
ജോസ് മാർട്ടിൻ
ചെല്ലാനം/മാനാശ്ശേരി: ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെയുള്ള പ്രദേശങ്ങളിലെ കടലാക്രമണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ മാനാശ്ശേരി നോർത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇരിഗേഷൻ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി.
344 കോടി രൂപയുടെ നിർദ്ധിഷ്ട പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുക, ചെറിയ കടവു മുതൽ സൗദി ബീച്ച് റോഡു വരെയുള്ള പ്രദേശങ്ങളെയും നിർദ്ധിഷ്ട പദ്ധതിക്കൊപ്പം പരിഗണിക്കുക, കൊച്ചിൻ പോർട്ട് ഡ്രഡ്ജ് ചെയ്ത് പുറംകടലിൽ കളയുന്ന എക്കൽ ചെല്ലാനം മുതൽ സൗദി വരെയുള്ള തീരക്കടലിൽ നിക്ഷേപിച്ച് തീരക്കടലിലെ ആഴം കുറച്ച് തീരം പുന:ർനിർമ്മിക്കുക, ഓഖി സമയത്ത് പ്രഖ്യാപിച്ച ജിയോ ട്യൂബ് പദ്ധതിയിലെ ശേഷിക്കുന്ന 121 ജിയോ ട്യൂബുകൾ ഉപയോഗിച്ച് 100 മീറ്റർ വീതം നീളമുള്ള 30 പുലിമുട്ടുകൾ ഉടൻ നിർമ്മിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ആയിരത്തിലധികം പേർ ഒപ്പിട്ട ഭീമഹർജി സമർപ്പിച്ചത്.
എത്രയും വേഗം N.C.C.R. ന്റെ റിപ്പോർട്ട് ലഭ്യമാക്കി ബാക്കിയുള്ള പ്രദേശങ്ങൾ കൂടി പദ്ധതിയിൽ ഉൾപ്പെടുത്താമെന്നും, പോർട്ട് പുറംകടലിൽ കളയുന്ന മണ്ണ് തീരക്കടലിൽ നിക്ഷേപിക്കണമെന്ന് നിർദ്ദേശിക്കാമെന്നും, ജിയോ ട്യൂബ് പുലിമുട്ടുകൾ പരിഗണിക്കാമെന്നും മന്ത്രി ഉറപ്പുനൽകിയതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു. മർക്കോസ് സ്റ്റാൻലി, പ്രിൻസ് അത്തിപ്പൊഴി, സെവ്യർ ഇളയേടത്ത്, സുജാ ഭാരതി, V.T സെബാസ്റ്റിൻ എന്നിവർ പങ്കെടുത്തു.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.