
സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചി രൂപതയിലെ രണ്ടു വൈദികരും അഞ്ചു അൽമായരും പേപ്പൽ ബഹുമതിയ്ക്ക് അർഹരായി. പേപ്പൽ ബഹുമതിയ്ക്ക് അർഹരായ വൈദികർക്ക് ആജീവനാന്ത “മോൺസിഞ്ഞോർ” പദവിയും, ഒരു അൽമായന് ആജീവനാന്ത
“ഷെവലിയാർ” പദവിയും, നാലുപേർക്ക് സഭയ്ക്കും പരിശുദ്ധ പിതാവിനും വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികൾക്ക് നൽകുന്ന “പ്രോ എക്ലേസിയാ ഡി പൊന്തിഫിച്ചേ” എന്ന ബഹുമതിയുമാണ് ലഭിച്ചിരിക്കുന്നത്.
ഫാ. ആൻറണി തച്ചാറയും ഫാ. ആൻറണി കൊച്ചു കരിയിലുമാണ് മോൺസിഞ്ഞോർ പദവിയിലേക്ക് ഉയർത്തപ്പെട്ട വൈദികർ.
ഡോ. എഡ്വേർഡ് എഡേഴടത്താണ് ഷെവലിയാർ പദവിയിലേക്ക് ഉയർത്തപ്പെട്ട അൽമായൻ.
അഡ്വ. ജോസി സേവ്യർ, എം.എസ്. ജുഡ്സൻ, ഇടുക്കി തങ്കച്ചൻ, കെ.എ. സാബു എന്നിവർക്കാണ്
സഭയ്ക്കും പരിശുദ്ധ പിതാവിനും വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികൾ എന്ന പ്രത്യേക പദവിയിലേക്കുയർത്തപ്പെട്ടത്.
സഭയ്ക്കും സമൂഹത്തിനും നൽകിയ അകമഴിഞ്ഞ സേവനങ്ങളെ പരിഗണിച്ചാണ് ഈ ബഹുമതികൾ നൽകപ്പെടുക. ബിഷപ്പ് ഡോ. ജോസഫ് കരിയിൽ ജൂൺ 28-ന് പേപ്പൽ ബഹുമതികൾ ഇവർക്ക് സമ്മാനിക്കും. അതുമുതൽ ഇവർ പ്രത്യേക പദവികൾ തങ്ങളുടെ പേരുകളോട് ചേർക്കുന്നതിന് അർഹരാകും.
ലിയോ പതിമൂന്നാമൻ പാപ്പാ, തന്റെ വൈദിക ജീവിതത്തിന്റെ ഗോൾഡൻ ജൂബിലി വർഷമായ 1888 ജൂലൈ 17-നാണ് ഇത്തരം പ്രത്യേക പദവികൾ സഭയിൽ സ്‌ഥാപിച്ചത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.