
അനിൽ ജോസഫ്
ചെന്നൈ: മനുഷ്യാവകാശങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകണമെന്ന് ഇന്ത്യയിലെ നുൺഷിയോ ജിയാംബാറ്റിസ്റ്റാ ഡിക്വത്രോ ആവശ്യപ്പെട്ടു. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുക എന്നത് സഭയെ സംബന്ധിച്ചിടത്തോളം സുവിശേഷം ജീവിക്കുന്നതിന്റെ സന്തോഷമാണ് നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെന്നെയിൽ നടക്കുന്ന ഇന്ത്യയിലെ ലത്തീൻ ബിഷപ്പുമാരുടെ 31 -മത് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നുൺഷിയോ.
സമ്മേളനം, ഇന്ത്യയിലെ സഭയുടെ മേലധികാരികളുടെ ഒരു ഒത്തുചേരൽ മാത്രമല്ല, മറിച്ച്, അതു ഇന്ത്യയ്ക്ക് തന്നെ നല്കപ്പെടേണ്ട സാക്ഷ്യത്തിനായുള്ള ഒരു ഒത്തുചേരലാണ്. നമ്മുടെ ഐക്യവും ഐക്യതയും പരസ്പര സഹകരണവും നമ്മുടെ രാജ്യത്തിന് നൽകേണ്ട സന്ദേശം, നമ്മൾ ജീവിക്കുന്ന സുവിശേഷം നൽകുന്ന സന്തോഷത്തിന്റെ സാക്ഷ്യം നൽകൽ ആയിരിക്കണമെന്ന് നുൺഷിയോ പ്രസ്താവിച്ചു.
കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, ‘സുവിശേഷ വത്ക്കരണം പൂർണ്ണമായ സമർപ്പണത്തിന്റെയും സ്നേഹ മനോഭാവത്തിന്റെയും തീക്ഷ്ണതയോടെ പുനരുജ്ജീവിപ്പി’ക്കുവാൻ ഇന്ത്യയിലെ സഭയോട് ആഹ്വാനം ചെയ്തു.
കോൺഫറൻസ് സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, സമ്മേളന വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും കോൺഫറൻസിലെ പുതിയ അംഗങ്ങളെ പരിചയപ്പെടുത്തുകയും വിരമിച്ച അംഗങ്ങളെ കുറിച്ച് വിവരിക്കുകയും ചെയ്തു.
കോൺഫെറെൻസിന്റെ വൈസ് പ്രസിഡന്റ്, മദ്രാസ്-മൈലാപ്പൂർ ആർച്ചുബിഷപ്പ് ജോർജ് അന്റണിസ്വാമി, ഫ്രാൻസിസ് പാപ്പയുടെയും കർദിനാൾ ഫെർണാണ്ടോ ഫൊറോണിയുടെയും സന്ദേശങ്ങൾ വായിക്കുകയും, ഇൻഡ്യക്ക് സഭയെയും സഭയ്ക്ക് ഇന്ത്യയെയും ആവശ്യമാണ് കൂട്ടിച്ചെർക്കുകയും ചെയ്തു.
ഏഴു ദിവസങ്ങൾ നീണ്ടുനിൽക്കുന്ന സമ്മേളനം “സുവിശേഷത്തിന്റെ സന്തോഷം” എന്ന വിഷയത്തെക്കുറിച്ചും സുവിശേഷ വത്കരണത്തിന്റെ പുതിയ രൂപങ്ങളെയും വഴികളും മാർഗങ്ങളും കുറിച്ച് ചർച്ച ചെയ്യും. കൂടാതെ, ഇന്ത്യയിലെ ലത്തീൻ കത്തോലിക്കാ സഭയെ ബാധിക്കുന്ന കാര്യങ്ങളും ചർച്ചയാകും.
ഇന്ത്യയിലെ ലത്തീൻ കത്തോലിക്കാ സഭയ്ക്ക് 132 രൂപതകളും 189 ബിഷപ്പുമാരും ഉണ്ട്. ലോകത്തിൽ വച്ച് ഏഷ്യയിലെ ഏറ്റവും വലിയ എപ്പിസ്കോപ്പൽ കോൺഫറൻസാണ് നടക്കുന്നത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.