
ജോസ് മാർട്ടിൻ
ചെല്ലാനം / കൊച്ചി: കടൽകയറ്റ പ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം കൊച്ചി ജനകീയ വേദി കഴിഞ്ഞ രണ്ട് വർഷമായി നടത്തിവരുന്ന സമരത്തിന്റെ രണ്ടാംഘട്ട പ്രഖ്യാപന കൺവൻഷൻ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ചെല്ലാനം, കൊച്ചി മേഖലയിലെ കടൽകയറ്റ പ്രശ്നത്തിന് ചെല്ലാനം കൊച്ചി ജനകീയ വേദി മുന്നോട്ട് വെക്കുന്ന പരിഹാര നിർദ്ദേശങ്ങൾ ഏറ്റവും ശാസ്ത്രീയവും ശരിയായതും പരിസ്ഥിതി സൗഹാർദപരവുമാണെന്നും, എന്നാൽ സർക്കാരുകൾ ഇത്തരം ജനകീയ സമരങ്ങൾ മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങൾ കേൾക്കാൻ പോലും തയ്യാറല്ലെന്നും, അതേസമയം കോടികൾ ചെലവിടാൻ കഴിയുന്ന കെ.റെയിൽ പോലുള്ള വമ്പൻ വിനാശ വികസന പദ്ധതികളിലാണ് അവരുടെ കണ്ണെന്നും തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
പുന:ർഗേഹം, ബ്ലൂ-എക്കോണമി തുടങ്ങിയ ജനവിരുദ്ധ പദ്ധതികളല്ല മറിച്ച്, കടൽകയറ്റ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുന്ന പദ്ധതികളാണ് വേണ്ടതെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജാക്സൺ പൊള്ളയിൽ ആവശ്യപ്പെട്ടു. മറിയാമ്മ ജോർജ്ജ് കുരിശിങ്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജാക്സൺ പൊള്ളയിൽ, റവ.ഡോ.ആന്റണീറ്റോ പോൾ, അഡ്വ.തുഷാർ നിർമൽ സാരഥി, പി.വി.വിൽസൺ, വി.ടി.സെബാസ്റ്റ്യൻ, ഷിജി തയ്യിൽ, ജോസഫ് അറയ്ക്കൽ, ജോസഫ് ജയൻ കുന്നേൽ, സുജ ഭാരതി, എൻ.എക്സ്.ജോയ്, ആന്റണി അറയ്ക്കൽ, ആന്റണി ആലുങ്കൽ, സോമനാഥൻ ടി.ജി., ജാൻസി, കനക തുടങ്ങിയവർ സംസാരിച്ചു.
344.2 കോടി രൂപയുടെ നിർദ്ദിഷ്ട പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുക, ചെല്ലാനം ഹാർബർ മുതൽ ചെറിയകടവ് വരെയുള്ള നിർദ്ദിഷ്ട ടെട്രാപോഡ് കടൽഭിത്തി നിർമ്മാണം ചെറിയകടവ് സി.എം.എസ്.-കാട്ടിപ്പറമ്പ്-കൈതവേലി-മാനാശ്ശേരി-സൗദി പ്രദേശങ്ങളിലേക്ക് കൂടി നീട്ടുക, കൊച്ചിൻ പോർട്ടിൽ നിന്നും മണ്ണ് ലഭ്യമാക്കി ചെല്ലാനം-കൊച്ചിത്തീരം ഒന്നടങ്കം പുന:ർനിർമ്മിക്കുക, നിർദ്ദിഷ്ട പദ്ധതി പൂർത്തിയാകുന്നത് വരെ ജിയോട്യൂബുകൾ കൊണ്ടുള്ള പുലിമുട്ടുകൾ നിർമ്മിച്ച് ചെല്ലാനം കൊച്ചി തീരം സംരക്ഷിക്കാൻ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ചെല്ലാനം കൊച്ചി ജനകീയ വേദി രണ്ടാംഘട്ട സമരം തുടങ്ങുന്നതെന്ന് ജോസഫ് ജയൻ കുന്നേൽ കാത്തലിക് വോക്സിനോട് പറഞ്ഞു.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.