
ഫാ.ജോണ്‍സണ്‍ പുത്തന്‍വീട്ടില്‍
ആലപ്പുഴ: കടലാക്രമണം മൂലം ദുരിതഅനുഭവിക്കുന്ന തീരദേശവാസികള്‍ക്ക് വേണ്ടി ആലപ്പുഴ രൂപതയിലെ എല്ലാ ദേവാലയങ്ങളും ഞായറാഴ്ച്ച (23/06/2019) പ്രത്യേക പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ ആലപ്പുഴ രൂപത ആഹ്വാനം ചെയ്യുന്നു. സര്‍ക്കാര്‍ തീരത്തെ കൈഒഴിയുന്ന സാഹചര്യത്തില്‍, സർക്കാരിന്റെ കണ്ണ് തുറക്കുന്നതുവരെ കൂടുതൽ സമര പരിപാടികളുമായി മുന്നോട്ട് പോകുവാനും, ശക്തമായ പ്രതിക്ഷേധം തീരത്തുടനീളം വ്യാപിപ്പിക്കുവാനും തീരുമാനിച്ചതിന്റെ ഭാഗമായാണ് പരിശുദ്ധ ദിവ്യകാരുണ്യ തിരുനാള്‍ ദിനമായ ഞായറാഴ്ച്ച രൂപതയിലെ എല്ലാ ദേവാലയങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ രൂപതയുടെ ആഹ്വാനം.
ആലപ്പുഴ രൂപതാ കാര്യാലയത്തിൽ രൂപത വികാരി ജനറല്‍ മോൺ.പയസ് ആറാട്ടുകുളത്തിന്റെ അദ്ധ്യക്ഷതയില്‍ രൂപതാ സോഷ്യല്‍ ആക്ഷന്‍ ടീം ചേർന്ന അടിയന്തര യോഗം സര്‍ക്കാരിന്റെ പ്രതികൂല നിലപാടില്‍ ശക്തമായി പ്രതിക്ഷേധിക്കുകയും, തീരദേശവാസികള്‍ നേരിടുന്ന പ്രശ്നങ്ങൾ ചര്‍ച്ചചെയുകയും ചെയ്തു.
അതുപോലെ, ആലപ്പുഴ രൂപത ചെല്ലാനത്ത് നടത്തിയ ‘പഞ്ചായത്ത് ഓഫീസ് ഉപരോധ സമര’വും, ഒറ്റമശേരിയില്‍ നടത്തിയ ‘കടലില്‍ നില്‍പ്പ് സമര’വും വിലയിരുത്തി. പൊതു സമൂഹത്തിലും അധികാര കേന്ദ്രങ്ങളിലും തീരത്തിന്റെ മുഴുവന്‍ വേദനയും എത്തിക്കാന്‍ സാധിച്ചുവെന്ന് യോഗത്തിൽ വിലയിരുത്തി. എന്നാല്‍ ഈ വിഷയത്തില്‍ വാഗ്ദാനങ്ങള്‍ അല്ലാതെ കടല്‍ക്ഷോപത്തില്‍ തകര്‍ന്നടിയുന്ന വീടുകളെ സംരക്ഷിക്കാന്‍ യാതൊരു നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല. സാങ്കേതികത്വവും, കല്ല് കിട്ടാനില്ല എന്ന സ്ഥിരംപല്ലവിയിലൂടെയും സര്‍ക്കാര്‍ തീരത്തെ കൈഒഴിയുന്ന സാഹചര്യത്തില്‍, സർക്കാരിന്റെ കണ്ണ് തുറക്കുന്നതുവരെ ഇനിയും കൂടുതൽ സമര പരിപാടികളുമായി മുന്നോട്ട് പോകണമെന്നും, ശക്തമായ പ്രതിക്ഷേധം തീരത്തുടനീളം വ്യാപിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
വീടും തൊഴിലും നഷ്‌ടപ്പെട്ട്, തങ്ങളുടെ വീടുകളില്‍ കിടന്നുറങ്ങാന്‍ സാധിക്കാത്ത നമ്മുടെ സഹോദരങ്ങള്‍ക്ക് വേണ്ടി രാവിലെ ദിവ്യബലിയോടനുബന്ധിച്ചു നടത്തുന്ന ഈ പ്രാര്‍ത്ഥനയില്‍ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് ആലപ്പുഴ രൂപതാ സഹായ മെത്രാന്‍ ഡോ.ജെയിംസ് ആനാപറമ്പില്‍ പിതാവ് ആഹ്വാനം ചെയ്തു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.