
ജോസ് മാർട്ടിൻ
ആലപ്പുഴ: പ്രമുഖ സാമൂഹിക പ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന ഷെവലിയർ വി.സി.ആന്റണിയുടെ പേരിൽ വി.സി.ആന്റണി സെന്റർ നൽകിവരുന്ന കർമ്മശ്രേഷ്ഠ പുരസ്ക്കാരത്തിന് ആത്മീയ – സാംസ്കാരിക – പൗരാണിക കലാപഠന കേന്ദ്രം ഡയറക്ടർ റവ.ഡോ.വി.പി ജോസഫ് വലിയവീട്ടിൽ അർഹനായി.
ചവിട്ടു നാടകം, ദേവോസ്ത് വിളി തുടങ്ങി അന്യം നിന്ന് പോയ ഒരു കാലഘട്ടത്തിലെ തീരദേശത്തിന്റെ തനത് കലാരൂപങ്ങളെയും കലാരൻമാരേയും കണ്ടെത്തി കൃപാസനം ആത്മീയ- സാംസ്കാരിക- പൗരാണിക കലാപഠന കേന്ദ്രത്തിലൂടെ പുതുതലമുറക്ക് പകർന്നു കൊടുക്കുകയാണ് റവ.ഡോ.വി.പി ജോസഫ് വലിയവീട്ടിൽ. സാംസ്കാരിക ഗവേഷകനും, മുൻ ഫോക്‌ലോർ അക്കാദമി അംഗവുമായ അദ്ദേഹത്തിന് “ചവിട്ടുനാടക വിജ്ഞാനകോശം” എന്ന ഗവേഷണ ഗ്രന്ഥത്തിന് 2016 ലെ കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യ ഗ്രന്ഥത്തിനുള്ള പുരസ്കാരവും, കേന്ദ്ര സർക്കാരിന്റെ സീനിയർ ഫെലോഷിപ്പും, ഫോക്‌ലോർ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ഡിസംബർ 31-ന് ആലപ്പുഴയിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് സാംസ്ക്കാരിക വകുപ്പുമന്ത്രി വി.എൻ.വാസവൻ പ്രശസ്തി ഫലകവും, അവാർഡ് തുകയും നൽകുമെന്ന് പുരസ്ക്കാര നിർണ്ണയ സമിതി അറിയിച്ചു.
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
This website uses cookies.
View Comments
Why fr.VP Joseph is agreeing for an award ???
He is doing a service in.the name of God to serve the Humanity.
It is not for the human. Glory to be celebrated through these awards.
Fr.VP Joseph should have refused these awards.