
സ്വന്തം ലേഖകൻ
പുനലൂർ: കേരള ലത്തീൻ രൂപതകളിൽ നിന്നുള്ള അഭിവന്ദ്യ പിതാക്കന്മാർക്ക് മരുതിമൂട് സെന്റ് ജൂഡ് ദേവാലയത്തിൽ സ്വീകരണം നൽകി. 16, 17 തിയതികളില്‍ പുനലൂര്‍ രൂപതയിലെ പത്തനാപുരം സെന്റ് സേവ്യേഴ്‌സ് വിദ്യാനികേതന്‍ പാസ്റ്ററല്‍ സെന്ററില്‍ ആരംഭിച്ച കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെ.ആര്‍.എല്‍.സി.സി.) 33-ാമത് ജനറല്‍ അസംബ്ലിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പിതാക്കന്മാർ.
മരുതിമൂട് സെന്റ് ജൂഡ് തീർഥാടന കേന്ദ്രത്തിലെ റെക്ടർ ഫാ. വാസ് സെബാസ്റ്റ്യൻ, ഇടവക വികാരി ഫാ.റോയി സിംസൺ, ആത്മീയ പിതാവ് ഫാ.രാജേഷ് എന്നിവർ പുനലൂർ രൂപതാധ്യക്ഷൻ അഭിവന്ദ്യ സിൽവസ്റ്റർ പൊന്നുമുത്തന്റെ നേതൃത്വത്തിലാണ് കണ്ണൂർ മുതൽ നെയ്യാറ്റിൻകര വരെയുള്ള രൂപതാ മെത്രാന്മാരെ സ്വീകരിച്ചത്.
മരുതിമൂട് സെന്റ് ജൂഡ് വേണ്ട ഒരുക്കങ്ങളോടെ പിതാക്കന്മാരുടെ വരവ് ആഘോഷമാക്കി മാറ്റി. ഇടവക കൗൺസിലിന്റെയും ഇടവകാംഗങ്ങളുടെയും സ്‌നേഹനിർഭരമായ സ്വീകരണത്തിൽ പിതാക്കന്മാർ വളരെ സന്തോഷത്തോടെ അവരെ അഭിനന്ദിക്കുകയും നന്ദിയർപ്പിക്കുകയും ചെയ്തു.
കേരള ലത്തീന്‍ സഭയുടെ ‘വിദ്യാഭ്യാസ ശുശ്രൂഷ’യാണ് ഈ സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്നത്. അതുപോലെ തന്നെ, ആനുകാലിക വിഷയങ്ങളായ പൊതുതിരഞ്ഞെടുപ്പും, സാമ്പത്തിക സംവരണവും, ദലിത് ക്രൈസ്തവരുടെ സംവരണവും, കേരള അഡ്മിനിട്രേറ്റീവ് സര്‍വീസ് സംവരണവും, കെ.ആര്‍.എല്‍.സി.ബി.സി. മീഡിയാ കമ്മീഷന്റെയും അല്മായ കമ്മീഷന്റെയും പ്രവര്‍ത്തനങ്ങളും, കെ.ആര്‍.എല്‍.സി.സി. വിദ്യാഭ്യാസ പാക്കേജിന്റെ പുരോഗതിയും, യുവജന കമ്മീഷന്‍ യൂത്ത് സര്‍വേയും, വിലയിരുത്തും. അതുപോലെതന്നെ, രാഷ്ട്രീയകാര്യ സമിതി പ്രമേയ ചര്‍ച്ചയും ഉണ്ടാകും.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.