
സ്വന്തം ലേഖകൻ
റോം: ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി, യേശുവിന്റെ ജനനം പുൽക്കൂടുകളുടെ മാതൃകകളിലൂടെ ആസ്വാദകരായ ലോകജനതയ്ക്ക് മുൻപിൽ എത്തിക്കാൻ വത്തിക്കാന്റെ നേതൃത്വത്തിൽ ഒരുക്കിയ മനോഹരമായ 100 പുൽക്കൂടുകളുടെ അന്തർദേശീയ പ്രദർശനം ഈ 13 -ന് അവസാനിക്കും. ഇത്തവണ 126 പുൽക്കൂടുകളാണ് പ്രദർശനത്തിനുള്ളത്.
നവസുവിശേഷ പ്രചാരണത്തിനുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ ഉത്തരവാദിത്തത്തിലാണ് ഈ പ്രദര്ശനം ക്രമീകരിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും, വിവിധ പ്രാദേശിക പാരമ്പര്യങ്ങളിൽ നിർമ്മിക്കുന്ന പുൽക്കൂടുകളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളുടെ എംബസികളുടെ പ്രയത്നമാണ് ഇതിനു പിന്നിൽ.
പുൽക്കൂടുകൾ വളരെ വ്യത്യസ്തത നിറഞ്ഞവയാണ്, കാരണം; തടി, പ്ലാസ്റ്റർ ഓഫ് പാരീസ്, മാർബിൾ, കല്ലുകൾ, കളിമണ്ണ്, ഉണങ്ങിയ ആഹാര പദാര്ത്ഥങ്ങൾ, പാസ്ത, ബട്ടണുകൾ, തുണികൾ, ഉപയോഗ ശൂന്യമായ വസ്തുക്കൾ, തുടങ്ങി നിരവധി പ്രത്യേകതകളോട് കൂടിയാണ് പുൽക്കൂടുകൾ നിർമ്മിക്കപെട്ടിരിക്കുന്നത്.
“100 ക്രിബ്സ്” എന്ന പേരിൽ ഈ സംരംഭം ആരംഭിച്ചത് 1976 -ൽ മൻലിയോ മെഡാലിയാ എന്ന ഇറ്റലിക്കാരനാണ്. 2018 ഡിസംബർ 7-ന് ആരംഭിച്ച “100 ക്രിബ്സ്” പ്രദർശനം തികച്ചും സൗജന്യമാണ്.
സുന്ദരമായ ചിത്രങ്ങളിലൂടെ ഒരു സഞ്ചാരം
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.