
സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചി രൂപതയിലെ രണ്ടു വൈദികരും അഞ്ചു അൽമായരും പേപ്പൽ ബഹുമതിയ്ക്ക് അർഹരായി. പേപ്പൽ ബഹുമതിയ്ക്ക് അർഹരായ വൈദികർക്ക് ആജീവനാന്ത “മോൺസിഞ്ഞോർ” പദവിയും, ഒരു അൽമായന് ആജീവനാന്ത
“ഷെവലിയാർ” പദവിയും, നാലുപേർക്ക് സഭയ്ക്കും പരിശുദ്ധ പിതാവിനും വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികൾക്ക് നൽകുന്ന “പ്രോ എക്ലേസിയാ ഡി പൊന്തിഫിച്ചേ” എന്ന ബഹുമതിയുമാണ് ലഭിച്ചിരിക്കുന്നത്.
ഫാ. ആൻറണി തച്ചാറയും ഫാ. ആൻറണി കൊച്ചു കരിയിലുമാണ് മോൺസിഞ്ഞോർ പദവിയിലേക്ക് ഉയർത്തപ്പെട്ട വൈദികർ.
ഡോ. എഡ്വേർഡ് എഡേഴടത്താണ് ഷെവലിയാർ പദവിയിലേക്ക് ഉയർത്തപ്പെട്ട അൽമായൻ.
അഡ്വ. ജോസി സേവ്യർ, എം.എസ്. ജുഡ്സൻ, ഇടുക്കി തങ്കച്ചൻ, കെ.എ. സാബു എന്നിവർക്കാണ്
സഭയ്ക്കും പരിശുദ്ധ പിതാവിനും വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികൾ എന്ന പ്രത്യേക പദവിയിലേക്കുയർത്തപ്പെട്ടത്.
സഭയ്ക്കും സമൂഹത്തിനും നൽകിയ അകമഴിഞ്ഞ സേവനങ്ങളെ പരിഗണിച്ചാണ് ഈ ബഹുമതികൾ നൽകപ്പെടുക. ബിഷപ്പ് ഡോ. ജോസഫ് കരിയിൽ ജൂൺ 28-ന് പേപ്പൽ ബഹുമതികൾ ഇവർക്ക് സമ്മാനിക്കും. അതുമുതൽ ഇവർ പ്രത്യേക പദവികൾ തങ്ങളുടെ പേരുകളോട് ചേർക്കുന്നതിന് അർഹരാകും.
ലിയോ പതിമൂന്നാമൻ പാപ്പാ, തന്റെ വൈദിക ജീവിതത്തിന്റെ ഗോൾഡൻ ജൂബിലി വർഷമായ 1888 ജൂലൈ 17-നാണ് ഇത്തരം പ്രത്യേക പദവികൾ സഭയിൽ സ്‌ഥാപിച്ചത്.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല് പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.