
സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചി രൂപതയിലെ രണ്ടു വൈദികരും അഞ്ചു അൽമായരും പേപ്പൽ ബഹുമതിയ്ക്ക് അർഹരായി. പേപ്പൽ ബഹുമതിയ്ക്ക് അർഹരായ വൈദികർക്ക് ആജീവനാന്ത “മോൺസിഞ്ഞോർ” പദവിയും, ഒരു അൽമായന് ആജീവനാന്ത
“ഷെവലിയാർ” പദവിയും, നാലുപേർക്ക് സഭയ്ക്കും പരിശുദ്ധ പിതാവിനും വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികൾക്ക് നൽകുന്ന “പ്രോ എക്ലേസിയാ ഡി പൊന്തിഫിച്ചേ” എന്ന ബഹുമതിയുമാണ് ലഭിച്ചിരിക്കുന്നത്.
ഫാ. ആൻറണി തച്ചാറയും ഫാ. ആൻറണി കൊച്ചു കരിയിലുമാണ് മോൺസിഞ്ഞോർ പദവിയിലേക്ക് ഉയർത്തപ്പെട്ട വൈദികർ.
ഡോ. എഡ്വേർഡ് എഡേഴടത്താണ് ഷെവലിയാർ പദവിയിലേക്ക് ഉയർത്തപ്പെട്ട അൽമായൻ.
അഡ്വ. ജോസി സേവ്യർ, എം.എസ്. ജുഡ്സൻ, ഇടുക്കി തങ്കച്ചൻ, കെ.എ. സാബു എന്നിവർക്കാണ്
സഭയ്ക്കും പരിശുദ്ധ പിതാവിനും വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികൾ എന്ന പ്രത്യേക പദവിയിലേക്കുയർത്തപ്പെട്ടത്.
സഭയ്ക്കും സമൂഹത്തിനും നൽകിയ അകമഴിഞ്ഞ സേവനങ്ങളെ പരിഗണിച്ചാണ് ഈ ബഹുമതികൾ നൽകപ്പെടുക. ബിഷപ്പ് ഡോ. ജോസഫ് കരിയിൽ ജൂൺ 28-ന് പേപ്പൽ ബഹുമതികൾ ഇവർക്ക് സമ്മാനിക്കും. അതുമുതൽ ഇവർ പ്രത്യേക പദവികൾ തങ്ങളുടെ പേരുകളോട് ചേർക്കുന്നതിന് അർഹരാകും.
ലിയോ പതിമൂന്നാമൻ പാപ്പാ, തന്റെ വൈദിക ജീവിതത്തിന്റെ ഗോൾഡൻ ജൂബിലി വർഷമായ 1888 ജൂലൈ 17-നാണ് ഇത്തരം പ്രത്യേക പദവികൾ സഭയിൽ സ്‌ഥാപിച്ചത്.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.