമുഖ പ്രഭാഷണം നടത്തി. കോട്ടപ്പുറം രൂപതാ മിനിസ്ട്രി കോഡിനേറ്റർ ഫാ. ലിജോ മാത്യൂസ് ആശംസ അർപ്പിച്ചു. സിനഡ് കോഡിനേറ്റർ ഫാ.നിമേഷ് അഗസ്റ്റിൻ സ്വാഗതവും, സിനഡ് കോണ്ടാറ്റ് പേഷ്സൺ ശ്രീമതി റീന സൈമൺ നന്ദിയും അർപ്പിച്ചു.
സിനഡിന്റെ രൂപതാതലത്തിലുള്ള മുന്നൊരുക്ക പരിശീലനത്തിൽ 5 ഫെറോനകളിലായി ഇടവക ബി.സി.സി, കുടുംബ സിനഡ് അർത്ഥ പൂർണ്ണമാക്കാൻ സന്യസ്തർ ചർച്ച നടത്തുകയും ചെയ്തു. കോട്ടപ്പുറം രൂപതയിലെ എല്ലാ സന്യാസ ഭവനങ്ങളിൽ നിന്നുമുള്ള സന്യസ്തരും രൂപതാ കോർ ടീം അംഗങ്ങളും ക്‌ളാസിൽ പങ്കെടുത്തു.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.