Categories: Diocese

നവോഥാനമൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന കേരളത്തിൽ ജാതിപറഞ്ഞ് അതിർവരമ്പൊരുക്കി ബാലരാമപുരം ഇടവക

നവോഥാനമൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന കേരളത്തിൽ ജാതിപറഞ്ഞ് അതിർവരമ്പൊരുക്കി ബാലരാമപുരം ഇടവക

സ്വന്തം ലേഖകൻ

ബാലരാമപുരം: നവോഥാനം മാനുഷിക മൂല്യങ്ങൾക്കും സാമൂഹിക ഉന്നതിയ്ക്കും വഴികാട്ടുമ്പോൾ, ഇവിടെ ഒരുകൂട്ടം മനുഷ്യർ ജാതിയെ ആയുധമാക്കി മനുഷ്യ മനസുകളിൽ അതിർ വരമ്പുകൾ തീർക്കുന്നു. ബാലരാമപുരം സെന്റ് സെബാസ്ത്യൻ ഇടവകയിലെ ഒരുകൂട്ടം വ്യക്തികളുടെ നേതൃത്വത്തിൽ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെടുന്നത് ഇങ്ങനെ: “നാളെ ഞായർ രാവിലെ 10 മണിക്ക് lcmss യോഗം പള്ളിയങ്കണത്തിൽ മുക്കുവർ മാത്രം സന്തോഷത്തോടെ കടന്നു വരിക”. വിവിധ ചുറ്റുപാടുകളിൽ ജീവിക്കുന്ന മനുഷ്യർ ഒന്നിച്ച് വന്ന് വർഷങ്ങളായി വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ടിരുന്ന ഒരു ദേവാലയത്തിലാണ് ഒരു കൂട്ടം തല്പരകക്ഷികളുടെ ഭീക്ഷണി നിറഞ്ഞ ആഹ്വാനം. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും മൺമറഞ്ഞുപോയ കാര്യം ഇവർ എന്നാണ് തിരിച്ചറിയുക?

നെയ്യാറ്റിൻകര രൂപതയിലെ 247 ഇടവകകളിൽ ഒന്നുമാത്രമായ ബാലരാമപുരം ഇടവക തിരുസഭയുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി, സാമൂഹ്യ വിരുദ്ധരെപ്പോലെ പ്രവർത്തിക്കുന്നത് കാരണം കുറച്ചു നാളുകളായി ഈ ഇടവകയിലെ ഭൂരിഭാഗം വരുന്ന വിശ്വാസി സമൂഹം, തങ്ങൾക്ക് കൂദാശകൾ കൃത്യതയോടെ തങ്ങളുടെ തന്നെ ഇടവക പള്ളിയിൽ ലഭ്യമാകാത്തതിൽ വിഷമസന്ധിയിലാണ്. തിരുസഭ പറയുന്ന രീതിയിൽ ഇടവക പ്രവർത്തനങ്ങൾ നിർവഹിക്കാൻ ഇടവക കമ്മിറ്റി മനസുകാണിക്കാത്തതിനാലും, വൈദീകരെ കയ്യേറ്റം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കടന്നതോടെയും, നെയ്യാറ്റിൻകര രൂപത വൈദീകനെ പിൻവലിക്കുകയായിരുന്നു.

തുടർന്ന്, പലതവണ തിരുവനന്തപുരം അതിരൂപതയുമായി ചേർന്ന് അനുരഞ്ജന ശ്രമങ്ങൾ രൂപത നടത്തിയെങ്കിലും അവയൊന്നും അംഗീകരിക്കുവാൻ ഇടവക (ഊരു) കമ്മിറ്റിയിലെ തല്പര കക്ഷികൾ തയ്യാറായിരുന്നില്ല. അതേസമയം, പല ഓൺലൈനിൽ പത്രങ്ങളിലൂടെയും, മറ്റ് സോഷ്യൽ മീഡിയായിലൂടെയും വ്യാജവാർത്തകൾ നൽകിയും, സാധാരണ വിശ്വാസികളെ കാര്യങ്ങൾ തെറ്റായി ബോധ്യപ്പെടുത്തിയും, രൂപതയുടെ മേൽ കുറ്റം ആരോപിക്കാനുള്ള വിഫലശ്രമത്തിലായിരുന്നു.

എന്നാൽ ഇപ്പോൾ, അവർ തങ്ങളുടെ തുറുപ്പുചീട്ട് എന്ന പോലെ “ജാതിക്കളി” പ്രത്യക്ഷമായി പറയുവാൻ തുടങ്ങുന്നു. പള്ളിത്തറയിൽ താമസിക്കുന്ന 300 -ഓളം കുടുംബങ്ങളെ ജാതിയുടെ പേരുപറഞ്ഞ് വിഷമസന്ധിയിലാക്കികൊണ്ട്, അവരെ മനുഷ്യ കവചം പോലെ ഉപയോഗിക്കുവാനുള്ള അപകടകരമായ രീതിയിലേക്ക് കാര്യങ്ങൾ കൊണ്ടുപോവുകയാണ് ഒരു കൂട്ടം തല്പരകക്ഷികൾ. എന്തായാലും ഇവരുടെ മനോഭാവങ്ങൾ ക്രൈസ്‌തവീയമല്ല, ഇവരുടെ മനോഭാവങ്ങൾ സമാധാനത്തിന്റെയോ സ്നേഹത്തിന്റേതോ അല്ല, മറിച്ച് വെറുപ്പിന്റെയും വേർതിരിക്കലിന്റെയും അസഹിഷ്ണുതയുടെയുമാണ്.

vox_editor

Recent Posts

മുറിവുകളുമായി ഉത്ഥിതൻ (യോഹ 20:19-31)

പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…

6 days ago

ശൂന്യമായ കല്ലറ

ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ്‌ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…

2 weeks ago

Easter_2026_ഉത്ഥിതനും ക്രൂശിക്കപ്പെട്ടവരും

ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…

2 weeks ago

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

3 weeks ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

4 weeks ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

1 month ago