
അനിൽ ജോസഫ്
കൊച്ചി: കൊച്ചി രൂപതയിലെ രണ്ട് വൈദികർക്ക് മോണ്‍സിഞ്ഞോർ പദവിയും അഞ്ച് അല്‍മായര്‍ക്ക് പേപ്പൽ ബഹുമതിയും ലഭിച്ചു. കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിൽ പദവികൾ ഔദ്യോഗികമായി നൽകി വൈദികരെയും അല്‍മായരെയും ആദരിച്ചു.
പുതിയ പദവിയിലെത്തിയവർ സഭക്ക് നൽകുന്ന സേവനം സമൂഹത്തിന് വേണ്ടി കൂടി ഉളളതാണെന്ന് ബിഷപ് പറഞ്ഞു. ഫാ. ആന്റണി തച്ചാറ, ഫാ.ആന്റണി കൊച്ചുകരയിൽ എന്നിവര്‍ക്കാണ് മോണ്‍സിഞ്ഞോർ പദവി നൽകിയത്. ഇവർ ഇനിമുതൽ മോൺസിഞ്ഞോർമാരായി അറിയപ്പെടും.
ഡോ. എഡ്‌വേഡ് എടേഴത്തിന്, അദ്ദേഹത്തിന്റെ ആഴമായ സഭാസ്നേഹവും സഭയ്ക്കുവേണ്ടിയുള്ള പ്രവർത്തനവും കണക്കിലെടുത്ത് ‘ഷെവലിയാർ’ പദവി നൽകി.
കെ.എക്‌സ്. ജൂഡ്‌സൺ, കെ.എസ്. സാബു, ജോസി സേവ്യർ, വി.വി. അഗസ്റ്റിൻ എന്നിവർക്ക്, അവരുടെ സഭയോടുള്ള ആത്മാർഥമായ പ്രവർത്തനത്തിന് ‘പ്രോ എക്ലേസിയ ദി പൊന്തിഫിച്ചെ’ ബഹുമതിയും നൽകി.
വികാരി ജനറൽ മോൺ. പീറ്റർ ചടയങ്ങാട്, ഫാ. അഗസ്റ്റിൻ കടയപറമ്പില്‍ ഫാ. ജെയ്‌ഫിന്‍ദാസ് കട്ടിക്കാട്, മോൺ. ആന്റണി തച്ചാറ, ഷെവവലിയര്‍ എഡ്‌വേഡ് എടേഴത്ത്, ചാനസിലർ ഫാ. ഷൈജു പരിയാത്തുശേരി എന്നിവർ പൊതുസമ്മേളനത്തിൽ പ്രസംഗിച്ചു.
നിരവധി വൈദികരും സന്യസ്‌തരും ബഹുമതി ലഭിച്ചവർക്ക് പ്രാർത്ഥനാശംസകൾ നേരുവാൻ ഒത്തുകൂടിയിരുന്നു.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.