
ജോസ് മാർട്ടിൻ
ചെല്ലാനം/കൊച്ചി: “പ്ലാസ്റ്റിക് ചാക്കുകൾ സംഭാവന നൽകി ഞങ്ങളെ സഹായിക്കൂ” എന്ന് പൊതുസമൂഹത്തോട് അഭ്യർത്ഥിച്ച് ചെല്ലാനം – കൊച്ചി ജനകീയവേദി. കാലവർഷവും തുടർന്നുള്ള കടൽകയറ്റവും തുടങ്ങികഴിഞ്ഞു, ആലപ്പുഴ/കൊച്ചി തീരദേശ മേഖലകളിൽ കടലാക്രമണം അതിരൂക്ഷമാണ്. പല ഭാഗങ്ങളിലും അഞ്ചു മീറ്റർ മുതൽ പത്തു മീറ്റർ വരെ കടൽ കയറി. അഞ്ച് വീടുകൾ പൂർണ്ണമായും നശിച്ചു. തീരത്തെ പല വീടുകളും താമസയോഗ്യമല്ലാത്ത അവസ്ഥയിലുമാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ക്യാമ്പുകളിലെ താമസം അപകടകരവുമാണ്. ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു വിധ നടപടികളും ഇത് വരെ ഉണ്ടാവാത്ത അവസ്ഥയിൽ, കടലാക്രമണത്തിൽ നിന്ന് രക്ഷനേടാൻ സ്വയം പ്രതിരോധം തീർക്കാനാണ് ചെല്ലാനം – കൊച്ചി ജനകീയവേദിയുടെ നേതൃത്വത്തിൽ തീരദേശ വാസികൾ ഒന്നിക്കുന്നത്.
ഏറ്റവും കൂടുതൽ തിരമാലകൾ നേരിട്ട് അടിച്ചു കയറുന്ന സ്ഥലങ്ങളിൽ മണൽ ചാക്കുകൾ നിറച്ചു സംരക്ഷണമൊരുക്കാനുള്ള പ്ലാസ്റ്റിക് ചാക്കുകൾ സംഭാവനയായി ആവശ്യപ്പെടുകയാണ് തീരദേശ വാസികൾ. കോവിഡിനൊടൊപ്പം ഇരട്ട ദുരന്തം അനുഭവിക്കാൻ വിധിക്കപ്പെട്ട തീര വാസികൾ ഇനിയും ആരുടെയും സഹായത്തിനായി കാത്തിരുന്നിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും, മിക്കപ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ കടൽ കയറ്റം ഉണ്ടായിട്ടുണ്ടെന്നും, തങ്ങളാൽ കഴിയുന്ന കാര്യങ്ങൾ എത്രയും പെട്ടെന്ന് ചെയ്തു തീർക്കുകയേ മാർഗമുള്ളുവെന്നും ചെല്ലാനം – കൊച്ചി ജനകീയവേദി വർക്കിംഗ് ചെയർമാൻ ജയൻ കുന്നേൽ കാത്തലിക് വോക്സ്സിനോട് പറഞ്ഞു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.