
സ്വന്തം ലേഖകന്‍
കൊച്ചി: ചവിട്ട് നാടകങ്ങളുടെ ഈറ്റില്ലമെന്നറിയപ്പെടുന്ന ഗോതുരുത്തില്‍ 6 നാടകങ്ങള്‍ ഒരേ ദിവസം അരങ്ങിലെത്തിയത് കൗതുകമായി. പ്രളയത്തിലൂടെ കിരീടങ്ങളും ആടയാഭരണങ്ങളും ചെങ്കോലുമെല്ലാം നഷ്ടപെട്ട കലാകാരന്‍മാരുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനായിക്കൂടിയാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.
സംഗീത – നാടക അക്കാദമി പശ്ചിമ മേഖല (മുംബൈ) യുടെ സാമ്പത്തിക സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഇവര്‍ സ്വരൂപിച്ച 12 ലക്ഷം രൂപ കഷ്ടത്തിലായ കലാകാരന്‍മാര്‍ക്ക് കൈമാറി.
ആശാന്‍ റാഫേല്‍ ചിറയത്തിത്തിന്‍റെ നവരത്ന കലാ-സാംസ്കാരിക വേദി തുരിത്തിപ്പുറം അവതരിപ്പിച്ച ‘ഇസ്താക്കി’; ആശാന്‍ എ.എന്‍ അനിരുദ്ധന്‍റെ ‘സെബീന റാഫി’; ഫോക്ലേര്‍ സെന്‍റര്‍ ഗോതുരുത്തിന്‍റെ ‘കര്‍ണ്ണകിയും കനകചിലമ്പും’; ആശാന്‍മാരായ ജോസഫ്, സലിം, തമ്പി പയ്യിപളളി എന്നിവരുടെ ‘കേരള ചവിട്ടുനാടക അക്കാദമി’; യുവജന ചവിട്ടു നാടക കലാസമിതി എന്നിവരുടെ ‘കാറല്‍സ്മാന്‍ ചരിതത്തിലെ വിവിധ രംഗങ്ങള്‍’; ആശാന്‍ റോയി ജോര്‍ജ്ജ്കുട്ടിയുടെ ‘വിശുദ്ധ സെബസ്ത്യാനോസ്’; ആശാന്‍ ജയ്സണ്‍ ജേക്കബിന്‍റെ ‘നസ്രായന്‍’ തുടങ്ങിയ നാടകങ്ങളാണ് അരങ്ങിലെത്തിയത്.
നാഷണല്‍ സെന്‍റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്ട്സ് ഡയറക്ടര്‍ പ്രശാന്ത് കാര്‍ക്കരെ പരിപാടി ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ.ജോസഫ് കാരിക്കശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.