
സ്വന്തം ലേഖകൻ
പള്ളിപ്പുറം: കോവിഡ് ബാധിച്ച് മരിച്ച വിശ്വാസിയുടെ മൃതദേഹം സിമിത്തേരിയിൽ ക്രിസ്തീയ തിരുകർമങ്ങളോടെ സംസ്ക്കരിച്ച് കോട്ടപ്പുറം രൂപത. രൂപതയിലെ പള്ളിപ്പുറം ഇടവകാംഗമായ കോവിഡ് ബാധിച്ച് മരിച്ച അഗസ്റ്റിന്റെ മൃതശരീരമാണ് ക്രൈസ്തവ ആചാര പ്രകാരം, പ്രാർത്ഥനകളോടെ പ്രോട്ടോക്കോൾ പാലിച്ച് സംസ്ക്കരിച്ചത്, 77 വയസ്സ് വയസായിരുന്നു. കോട്ടപ്പുറം രൂപത സാമൂഹ്യ സേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് സെവലപ്മെന്റ് സൊസൈറ്റി (കിഡ്സ്) നേതൃത്വം നൽകിയെന്ന് കിഡ്സ് ഡയറക്ടർ ഫാ.പോൾ തോമസ് കളത്തിൽ പറഞ്ഞു.
മഞ്ഞുമാതാ ബസിലിക്ക റെക്ടർ ഫാ.ജോൺസൻ പങ്കേത്ത് ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. കോട്ടപ്പുറം രൂപതയുടെ കീഴിൽ കിഡ്സ് രൂപം കൊടുത്ത വൈദികരും അൽമായരുമടങ്ങുന്ന കോട്ടപ്പുറം സമരിറ്റൻസിലെ വോളന്റിയർമാരായ കിഡ്സ് ഡയറക്ടർ ഫാ.പോൾ തോമസ് കളത്തിൽ, അസി.ഡയറക്ടർ ഫാ.നീൽ ചടയമുറി, ഫാ.ഡയസ് വലിയ മരത്തിങ്കൽ, ഫാ.ഡെന്നീസ് അവിട്ടംപിള്ളി, ഫാ.ആന്റണി ഒളാട്ടുപുറത്ത്, ഫാ.ഷിനു വാഴക്കുട്ടത്തിൽ, ജിതിൻ ഡോൺബോസ്ക്കോ, ആന്റണി ജോസഫ് എന്നിവർ സംസ്ക്കാരകർമ്മങ്ങൾക്ക് നേതൃത്വം നൽകി.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.