
സ്വന്തം ലേഖകന്‍
കൊച്ചി: ചവിട്ട് നാടകങ്ങളുടെ ഈറ്റില്ലമെന്നറിയപ്പെടുന്ന ഗോതുരുത്തില്‍ 6 നാടകങ്ങള്‍ ഒരേ ദിവസം അരങ്ങിലെത്തിയത് കൗതുകമായി. പ്രളയത്തിലൂടെ കിരീടങ്ങളും ആടയാഭരണങ്ങളും ചെങ്കോലുമെല്ലാം നഷ്ടപെട്ട കലാകാരന്‍മാരുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനായിക്കൂടിയാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.
സംഗീത – നാടക അക്കാദമി പശ്ചിമ മേഖല (മുംബൈ) യുടെ സാമ്പത്തിക സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഇവര്‍ സ്വരൂപിച്ച 12 ലക്ഷം രൂപ കഷ്ടത്തിലായ കലാകാരന്‍മാര്‍ക്ക് കൈമാറി.
ആശാന്‍ റാഫേല്‍ ചിറയത്തിത്തിന്‍റെ നവരത്ന കലാ-സാംസ്കാരിക വേദി തുരിത്തിപ്പുറം അവതരിപ്പിച്ച ‘ഇസ്താക്കി’; ആശാന്‍ എ.എന്‍ അനിരുദ്ധന്‍റെ ‘സെബീന റാഫി’; ഫോക്ലേര്‍ സെന്‍റര്‍ ഗോതുരുത്തിന്‍റെ ‘കര്‍ണ്ണകിയും കനകചിലമ്പും’; ആശാന്‍മാരായ ജോസഫ്, സലിം, തമ്പി പയ്യിപളളി എന്നിവരുടെ ‘കേരള ചവിട്ടുനാടക അക്കാദമി’; യുവജന ചവിട്ടു നാടക കലാസമിതി എന്നിവരുടെ ‘കാറല്‍സ്മാന്‍ ചരിതത്തിലെ വിവിധ രംഗങ്ങള്‍’; ആശാന്‍ റോയി ജോര്‍ജ്ജ്കുട്ടിയുടെ ‘വിശുദ്ധ സെബസ്ത്യാനോസ്’; ആശാന്‍ ജയ്സണ്‍ ജേക്കബിന്‍റെ ‘നസ്രായന്‍’ തുടങ്ങിയ നാടകങ്ങളാണ് അരങ്ങിലെത്തിയത്.
നാഷണല്‍ സെന്‍റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്ട്സ് ഡയറക്ടര്‍ പ്രശാന്ത് കാര്‍ക്കരെ പരിപാടി ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ.ജോസഫ് കാരിക്കശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.