
അനിൽ ജോസഫ്
ചെന്നൈ: മനുഷ്യാവകാശങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകണമെന്ന് ഇന്ത്യയിലെ നുൺഷിയോ ജിയാംബാറ്റിസ്റ്റാ ഡിക്വത്രോ ആവശ്യപ്പെട്ടു. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുക എന്നത് സഭയെ സംബന്ധിച്ചിടത്തോളം സുവിശേഷം ജീവിക്കുന്നതിന്റെ സന്തോഷമാണ് നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെന്നെയിൽ നടക്കുന്ന ഇന്ത്യയിലെ ലത്തീൻ ബിഷപ്പുമാരുടെ 31 -മത് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നുൺഷിയോ.
സമ്മേളനം, ഇന്ത്യയിലെ സഭയുടെ മേലധികാരികളുടെ ഒരു ഒത്തുചേരൽ മാത്രമല്ല, മറിച്ച്, അതു ഇന്ത്യയ്ക്ക് തന്നെ നല്കപ്പെടേണ്ട സാക്ഷ്യത്തിനായുള്ള ഒരു ഒത്തുചേരലാണ്. നമ്മുടെ ഐക്യവും ഐക്യതയും പരസ്പര സഹകരണവും നമ്മുടെ രാജ്യത്തിന് നൽകേണ്ട സന്ദേശം, നമ്മൾ ജീവിക്കുന്ന സുവിശേഷം നൽകുന്ന സന്തോഷത്തിന്റെ സാക്ഷ്യം നൽകൽ ആയിരിക്കണമെന്ന് നുൺഷിയോ പ്രസ്താവിച്ചു.
കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, ‘സുവിശേഷ വത്ക്കരണം പൂർണ്ണമായ സമർപ്പണത്തിന്റെയും സ്നേഹ മനോഭാവത്തിന്റെയും തീക്ഷ്ണതയോടെ പുനരുജ്ജീവിപ്പി’ക്കുവാൻ ഇന്ത്യയിലെ സഭയോട് ആഹ്വാനം ചെയ്തു.
കോൺഫറൻസ് സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, സമ്മേളന വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും കോൺഫറൻസിലെ പുതിയ അംഗങ്ങളെ പരിചയപ്പെടുത്തുകയും വിരമിച്ച അംഗങ്ങളെ കുറിച്ച് വിവരിക്കുകയും ചെയ്തു.
കോൺഫെറെൻസിന്റെ വൈസ് പ്രസിഡന്റ്, മദ്രാസ്-മൈലാപ്പൂർ ആർച്ചുബിഷപ്പ് ജോർജ് അന്റണിസ്വാമി, ഫ്രാൻസിസ് പാപ്പയുടെയും കർദിനാൾ ഫെർണാണ്ടോ ഫൊറോണിയുടെയും സന്ദേശങ്ങൾ വായിക്കുകയും, ഇൻഡ്യക്ക് സഭയെയും സഭയ്ക്ക് ഇന്ത്യയെയും ആവശ്യമാണ് കൂട്ടിച്ചെർക്കുകയും ചെയ്തു.
ഏഴു ദിവസങ്ങൾ നീണ്ടുനിൽക്കുന്ന സമ്മേളനം “സുവിശേഷത്തിന്റെ സന്തോഷം” എന്ന വിഷയത്തെക്കുറിച്ചും സുവിശേഷ വത്കരണത്തിന്റെ പുതിയ രൂപങ്ങളെയും വഴികളും മാർഗങ്ങളും കുറിച്ച് ചർച്ച ചെയ്യും. കൂടാതെ, ഇന്ത്യയിലെ ലത്തീൻ കത്തോലിക്കാ സഭയെ ബാധിക്കുന്ന കാര്യങ്ങളും ചർച്ചയാകും.
ഇന്ത്യയിലെ ലത്തീൻ കത്തോലിക്കാ സഭയ്ക്ക് 132 രൂപതകളും 189 ബിഷപ്പുമാരും ഉണ്ട്. ലോകത്തിൽ വച്ച് ഏഷ്യയിലെ ഏറ്റവും വലിയ എപ്പിസ്കോപ്പൽ കോൺഫറൻസാണ് നടക്കുന്നത്.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.