
ജോസ് മാർട്ടിൻ
ആലപ്പുഴ: ആഗോള സഭയുടെ സിനഡിൽ പങ്കാളിയായിക്കൊണ്ട് രൂപതാതല സിനഡിന് ആലപ്പുഴ രൂപതാധ്യക്ഷൻ ഡോ.ജയിംസ് ആനാപറമ്പിൽ ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ കത്തീഡ്രലിൽ ദിവ്യബലിയർപ്പിച്ചുകൊണ്ട് തുടക്കം കുറിച്ചു. പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തിട്ടുള്ള ഈ സിനഡ് ചിലരെങ്കിലും മൂന്നാം വത്തിക്കാൻ കൗൺസിൽ എന്ന് വിശേഷിപ്പിച്ച് തുടങ്ങിയിരിക്കുന്നുവെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.
സഭാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പങ്കാളിത്തത്തോടെ ആഘോഷിക്കപ്പെടുന്ന സിനഡാണ് 2023 ഒക്ടോബർ മാസം റോമിൽ മെത്രാന്മാർ സമ്മേളിക്കുമ്പോൾ സംഭവിക്കുകയെന്നും അതിനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ഞായറാഴ്ച്ച വിശുദ്ധ പത്രോസിനെ ബസിലിക്കായിലും, ഇന്ന് ലോകമെമ്പാടുമുള്ള എല്ലാ ഇടവകകളിലും, ഭദ്രാസന ദേവാലയങ്ങളിലും ഇതിന് ആരംഭം കുറിക്കുന്നതെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
ആലപ്പുഴ രൂപതാ വികാരി ജനറൽ മോൺ.ജോയ് പുത്തൻവീട്ടിൽ, കത്തീഡ്രൽ വികാരി ഫാ.ജോസ് ലാട് കോയിൽപറമ്പിൽ, രൂപതാ ചാൻസിലർ ഫാ.സോണി പനക്കൽ തുടങ്ങിയവർ സഹകാർമ്മികരായി.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.