
അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞ 2 വിശ്വാസികളുടെ മൃതസംസ്ക്കാര ചടങ്ങുകള്‍ 2 വൈദികരുടെ നേതൃത്വത്തില്‍ നടന്നു. നെയ്യാറ്റിന്‍കര ഇന്റെഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി (നിഡ്സ്) ഡയറക്ടര്‍ ഫാ.രാഹുല്‍ ബി.ആന്റോയും, മണിവിള ഇടവക വികാരിയും രൂപതാ യൂത്ത് കമ്മിഷന്‍ ഡയറക്ടറുമായ ഫാ.റോബിന്‍ സി.പീറ്ററുമാണ് പിപിഇ കിറ്റുകള്‍ ധരിച്ച് സംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.
നെയ്യാറ്റിന്‍കര രൂപതയില്‍ മൃതസംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി സമരിറ്റന്‍സ് ടാസ്ക് ഫോഴ്സ് രൂപീകരിച്ച ശേഷം സമിതിയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ മൃതസംസ്കാര ശുശ്രൂഷയായിരുന്നു ഇത്. വൈദികര്‍ക്ക് സഹായികളായി സമരിറ്റന്‍സ് ടാസ്ക് ഫോഴ്സിലെ വോളന്‍റിയര്‍മാരും ഉണ്ടായിരുന്നു.
മണിവിളയിലെ ഒരു വിശ്വാസിയുടെ മൃതദേഹം എത്തിക്കും എന്നാണ് പഞ്ചായത്തധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും, മണിവിളയുടെ ഉപഇടവകയായ മഞ്ചവിളാകം ദേവാലയത്തിൽ മരണമടഞ്ഞ വിസ്വാസിയും ഒരേ പഞ്ചായത്തായതിനാലും, പഞ്ചായത്ത് അധികൃതല്‍ രണ്ടുമൃതശരീരങ്ങളും ഒരുമിച്ച് എത്തിച്ചതിനാലും വൈദികര്‍ ഒരേസമയം മൃതസംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ജയരാജ് (കീഴാറൂര്‍), വിശ്വനാഥന്‍ (ആമച്ചല്‍), രാജേഷ് എസ് ആര്‍ (മൈലം), ജിജോ സാം (കളത്തുകാല്‍ ), അനുകുട്ടന്‍ ( അത്താഴമംഗലം) ബിജു ആന്‍റണി, ശശികുമാര്‍ (പത്തനാവിള), ബിജോയ് രാജ്-ടീം വൈസ് ക്യാപ്റ്റന്‍ (പാറശ്ശാല), ബിബിന്‍ രാജ് (വിഴവൂര്‍), സേവ്യര്‍ (അത്താഴമംഗലം) എന്നീ ടാസ്ക് ഫോഴ്സ് വോളന്റിയർമാര്‍ സഹായികളായെത്തി. ചുരുക്കം ബന്ധുക്കള്‍ പിപിഇ കിറ്റ് ധരിച്ച് ടാസ്ഫോഴ്സിനൊപ്പം സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.