
ജോസ് മാർട്ടിൻ
കോട്ടപ്പുറം: രണ്ടായിരാതോളം കുട്ടികളും, മതബോധന അദ്ധ്യാപകരും ചേർന്ന് അവരവരുടെ സ്വന്തം കൈപ്പടകളിൽ വിശുദ്ധ മർക്കോസിന്റെ സുവിശേഷം എഴുതി ആഗോള കത്തോലിക്കാ സഭാ ചരിത്ര താളുകളിൽ ഇടംനേടി. കോട്ടപ്പുറം രൂപതാ മതബോധന കേന്ദ്രവും ബൈബിൾ അപ്പോസ്തലേറ്റും ചേർന്നു നടത്തിയ “ഇവാൻഗലിയോൻ 2024” ചരിത്ര പ്രസിദ്ധമായ പള്ളിപ്പുറം മഞ്ഞു മാതാ ബസിലിക്കയിൽ
കോട്ടപുറം രൂപതാ നിയുക്ത മെത്രാനും, ബസിലിക്ക ഇടവകാംഗവുമായ അഭിവന്ദ്യ അംബ്രോസ് പുത്തൻവീട്ടിൽ പിതാവ് ഉദ്ഘാടനം ചെയ്തു.
പള്ളിപ്പുറം സെന്റ് മേരീസ് സ്കൂളിൽ ഒത്തു ചേർന്ന സുവിശേഷ പകർത്തിയെഴുത്തുകാർ മതബോധന ഡയറക്ടർ ഫാ.ജോയി സ്രാമ്പിക്കലിന്റെയും ബസിലിക്ക റെക്ടർ ഫാ.ബെഞ്ചമിൻ ജൈജുവിന്റേയും നേതൃത്വത്തിൽ വാദ്യമേളങ്ങളുടേയും, നിശ്ചല ദൃശ്യങ്ങളുടേയും അകമ്പടിയോടെ അവർ രചിച്ച ബൈബിൾ വഹിച്ചു കൊണ്ട് ബസിലിക്ക ദേവാലയത്തിൽ എത്തി മാതാവിന് സമർപ്പിച്ചു.
രൂപതാ ബൈബിൾ കമ്മീഷൻ ഡയറക്ടർ ഫാ.നോയൽ കുരിശിങ്കലും അസ്സോസ്സിയേറ്റ് ഡയറക്ടർ ഫാ. ജിന്റോ വലിയവീട്ടിൽ എന്നിവരും മഞ്ഞു മാതാ ബസിലിക്ക സഹവികാരിമാരായ ഫാ.ടോണി പിൻ ഹീറോ ഫാബിയോൺ, ഫാ.സിജോ വേലിക്കകത്തോട്ട്, മറ്റ് ഒട്ടനവധി സന്യസ്തരും, അല്മായരും ശുശ്രൂഷകളിൽ പങ്കെടുത്തുവെന്ന് കോട്ടപ്പുറം രൂപതാ പി.ആർ.ഒ. ഫാ.റോക്കി റോബി അറിയിച്ചു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.