
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍ ‘ദേവാലയ സംഗീതത്തിന്‍റെ മദ്ധ്യസ്ഥയായ വിശുദ്ധ സിസിലിയുടെ സ്മരണ’ സമുചിതമായി ആഘോഷിച്ചു. 22 – ന് വൈകിട്ട് ആറുമണിക്ക് നടന്ന ദിവ്യ ബലിയില്‍ ആലപ്പുഴ രൂപത സഹായ മെത്രാന്‍ ഡോ. ജെയിംസ് ആനാപറമ്പില്‍ പിതാവ് കാര്‍മികത്വം വഹിച്ചു.
‘വിശുദ്ധയുടെ പാത ജീവിതത്തില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കണ’മെന്ന് ആനാപറമ്പില്‍ പിതാവ് ആഹ്വാനം ചെയ്തു. ആഘോഷമായ സമൂഹ ദിവ്യബലിയിൽ കത്തീഡ്രല്‍ വികാരി ഫാ. സ്റ്റാന്‍ലി പുളിമുട്ട്പറമ്പില്‍, സഹ വികാരി ഫാ. യേശുദാസ് അറക്കല്‍, ബി.സി.സി. രൂപതാ ഡയറക്ടര്‍ ഫാ ജോയി, ഫാ. ബെര്‍ളി എന്നിവർ സഹകാർമ്മികരായി.
തുടർന്ന്, പഴയകാല ലത്തീന്‍ ക്വയർ അംഗങ്ങളെ ആദരിക്കുകയുണ്ടായി. ആലപ്പുഴ രൂപതാ സെന്‍ട്രല്‍ ക്വയർ ടീം ആണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.