
അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞ 2 വിശ്വാസികളുടെ മൃതസംസ്ക്കാര ചടങ്ങുകള്‍ 2 വൈദികരുടെ നേതൃത്വത്തില്‍ നടന്നു. നെയ്യാറ്റിന്‍കര ഇന്റെഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി (നിഡ്സ്) ഡയറക്ടര്‍ ഫാ.രാഹുല്‍ ബി.ആന്റോയും, മണിവിള ഇടവക വികാരിയും രൂപതാ യൂത്ത് കമ്മിഷന്‍ ഡയറക്ടറുമായ ഫാ.റോബിന്‍ സി.പീറ്ററുമാണ് പിപിഇ കിറ്റുകള്‍ ധരിച്ച് സംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.
നെയ്യാറ്റിന്‍കര രൂപതയില്‍ മൃതസംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി സമരിറ്റന്‍സ് ടാസ്ക് ഫോഴ്സ് രൂപീകരിച്ച ശേഷം സമിതിയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ മൃതസംസ്കാര ശുശ്രൂഷയായിരുന്നു ഇത്. വൈദികര്‍ക്ക് സഹായികളായി സമരിറ്റന്‍സ് ടാസ്ക് ഫോഴ്സിലെ വോളന്‍റിയര്‍മാരും ഉണ്ടായിരുന്നു.
മണിവിളയിലെ ഒരു വിശ്വാസിയുടെ മൃതദേഹം എത്തിക്കും എന്നാണ് പഞ്ചായത്തധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും, മണിവിളയുടെ ഉപഇടവകയായ മഞ്ചവിളാകം ദേവാലയത്തിൽ മരണമടഞ്ഞ വിസ്വാസിയും ഒരേ പഞ്ചായത്തായതിനാലും, പഞ്ചായത്ത് അധികൃതല്‍ രണ്ടുമൃതശരീരങ്ങളും ഒരുമിച്ച് എത്തിച്ചതിനാലും വൈദികര്‍ ഒരേസമയം മൃതസംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ജയരാജ് (കീഴാറൂര്‍), വിശ്വനാഥന്‍ (ആമച്ചല്‍), രാജേഷ് എസ് ആര്‍ (മൈലം), ജിജോ സാം (കളത്തുകാല്‍ ), അനുകുട്ടന്‍ ( അത്താഴമംഗലം) ബിജു ആന്‍റണി, ശശികുമാര്‍ (പത്തനാവിള), ബിജോയ് രാജ്-ടീം വൈസ് ക്യാപ്റ്റന്‍ (പാറശ്ശാല), ബിബിന്‍ രാജ് (വിഴവൂര്‍), സേവ്യര്‍ (അത്താഴമംഗലം) എന്നീ ടാസ്ക് ഫോഴ്സ് വോളന്റിയർമാര്‍ സഹായികളായെത്തി. ചുരുക്കം ബന്ധുക്കള്‍ പിപിഇ കിറ്റ് ധരിച്ച് ടാസ്ഫോഴ്സിനൊപ്പം സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.