
ജോസ് മാർട്ടിൻ
ചെല്ലാനം/കൊച്ചി: “പ്ലാസ്റ്റിക് ചാക്കുകൾ സംഭാവന നൽകി ഞങ്ങളെ സഹായിക്കൂ” എന്ന് പൊതുസമൂഹത്തോട് അഭ്യർത്ഥിച്ച് ചെല്ലാനം – കൊച്ചി ജനകീയവേദി. കാലവർഷവും തുടർന്നുള്ള കടൽകയറ്റവും തുടങ്ങികഴിഞ്ഞു, ആലപ്പുഴ/കൊച്ചി തീരദേശ മേഖലകളിൽ കടലാക്രമണം അതിരൂക്ഷമാണ്. പല ഭാഗങ്ങളിലും അഞ്ചു മീറ്റർ മുതൽ പത്തു മീറ്റർ വരെ കടൽ കയറി. അഞ്ച് വീടുകൾ പൂർണ്ണമായും നശിച്ചു. തീരത്തെ പല വീടുകളും താമസയോഗ്യമല്ലാത്ത അവസ്ഥയിലുമാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ക്യാമ്പുകളിലെ താമസം അപകടകരവുമാണ്. ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു വിധ നടപടികളും ഇത് വരെ ഉണ്ടാവാത്ത അവസ്ഥയിൽ, കടലാക്രമണത്തിൽ നിന്ന് രക്ഷനേടാൻ സ്വയം പ്രതിരോധം തീർക്കാനാണ് ചെല്ലാനം – കൊച്ചി ജനകീയവേദിയുടെ നേതൃത്വത്തിൽ തീരദേശ വാസികൾ ഒന്നിക്കുന്നത്.
ഏറ്റവും കൂടുതൽ തിരമാലകൾ നേരിട്ട് അടിച്ചു കയറുന്ന സ്ഥലങ്ങളിൽ മണൽ ചാക്കുകൾ നിറച്ചു സംരക്ഷണമൊരുക്കാനുള്ള പ്ലാസ്റ്റിക് ചാക്കുകൾ സംഭാവനയായി ആവശ്യപ്പെടുകയാണ് തീരദേശ വാസികൾ. കോവിഡിനൊടൊപ്പം ഇരട്ട ദുരന്തം അനുഭവിക്കാൻ വിധിക്കപ്പെട്ട തീര വാസികൾ ഇനിയും ആരുടെയും സഹായത്തിനായി കാത്തിരുന്നിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും, മിക്കപ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ കടൽ കയറ്റം ഉണ്ടായിട്ടുണ്ടെന്നും, തങ്ങളാൽ കഴിയുന്ന കാര്യങ്ങൾ എത്രയും പെട്ടെന്ന് ചെയ്തു തീർക്കുകയേ മാർഗമുള്ളുവെന്നും ചെല്ലാനം – കൊച്ചി ജനകീയവേദി വർക്കിംഗ് ചെയർമാൻ ജയൻ കുന്നേൽ കാത്തലിക് വോക്സ്സിനോട് പറഞ്ഞു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.