
ജോസ് മാർട്ടിൻ
കൊച്ചി: കേരളത്തിന്റെ കടൽത്തീര സംരക്ഷണ പദ്ധതിയുടെ നിർമാണോദ്ഘാടനത്തിൽ ചെല്ലാനം കൊച്ചി മേഖലയുമായി ബന്ധപ്പെട്ട് ഇന്ന് മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ ജനങ്ങളെ കൊഞ്ഞനം കുത്തുന്നതിന് തുല്യമായിപ്പോയെന്ന് ചെല്ലാനം-കൊച്ചി ജനകീയ വേദി ഭാരവാഹികളുടെ ആരോപണം. ചെല്ലാനത്ത് ഇതിനകം നടപ്പിലാക്കാൻ തുടങ്ങിയ ജിയോ ട്യൂബ് പദ്ധതി പ്രായോഗികമല്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി മെഴ്സിക്കുട്ടിയമ്മ തന്നെ വ്യക്തമാക്കിയിരിക്കെ വീണ്ടും പരാജയപ്പെട്ട പദ്ധതിയുമായി വരുന്നത് തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണെന്ന് ജനകീയ വേദി ഭാരവാഹികളായ മറിയാമ്മ ജോർജ്ജ് കുരിശ്ശിങ്കൽ, ജോസഫ് അറയ്ക്കൽ, ജോസഫ് ജയൻ കുന്നേൽ എന്നിവർ പറഞ്ഞു.
സർക്കാരിന്റെ നൂറ് ദിന പരിപാടിയിൽപ്പെടുത്തി 19 പുലിമുട്ടുകൾ സ്ഥാപിക്കുമെന്ന് എംഎൽഎമാരായ കെ.ജെ. മാക്സിയും ജോൺ ഫെർണാണ്ടസും പ്രഖ്യാപിച്ചതാണെന്നും, എന്നിട്ടിപ്പോൾ വെറും രണ്ട് പുലിമുട്ടുകൾ മാത്രം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ആരെയാണ് വിഡ്ഢികളാക്കാൻ ശ്രമിക്കുന്നതെന്നും വേദി ഭാരവാഹികൾ ചോദിക്കുന്നു.
സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റുപോലും മുപ്പതിലേറെ പുലിമുട്ടുകൾ നിർമ്മിക്കണം എന്ന് ശുപാർശ ചെയ്തിരുന്നതാണെന്നും, പശ്ചിമ കൊച്ചി തീരസംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധിയായ പഠന റിപ്പോർട്ടുകൾ നിലവിലിരിക്കെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വീണ്ടുമൊരു പഠനം പ്രഖ്യാപിച്ചത് പ്രഹസനമാണെന്നും ജനകീയ വേദി ഭാരവാഹികൾ പറയുന്നു.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.