
സ്വന്തം ലേഖകന്‍
കട്ടയ്ക്കോട്: ജപമാലമാസാചരണത്തിന് തുടക്കം കുറിച്ച് കട്ടയ്ക്കോട് ദേവാലയത്തില്‍ പുതിയ കുരിശടി ആശീര്‍വദിച്ചു. അത്ഭുത മാതാവിന്റെ നാമത്തിലുളള കുരിശടിയാണ് കട്ടയ്ക്കോട് ഫൊറോന വികാരിയും ഇടവക വികാരിയുമായ ഫാ.റോബര്‍ട്ട് വിന്‍സെന്റ് ആശീര്‍വദിച്ച് നാടിന് സമര്‍പ്പിച്ചത്.
ഇടവകയിലെ ബെല്‍സമ്മ സംഭവനയായി നല്‍കിയ 5 സെന്‍റ് ഭൂമിയിലാണ് കുരിശടി യാഥാര്‍ത്ഥ്യമായത്. ബെല്‍സമ്മയുടെ ആഗ്രഹ പ്രകാരം ഫാ.റോബര്‍ട്ട് വിൻസെന്റിന്റെ നേതൃത്വത്തില്‍ കുരിശടിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു.
ജപമാല മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജപമാല പ്രദക്ഷിണവും കുരുശടിയില്‍ നിന്നാണ് ആരംഭിച്ചത്.
ഒക്ടോബര്‍ മാസ ജപമാലമാസ ആചാരണത്തോട് അനുബന്ധിച്ചു ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 5.30 നു ജപമാല പ്രാര്‍ത്ഥനയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും, എല്ലാ ദിവസവും ദിവ്യബലി ഉണ്ടായിരിക്കും. തിരുക്കര്‍മ്മങ്ങള്‍ക്കു ഭക്ത സംഘടനകളും, ബി.സി.സി. യൂണിറ്റുകളുമാണ് നേതൃത്വം നല്‍കുന്നത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.