
അനിൽ ജോസഫ്
നെയ്യാറ്റിൻകര: കേരളം നേരിടുന്ന വലിയ പ്രകൃതി ദുരന്തത്തിലെ വേദനകളോട് പങ്കുചേർന്ന്, കേരളത്തിന് വേണ്ടി പ്രാര്‍ത്ഥനാ ദിനം ആചരിച്ച് നെയ്യാറ്റിന്‍കര രൂപത.
‘ഈ വലിയ പ്രകൃതി ദുരന്തത്തിൽ നമ്മുടെ ധാരാളം സഹോദരന്മാർ സ്വന്തം ഭവനങ്ങളിലും, ദുരിതാശ്വാസ ക്യാമ്പുകളിലും വളരെയധികം ദുരിതമനുഭവിക്കുന്നത് നാം നേരിട്ട് കാണുന്നുണ്ട്. ഈ അസാധാരണമായ സാഹചര്യത്തില്‍ നമ്മുടെ പ്രാര്‍ത്ഥനകളും ത്യാഗവും ഏറ്റവും അത്യാവശ്യമായിരിക്കുകയാണെന്ന്’ ഉദ്ബോധിപ്പിച്ചുകൊണ്ടാണ് നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഈ പ്രാർത്ഥനാചരണത്തിന് ആഹ്വാനം ചെയ്തത്.
ഒരു സഭാസമൂഹം എന്ന നിലയിൽ ഞായറാഴ്ച (19.08.2018) പ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്നാണ് ബിഷപ്പ് വിൻസെന്റ് സാമുവൽ തന്റെ രൂപതയിലെ ഇടവകകളോട് ആവശ്യപ്പെട്ടത്.
ഞായറാഴ്ച നെയ്യാറ്റിൻകര രൂപതയിലെ എല്ലാ പള്ളികളിലും രാവിലെ ദിവ്യബലിക്കു ശേഷം വൈകുന്നേരം 6 മണിവരെ ദിവ്യകാരുണ്യ ആരാധന നടത്തുകയും ദൈവാനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
അതുപോലെ, പിതാവിന്റെ ആഹ്വാനം അനുസരിച്ച്, ദുരിത ബാധിതരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഈ വര്‍ഷത്തെ ഇടവക-സംഘടനാതല ഓണാഘോഷങ്ങള്‍ ഉപേക്ഷിക്കുകയും, അതിലൂടെ ലഭിക്കുന്ന തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുകയും ചെയ്യുകയാണ് നെയ്യാറ്റിൻകര രൂപത.
ദുരിതമനുഭവിക്കുന്നവരെ സന്ദര്‍ശിക്കാനും അവര്‍ക്കു വേണ്ട സഹായം എത്തിക്കാനുമായി രൂപതയിലെ എല്ലാ വിശ്വാസികളും ഉദാരമായി ത്യാഗപൂര്‍വ്വം സംഭാവന ചെയ്യുവാനും പിതാവ് പറഞ്ഞിട്ടുണ്ട്. 26-ഞായറാഴ്ച ഇതിനുവേണ്ടി പ്രത്യേക സ്തോത്ര കാഴ്ച എടുക്കുകയും, സംഭാവനകള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
ഞായറാഴ്ച നടത്തിയ പ്രാർത്ഥനായജ്ഞത്തിൽ കുഞ്ഞുകുട്ടികൾ മുതൽ പ്രായമായവർ വരെ പങ്കെടുത്തു. നല്ലൊരു ശതമാനം ആളുകളും ഉപവാസം അനുഷ്‌ടിക്കുകയും ആ തുക കൂടുതലായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രൂപതയിൽ നൽകുവാനും തീരുമാനിച്ചിട്ടുണ്ട്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.