Categories: Daily Reflection

“സ്വർഗത്തെക്കൊണ്ട് ആണയിടരുത്”

“സ്വർഗത്തെക്കൊണ്ട് ആണയിടരുത്"

1 രാജാ. – 19:19-21
മത്താ. – 5:33-37

“സ്വർഗത്തെക്കൊണ്ട് ആണയിടരുത്; അതു ദൈവത്തിന്റെ സിംഹാസനമാണ്. ഭൂമിയെക്കൊണ്ടും അരുത്; അത് അവിടുത്തെ പാദപീഠമാണ്.”

കാണുന്നവയും, കേൾക്കുന്നവയും അതേ രീതിയിൽ പറയുകയെന്ന അവബോധം നമ്മെ ഓർമ്മപെടുത്തുകയാണ് യേശുക്രിസ്തു. പറയുന്ന എല്ലാ കാര്യങ്ങളും സത്യമെന്ന് വരുത്തിത്തീർക്കാൻ ആണയിടേണ്ട ആവശ്യമില്ല. മറിച്ച്,  സത്യമായ കാര്യങ്ങൾ മാത്രം പറഞ്ഞാൽ മതി.

കാര്യങ്ങൾ സത്യം സത്യമായി പറയണം അല്ലാതെ ആണയിട്ടുകൊണ്ട് സത്യത്തെ അസത്യമാക്കുകയോ, അസത്യത്തെ സത്യമാക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്യുന്നപക്ഷം അത് ദുഷ്ചിന്തയാണ്. പറയുന്ന കാര്യങ്ങൾ ‘അതെ, അതെയെന്നോ’ ‘അല്ല, അല്ലായെന്നോ’ ആണെങ്കിൽ സ്വർഗ്ഗത്തെക്കൊണ്ടോ, ഭൂമിയെക്കൊണ്ടോ ആണയിടേണ്ട ആവശ്യമില്ല.

സ്നേഹമുള്ളവരെ, സത്യമായ കാര്യം അറിയിക്കുന്നതിന് ഒന്നിനെക്കൊണ്ടും ആണയിട്ട് ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. നാം മറ്റുള്ളവരോട് പറയുന്ന കാര്യം സത്യമാണോയെന്ന ഉറച്ച ബോധ്യം നമ്മളിലുണ്ടെങ്കിൽ നാം ഒന്നിനെക്കൊണ്ടും ആണയിടേണ്ട ആവശ്യമില്ല. സ്വാർത്ഥതാല്പര്യത്താൽ സത്യത്തെ വളച്ചൊടിക്കുന്നത് ദുഷ്ചിന്തയാണ്.

സഹോദരന്റെ നന്മ ആഗ്രഹിച്ചുകൊണ്ട്, സത്യത്തിന്റെ മാർഗ്ഗം പിന്തുടരുന്ന ഒരുവന് സത്യം വിളിച്ചുപറയുന്നതിന് ഒന്നിനെയും കൂട്ടുപിടിക്കേണ്ട ആവശ്യമില്ല.

സാധാരണഗതിയിൽ നാം പറയുന്നത് ശരിയെന്നു വരുത്തിതീർക്കാൻ കൂട്ടുപിടിക്കുന്നത് സ്വർഗ്ഗത്തെയും, ഭൂമിയെയും, ശിരസ്സിനെയുമൊക്കെയാണ്. ഇവയൊന്നിനെക്കൊണ്ടും ആണയിടരുതെന്ന് ക്രിസ്തു നമ്മെ പഠിപ്പിക്കുകയാണ്. സത്യം വിളിച്ചറിയിക്കുന്നതിന് ഒന്നിനെയും കൂട്ടുപിടിക്കേണ്ട ആവശ്യമില്ല എന്ന് സാരം.

നാം പറയുന്നത് സത്യമെന്ന് ഉറപ്പുണ്ടെങ്കിൽ  ആണയിടേണ്ട ആവശ്യം ഒട്ടുമില്ലല്ലോ. ‘സത്യം ഒറ്റയ്ക്ക് നിലനിൽക്കേണ്ട ഒന്നാണ്. യഥാർത്ഥ സത്യത്തിന് ഒന്നുകൊണ്ടും ഊന്നുകൊടുക്കേണ്ട ആവശ്യമില്ല’.

നാം കണ്ട കാര്യങ്ങളും, കേട്ട കാര്യങ്ങളും മറ്റുള്ളവരുമായി പങ്കുവെയ്ക്കാറുണ്ട്. നാം പങ്കുവെയ്ക്കുന്ന കാര്യങ്ങൾ സത്യമാണോയെന്ന് ചിന്തിച്ച് ഉറപ്പാക്കിയിട്ട് പങ്കുവെയ്ക്കുവാൻ ശ്രമിക്കുക. സത്യത്തെ വളച്ചൊടിച്ച് അസത്യമാക്കി മറ്റുള്ളവരിലേക്ക് എത്തിക്കുമ്പോൾ ഓർക്കുക, നമ്മുടെ ജീവിതത്തിലും ഇതുപോലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന്.

ആണയിൽ ആശ്രയിച്ചുകൊണ്ട് സത്യത്തെ അസത്യമാക്കുമ്പോഴും, അസത്യത്തെ സത്യമാക്കുമ്പോഴും നഷ്ടപ്പെടുന്നത് മറ്റുള്ളവരുടെ ജീവിതാഭിലാഷങ്ങളാണ്. ആയതിനാൽ, സത്യം ജയിക്കട്ടെ നന്മ വിജയിക്കട്ടെ എന്ന വിചാരത്താൽ ജീവിക്കാനായി നമുക്ക് പരിശ്രമിക്കാം.

സ്നേഹനാഥാ, നന്മ മാത്രം കാണുകയും പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് സത്യം വിളിച്ചറിയിക്കാനുള്ള അനുഗ്രഹം നൽകണമെന്ന് അങ്ങയോട്  ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

മുറിവുകളുമായി ഉത്ഥിതൻ (യോഹ 20:19-31)

പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…

6 days ago

ശൂന്യമായ കല്ലറ

ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ്‌ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…

2 weeks ago

Easter_2026_ഉത്ഥിതനും ക്രൂശിക്കപ്പെട്ടവരും

ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…

2 weeks ago

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

3 weeks ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

4 weeks ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

1 month ago