
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതയുടെ അറുപത്തി ഒൻപതാം രൂപതാ ദിനം ആചരിച്ചു. ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രൽ ദേവാലയത്തിൽ ആലപ്പുഴ രൂപതാധ്യക്ഷൻ ഡോ.ജയിംസ് ആനാപറമ്പിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹ ദിവ്യബലിയർപ്പിച്ചുകൊണ്ടായിരുന്നു ആഘോഷം. സമൂഹ ദിവ്യബലിയ്ക്ക് ശേഷം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് രൂപതാ ദിനപതാക ഉയർത്തി ആഘോഷങ്ങൾക്ക് പരിസമാപ്തിയുമായി.
സമൂഹ ദിവ്യബലിയിൽ ആലപ്പുഴ രൂപതാ വികാരി ജനറൽ ഫാ.പയസ് ആറാട്ടുകുളം, രൂപത ലിറ്റർജി കമ്മീഷൻ ഡയറക്ടർ ഫാ.ഫ്രാൻസിസ് കൊടിയനാട്, കത്തീഡ്രൽ വികാരി ഫാ.ജോസ് ലാട്, ഫാ.യേശുദാസ് കാട്ടുങ്കൽതയ്യിൽ തുടങ്ങിയവർ സഹകാർമികരായി.
ആലപ്പുഴ രൂപതയെ 68 വർഷക്കാലം പരിപാലിക്കുകയും, ഒരു വിശ്വാസ സമൂഹമായി നമ്മെ വഴിനടത്തുകയും, ഈ സുദിനത്തിൽ കർത്താവിന്റെ അൾത്താരയ്ക്ക് ചുറ്റും നമ്മെ ഒരുമിച്ച് ചേർക്കുകയും ചെയ്തിരിക്കുന്നതിന് കർത്താവിന് നന്ദിയർപ്പിക്കാമെന്നും; നാം കടന്നു പോകുന്ന കാലഘട്ടത്തിൽ, ഏറെ വെല്ലുവിളി നേരിടുന്ന ഈ സമയത്തും അവിടുത്തെ പരിപാലനം നമ്മെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനെ ഓർത്ത് ദൈവത്തിന് നന്ദി പറയാമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു. ഈ കാലഘട്ടത്തെയും അതിജീവിച്ച് ദൈവം നമുക്കായി ഒരുക്കുന്ന സുസ്ഥിരവും, അനുഗ്രഹ പ്രദവുമായ പുത്തൻ ഭാവിയിലേക്ക് നമുക്ക് പ്രവേശിക്കാവുമെന്ന പ്രത്യാശയും ബിഷപ്പ് പങ്കുവെച്ചു.
തുടർന്ന്, ബിഷപ് ജയിംസ് ആനാപറമ്പിൽ രൂപതാ ദിനപതാക ഉയർത്തുകയും വിൽഫ്രഡ് റൊസാരിയോ, ആന്റെണി, എസ്ക്രാഡ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിക്കുകയും ചെയ്തു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.