
സ്വന്തം ലേഖകൻ
കൊച്ചി: മലയാള പത്ര പ്രവർത്തന മേഖലയെ ആധുനിക വൽക്കരിക്കുന്നതിന് പ്രധാന പങ്ക് വഹിച്ച മോൺ. ജോർജ് വെളിപറമ്പിലിന്റെ ഒന്നാം ചരമ വാർഷികം ഇന്ന് എറണാകുളം ആശീർഭവനിൽ നടക്കും.
മൂന്ന് പതിറ്റാണ്ട് കാലം ടൈംസ് ഓഫ് ഇന്ത്യയുടെ മാനേജിംഗ് എഡിറ്ററായി
സേവനമനുഷ്‌ടിച്ച മോൺസിഞ്ഞോർ തീരദേശത്തുളളവരുടെ നീതിക്ക് വേണ്ടി നിരന്തരം പ്രയത്‌നിച്ചു. അടിയന്തരാവസ്‌ഥക്കാലത്ത് മുഖപ്രസംഗ കോളം ശൂന്യമാക്കി ഇട്ട് കൊണ്ട് പ്രതികരിച്ച നീതിബോധമുളള പത്രാധിപരും സാമൂഹ്യ വിമർശകനുമായിരുന്നു അദേഹം.
ആത്‌മയാനം എന്ന ശീർഷകത്തിലൂളള അദേഹത്തിന്റെ ആത്‌മകഥയുടെ പ്രകാശനവും അനുസ്‌മരണ സമ്മേളനത്തിന്റെ ഉദ്‌ഘാടനവും മുൻ കേന്ദ്ര പ്രതിരേധ മന്ത്രി എ. കെ. ആന്റണി നിർവഹിക്കുമെന്ന് പരിപാടിയുടെ കൺവീനർ ഷാജി ജോർജ് അറിയിച്ചു.
കൊച്ചി മെത്രാൻ ഡോ. ജോസഫ് കരിയിൽ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ മഹാരാജാസ് കോളേജിന്റെ മുൻ പ്രിൻസിപ്പൽ ഷെവലിയാർ പ്രൊഫ. എബ്രഹാം അറക്കൽ പുസ്‌തകം സ്വീകരിക്കും.
കെ.വി. തോമസ് എം പി, ഹൈബി ഈഡൻ എം.എൽ.എ., ജോൺ ഫെർണാണ്ടസ് എം.എൽ.എ., മുതിർന്ന പത്ര പ്രവർത്തകൻ പി. രാജൻ, മുൻ എം.പി. ചാൾസ്‌ഡയസ്, മോൺ. ജോസ് പടിയാരംപറമ്പിൽ തുടങ്ങിയവർ പ്രസംഗിക്കും.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.