
പാറശാല ; ആറയൂര്‍ വിശുദ്ധ എലിസബത്ത് ദൈവാലയത്തിലെ വിശ്വാസികള്‍ 240 മണിക്കൂര്‍ ദിവ്യകാരുണ്യ നാഥന് മുന്നില്‍ പ്രാര്‍ത്ഥനാ ചൈതന്യത്തില്‍ തുടരുന്നു . ഒക്‌ടോബര്‍ 31 ന് ജപമാല മാസാചരണത്തിന്റെ സമാപന ദിവസം അഭിവന്ദ്യ ഡോ.വിന്‍സെന്റ് സാമുവല്‍ പിതാവാണ് പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആരാധനക്ക് തുടക്കം കുറിച്ചത്.
നവംബര്‍ 10 വെളളിയാഴ്‌ച ഇടവക തിരുനാള്‍ ആരംഭിക്കുന്നത് വരെ ദിവ്യകാരുണ്യ ആരാധന ദൈവാലയത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. വിശ്വാസികള്‍ക്ക് ഈ ദിവസങ്ങളില്‍ 24 മണിക്കൂറും ആരാധനയില്‍ പങ്കെടുക്കാനുളള അവസരവും ഉണ്ടാകും . ഇടവകയിലെ ബി സി സി യൂണിറ്റുകളും ഭക്‌ത സംഘടനകളുമാണ് ആരാധനക്ക് നേതൃത്വം നല്‍കുന്നത്. എല്ലാ ദിവസവും വൈകിട്ട് 6 മുതല്‍ വചന പ്രഘോഷണവും ക്രമീകരിച്ചിട്ടുണ്ടെന്ന് ഇടവക വികാരി ഫാ.റോബര്‍ട്ട് വിന്‍സെന്റ് അറിയിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.