
ജോസ് മാർട്ടിൻ
കൊച്ചി: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും നമ്മുടെ സഹോദരങ്ങൾക്ക് ജീവഹാനി സംഭവിക്കാൻ ഇടയായത് അത്യന്തം വേദനാജനകമാണെന്നും കുടുംബാംഗങ്ങൾ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതി. കൂടാതെ, വീടും സ്വത്തുക്കളും നഷ്ടപ്പെട്ടവരോടും, പ്രളയ ദുരിതം അനുഭവിക്കുന്നവരോടും ചേർന്ന് നിന്ന് അവർക്ക് അടിയന്തിര സഹായങ്ങൾ ചെയ്തുകൊണ്ട് ആശ്വസിപ്പിക്കുവാനും വിശ്വാസികളോട് അഭ്യർത്ഥനയുമായി കെ.സി.ബി.സി.
അതുപോലെതന്നെ, ദുരന്തമുഖത്തേക്ക് ഓടിയെത്തി സഹായിച്ച നല്ലവരായ നാട്ടുകാരും സർക്കാർ സംവിധാനങ്ങളും സന്നദ്ധ പ്രവർത്തകരും അഭിനന്ദനം അർഹിക്കുന്നുവെന്നും അടുത്ത കാലത്തായി കേരളം പ്രകൃതി ദുരന്തങ്ങളുടെ നാടായി മാറുന്നത് ആശങ്ക ഉളവാക്കുന്നുവെന്നും ഇത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടാതിരിക്കാൻ ആവശ്യമായ നയതീരുമാനങ്ങളും പ്രവർത്തന പദ്ധതികളും രൂപപ്പെടുത്തുവാൻ ഉത്തരവാദിത്വപ്പെട്ടവർ അതീവ ജാഗ്രത കാണിക്കണമെന്നും കെ.സി.ബി.സി. പത്രകുറിപ്പിൽ പറയുന്നു.
പത്രക്കുറിപ്പിൽ പൂർണ്ണ രൂപം:
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.