
ജോസ് മാർട്ടിൻ
മുംബൈ: ഇന്ത്യയിലെ സഭയെ ‘സിനഡൽ സഭയായി’ പരിവർത്തനം ചെയ്യണമെന്ന് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിന്റെ ആഹ്വാനം. ഒക്ടോബർ 17 ഞായറാഴ്ച്ച മുംബൈ അതിരൂപതാ ഭദ്രാസന ദേവാലയമായ ഹോളി നെയിം കത്തീഡ്രലിൽ വച്ച് ആഗോളസഭയിൽ തുടക്കം കുറിച്ച രൂപതാതല സിനഡിന്റെ ഉദ്ഘാടന സന്ദേശത്തിലായിരുന്നു ആഹ്വാനം. മുംബൈ ആർച്ച് ബിഷപ്പും, സി.ബി.സി.ഐ.യുടെ പ്രസിഡന്റുമായ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യഷ് ഫ്രാൻസിസ് പാപ്പായുടെ ഉപദേശകസമിതിയിലെ പ്രധാനിയാണ്. തുടർന്ന്, “For the Synodal Church: Communion, Participation and Mission” എന്ന പേരിൽ സിനൊഡിനൊരുക്കത്തിനായുള്ള പുസ്തകവും പ്രകാശനം ചെയ്തു.
ഇന്ത്യയിലെ സഭയെ ‘സിനഡൽ സഭയായി’ പരിവർത്തനം ചെയ്യുന്നതിന് നാമെല്ലാവരും ഒരുമിച്ച് ഒരേപാതയിലൂടെ സഞ്ചരിക്കണമെന്നും, പ്രാർത്ഥനയിലൂടെയും ആരാധനയിലൂടെയും യേശുവുമായുള്ള നിരന്തരമായ കണ്ടുമുട്ടലിലൂടെ പരിശുദ്ധാത്മാവ് സഭയോട് പറയുന്നതെന്തെന്ന് ശ്രവിക്കണമെന്നും കർദിനാൾ ഓർമ്മിപ്പിച്ചു. വീണ്ടും ഫ്രാൻസിസ് പാപ്പായെ ഉദ്ധരിച്ച് ഇങ്ങനെ പറഞ്ഞു: ആരാധനയിലൂടെയും പ്രാർത്ഥനയിലൂടെയും ദൈവവചനവുമായുള്ള നിരന്തര സംഭാഷണത്തിലൂടെയും രൂപപ്പെടുന്ന ആത്മീയ വിവേചനത്തിന്റേയും സഭാ വിവേചനത്തിന്റെയും പ്രക്രിയയായാണ് സിനഡ് അല്ലെങ്കിൽ സൂനഹദോസ്.
ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ സമ്മേളനം (CCBI) പ്രസിദ്ധീകരിച്ച സിനഡിനായുള്ള പുസ്തകം രണ്ട് വർഷം നീണ്ടുനിൽക്കുന്ന ‘സിനഡൽ യാത്രയിൽ’യിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് പുസ്തകം രൂപപ്പെടുത്തിയിരിക്കുന്നതെന്നും, സിനഡിന്റെ മൂന്ന് ഘട്ടങ്ങളായുള്ള (രൂപത, ഭൂഖണ്ഡം, സാർവത്രിക) തലങ്ങളെ ഉൾപ്പെടുത്തിയാണ് പുസ്തകം പുറത്തിറങ്ങുന്നതെന്നും സി.സി.ബി.ഐ. ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ.സ്റ്റീഫൻ ആലത്തറ പറഞ്ഞു.
“For the Synodal Church: Communion, Participation and Mission” പുസ്തകത്തിന്റെ പകർപ്പുകൾക്ക് CCBI ജനറൽ സെക്രട്ടേറിയറ്റുമായി ബന്ധപ്പെടാവുന്നതാണ്. മൊബൈൽ: +91-9886730224.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.