
അനിൽ ജോസഫ്
നെയ്യാറ്റിൻകര: കേരളം നേരിടുന്ന വലിയ പ്രകൃതി ദുരന്തത്തിലെ വേദനകളോട് പങ്കുചേർന്ന്, കേരളത്തിന് വേണ്ടി പ്രാര്‍ത്ഥനാ ദിനം ആചരിച്ച് നെയ്യാറ്റിന്‍കര രൂപത.
‘ഈ വലിയ പ്രകൃതി ദുരന്തത്തിൽ നമ്മുടെ ധാരാളം സഹോദരന്മാർ സ്വന്തം ഭവനങ്ങളിലും, ദുരിതാശ്വാസ ക്യാമ്പുകളിലും വളരെയധികം ദുരിതമനുഭവിക്കുന്നത് നാം നേരിട്ട് കാണുന്നുണ്ട്. ഈ അസാധാരണമായ സാഹചര്യത്തില്‍ നമ്മുടെ പ്രാര്‍ത്ഥനകളും ത്യാഗവും ഏറ്റവും അത്യാവശ്യമായിരിക്കുകയാണെന്ന്’ ഉദ്ബോധിപ്പിച്ചുകൊണ്ടാണ് നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഈ പ്രാർത്ഥനാചരണത്തിന് ആഹ്വാനം ചെയ്തത്.
ഒരു സഭാസമൂഹം എന്ന നിലയിൽ ഞായറാഴ്ച (19.08.2018) പ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്നാണ് ബിഷപ്പ് വിൻസെന്റ് സാമുവൽ തന്റെ രൂപതയിലെ ഇടവകകളോട് ആവശ്യപ്പെട്ടത്.
ഞായറാഴ്ച നെയ്യാറ്റിൻകര രൂപതയിലെ എല്ലാ പള്ളികളിലും രാവിലെ ദിവ്യബലിക്കു ശേഷം വൈകുന്നേരം 6 മണിവരെ ദിവ്യകാരുണ്യ ആരാധന നടത്തുകയും ദൈവാനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
അതുപോലെ, പിതാവിന്റെ ആഹ്വാനം അനുസരിച്ച്, ദുരിത ബാധിതരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഈ വര്‍ഷത്തെ ഇടവക-സംഘടനാതല ഓണാഘോഷങ്ങള്‍ ഉപേക്ഷിക്കുകയും, അതിലൂടെ ലഭിക്കുന്ന തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുകയും ചെയ്യുകയാണ് നെയ്യാറ്റിൻകര രൂപത.
ദുരിതമനുഭവിക്കുന്നവരെ സന്ദര്‍ശിക്കാനും അവര്‍ക്കു വേണ്ട സഹായം എത്തിക്കാനുമായി രൂപതയിലെ എല്ലാ വിശ്വാസികളും ഉദാരമായി ത്യാഗപൂര്‍വ്വം സംഭാവന ചെയ്യുവാനും പിതാവ് പറഞ്ഞിട്ടുണ്ട്. 26-ഞായറാഴ്ച ഇതിനുവേണ്ടി പ്രത്യേക സ്തോത്ര കാഴ്ച എടുക്കുകയും, സംഭാവനകള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
ഞായറാഴ്ച നടത്തിയ പ്രാർത്ഥനായജ്ഞത്തിൽ കുഞ്ഞുകുട്ടികൾ മുതൽ പ്രായമായവർ വരെ പങ്കെടുത്തു. നല്ലൊരു ശതമാനം ആളുകളും ഉപവാസം അനുഷ്‌ടിക്കുകയും ആ തുക കൂടുതലായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രൂപതയിൽ നൽകുവാനും തീരുമാനിച്ചിട്ടുണ്ട്.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.