സ്വന്തം ലേഖകൻ
വിഴിഞ്ഞം: വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി വിശ്വാസികള്‍ കഴിഞ്ഞ 50 വര്‍ഷങ്ങളായി ആരാധിച്ചിരുന്ന കുരിശടി തകര്‍ക്കാന്‍ ജില്ലാ ഭരണ കൂടത്തിന്റെ ശ്രമം. വിഴിഞ്ഞം സെന്റ് ആന്റെണിസ് ദേവാലയത്തിന് കീഴില്‍ കരിമ്പിളിക്കരയില്‍ വിഴിഞ്ഞം പദ്ധതി പ്രദേശത്തിന് സമീപത്തായി സ്ഥിതിചെയ്യുന്ന അന്തോണീസ് കുരിശടി പൊളിക്കാനാണ് ഇന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ ശ്രമം നടന്നത്. തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രം നിലനിര്‍ത്തികൊണ്ടാണ് കുരിശടി പൊളിക്കാന്‍ ജില്ലാ ഭരണകൂടം ശ്രമിക്കുന്നതെന്നതാണ് വിരോധാഭാസം.
ഇന്ന് രാവിലെ കുരിശടിയുമായി ബന്ധപ്പെട്ട യോഗം വിഴിഞ്ഞത്ത് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ നടക്കുമ്പോള്‍ ഇടവക വികാരിയായ ഫാ.മൈക്കിള്‍ തോമസിന്റെ വാക്കുകള്‍ കേള്‍ക്കുന്നതിന് കൂട്ടാക്കാതെ അധികൃതര്‍ നടത്തിയ ചര്‍ച്ചകളാണ് വലിയ സംഘര്‍ഷ ഭരിതമായ സാഹചര്യത്തിലേക്ക് നയിച്ചത്. ചര്‍ച്ച നടന്ന അതേ ദിവസം തന്നെ വന്‍ പോലീസ് സന്നാഹത്തോടെ റോഡില്‍ പാറകല്ലുകളിറക്കിയുളള ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനം വലിയ വിമര്‍ശനത്തിനും കാരണമായിട്ടുണ്ട്.
ആരാധനാലങ്ങള്‍ പൊളിക്കുമ്പോള്‍ ഉണ്ടാകേണ്ട സാമാന്യബോധം പോലുമില്ലാതെയായിരുന്നു ഇടപെടലുകള്‍. അദാനി ഗ്രൂപ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. എന്നാല്‍, കുരിശടയുടെ തൊട്ടടുത്തുളള ക്ഷേത്രത്തെ പൊളിക്കുന്നതിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തതും വന്‍ പ്രതിഷേധത്തിന് കാരണമാവുകയാണ്.
കുരിശടിയിലേക്ക് പോകാനായി ശ്രമിച്ച വിശ്വാസികളെ വനിതാ പോലീസിനെ അണിനിരത്തി പോലീസ് തടഞ്ഞു. കോവളം എം.എല്‍.എ. എം.വിന്‍സെന്റിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ 26-ന് വീണ്ടുമൊരു ചര്‍ച്ച വിളിച്ചിട്ടുണ്ട്. അതേസമയം, വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തില്‍ തുടര്‍പരിപാടികളില്‍ പാരിഷ് കൗണ്‍സിലെന്റെയും ഇടവക വികാരിയുടെയും നേതൃത്വത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.