
സ്വന്തം ലേഖകൻ
പുനലൂർ: ആഗോള കത്തോലിക്കാ തിരുസഭയിൽ ആരംഭിച്ച സാധാരണ സിനഡിന്റെ, ഭാഗമായി നടത്തുന്ന പുനലൂർ രൂപതതല സിനഡിന്റെ ഔദ്യോഗിക ഉദ്ഘാടനം, പുനലൂർ രൂപത മെത്രാൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് നിർവഹിച്ചു. പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി അർപ്പണത്തിൽ കൊല്ലം രൂപതാ മുൻമെത്രാൻ അഭിവന്ദ്യ സ്റ്റാൻലി റോമൻ പിതാവ് മുഖ്യസന്ദേശം നൽകി.
റവ.ഡോ.ക്രിസ്റ്റി ജോസഫ് സിനഡ് ലോഗോയുടെ വിവരണവും, റവ.സിസ്റ്റർ സുജയ സിനഡിന്റെ വിവിധ പ്രവർത്തനഘട്ടങ്ങളെക്കുറിച്ചുള്ള വിവരണവും നൽകി. സിനഡ് കൺവീനർ റവ.ഫാ.റോയി സിംസൺ,മിനിസ്ട്രി കോഡിനേറ്റർ റവ.ഫാ.ബെനഡിക്ട് തേക്ക് വിള, സെന്റ് മേരീസ് കത്തീഡ്രൽ വികാരി റവ.ഫാ.സാം ഷൈൻ, മീഡിയ കമ്മീഷൻഡയറക്ടർ റവ.ഫാ.സണ്ണി തോമസ്,എന്നിവർ തിരുകർമങ്ങൾക്ക് നേതൃത്വം നല്കി.
രൂപതയിലെ വൈദികർ, സന്യസ്തർ, ശ്രീ.ബേബി ജി.ഭാഗ്യദോയം രൂപതാ അജപാലന സമിതി വൈസ് പ്രസിഡന്റ്, K.R.L.C.C രൂപത പ്രതിനിധികൾ, അജപാലനസമിതി അംഗങ്ങൾ, യുവജനങ്ങൾ, അല്മായ പ്രതിനിധികൾ എന്നിവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുകർമങ്ങളിൽ പങ്കെടുത്തു.
തുടർ പ്രവർത്തനങ്ങളും പഠനശിബിരങ്ങളും ഇടവക, ഫൊറോന, രൂപതാ തലത്തിൽ തുടരുമെന്ന് രൂപതയുടെ പി.ആർ.ഒ. റവ.ഡോ.ക്രിസ്റ്റി ജോസഫ് അറിയിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.