
ജോസ് മാർട്ടിൻ
ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സഭയുടെ ഉന്നതതല നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെ.ആർ.എൽ.സി.സി.) 38-ാം ജനറൽ അസംബ്ലി ആലപ്പുഴ കർമ്മസദൻ പാസ്റ്ററൽ സെന്ററിൽ ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ ന്യൂനപക്ഷം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ കടുത്ത വെല്ലുവിളികൾ നേരിടുകയാണെന്നും കർണാടക വരെയുള്ള സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ വേട്ടയാടൽ ശക്തിപ്രാപിച്ചിരിക്കുകയാണെന്നും ദശാബ്ദങ്ങളായി ഇന്ത്യയിൽ പാവങ്ങൾക്കു വേണ്ടി സേവനം ചെയ്തുവരുന്ന വിശുദ്ധ മദർ തെരേസയുടെ സ്ഥാപനമായ മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. കൂടാതെ, ജാതിമതഭേദമില്ലാതെ രാജ്യത്തെ ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് വിശിഷ്ട സേവനം ചെയ്തവരുടെ പ്രവർത്തനങ്ങൾ കണ്ടില്ലെന്നു നടിക്കുന്നുവെന്നും ഇതിനെതിരേ ക്രൈസ്തവർ ഉൾപ്പെട്ട ന്യൂനപക്ഷങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
പ്രകൃതിയോടുള്ള സ്നേഹവും, മനുഷ്യരുടെ പരസ്പര സ്നേഹവും, ജീവജാലങ്ങളോടുള്ള കരുതലുമാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്ന പ്രധാന കാര്യമെന്നും അപകടപ്പെടുത്തുന്ന ഇടയ ശുശ്രൂഷ പാടില്ലെന്നും പരിപാടിയിൽ അധ്യക്ഷത വഹിച്ച കെ.ആർ.എൽ.സി.സി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിൽ ഓർമ്മിപ്പിച്ചു. അതുപോലെതന്നെ, ലത്തീൻ സമൂഹം മറ്റാരുടേയും പാളയത്തിൽ ചെന്ന് കയറേണ്ടവരല്ലെന്നും സ്വന്തം തനിമ കണ്ടെത്തി, സ്വന്തം കാര്യം നോക്കാനുള്ള പ്രാപ്തിയാണ് നേടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
“ലത്തീൻ കത്തോലിക്കർ സാമൂഹ്യ പുരോഗതിയിലെ വെല്ലുവിളികൾ സാധ്യതകൾ” എന്ന വിഷയത്തിൽ ജോയി ഗോതുരുത്ത്, അഡ്വ.ഷെറി ജെ.തോമസ്, ജോസഫ് ജൂഡ് എന്നിവർ വിഷയാവതരണങ്ങൾ നടത്തി. കെ.ആർ.എൽ.സി.ബി.സി. സെക്രട്ടറി ജനറൽ ബിഷപ് ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ മോഡറേറ്ററായിരുന്നു. ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, ഡോ.ബിജു വിൻസന്റ്, റവ.ഡോ.ചാൾസ് ലിയോൺ, തോമസ് കെ.സ്റ്റീഫൻ, പി.ആർ.കുഞ്ഞച്ചൻ, ബാബു തണ്ണിക്കോട്ട് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ആലപ്പുഴ രൂപതാ മെത്രാൻ ബിഷപ് ഡോ.ജെയിംസ് ആനാപറമ്പിൽ ആശംസാ പ്രസംഗവും, കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് സ്വാഗതവും, സെക്രട്ടറി പുഷ്പ് ക്രിസ്റ്റി നന്ദിയും പറഞ്ഞു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.