
പാറശാല ; ആറയൂര്‍ വിശുദ്ധ എലിസബത്ത് ദൈവാലയത്തിലെ വിശ്വാസികള്‍ 240 മണിക്കൂര്‍ ദിവ്യകാരുണ്യ നാഥന് മുന്നില്‍ പ്രാര്‍ത്ഥനാ ചൈതന്യത്തില്‍ തുടരുന്നു . ഒക്‌ടോബര്‍ 31 ന് ജപമാല മാസാചരണത്തിന്റെ സമാപന ദിവസം അഭിവന്ദ്യ ഡോ.വിന്‍സെന്റ് സാമുവല്‍ പിതാവാണ് പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആരാധനക്ക് തുടക്കം കുറിച്ചത്.
നവംബര്‍ 10 വെളളിയാഴ്‌ച ഇടവക തിരുനാള്‍ ആരംഭിക്കുന്നത് വരെ ദിവ്യകാരുണ്യ ആരാധന ദൈവാലയത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. വിശ്വാസികള്‍ക്ക് ഈ ദിവസങ്ങളില്‍ 24 മണിക്കൂറും ആരാധനയില്‍ പങ്കെടുക്കാനുളള അവസരവും ഉണ്ടാകും . ഇടവകയിലെ ബി സി സി യൂണിറ്റുകളും ഭക്‌ത സംഘടനകളുമാണ് ആരാധനക്ക് നേതൃത്വം നല്‍കുന്നത്. എല്ലാ ദിവസവും വൈകിട്ട് 6 മുതല്‍ വചന പ്രഘോഷണവും ക്രമീകരിച്ചിട്ടുണ്ടെന്ന് ഇടവക വികാരി ഫാ.റോബര്‍ട്ട് വിന്‍സെന്റ് അറിയിച്ചു.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.