Categories: Kerala

കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ ജനറൽ അസംബ്ലി മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു

ലത്തീൻ സമൂഹം മറ്റാരുടേയും പാളയത്തിൽ ചെന്ന് കയറേണ്ടവരല്ല സ്വന്തം തനിമ കണ്ടെത്തി സ്വന്തം കാര്യം സ്വയം നോക്കാനുള്ള പ്രാപ്തിനേടണം; ബിഷപ് ഡോ.ജോസഫ് കരിയിൽ

ജോസ് മാർട്ടിൻ

ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സഭയുടെ ഉന്നതതല നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെ.ആർ.എൽ.സി.സി.) 38-ാം ജനറൽ അസംബ്ലി ആലപ്പുഴ കർമ്മസദൻ പാസ്റ്ററൽ സെന്ററിൽ ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ ന്യൂനപക്ഷം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ കടുത്ത വെല്ലുവിളികൾ നേരിടുകയാണെന്നും കർണാടക വരെയുള്ള സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ വേട്ടയാടൽ ശക്തിപ്രാപിച്ചിരിക്കുകയാണെന്നും ദശാബ്ദങ്ങളായി ഇന്ത്യയിൽ പാവങ്ങൾക്കു വേണ്ടി സേവനം ചെയ്തുവരുന്ന വിശുദ്ധ മദർ തെരേസയുടെ സ്ഥാപനമായ മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. കൂടാതെ, ജാതിമതഭേദമില്ലാതെ രാജ്യത്തെ ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് വിശിഷ്ട സേവനം ചെയ്തവരുടെ പ്രവർത്തനങ്ങൾ കണ്ടില്ലെന്നു നടിക്കുന്നുവെന്നും ഇതിനെതിരേ ക്രൈസ്തവർ ഉൾപ്പെട്ട ന്യൂനപക്ഷങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

പ്രകൃതിയോടുള്ള സ്നേഹവും, മനുഷ്യരുടെ പരസ്പര സ്നേഹവും, ജീവജാലങ്ങളോടുള്ള കരുതലുമാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്ന പ്രധാന കാര്യമെന്നും അപകടപ്പെടുത്തുന്ന ഇടയ ശുശ്രൂഷ പാടില്ലെന്നും പരിപാടിയിൽ അധ്യക്ഷത വഹിച്ച കെ.ആർ.എൽ.സി.സി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിൽ ഓർമ്മിപ്പിച്ചു. അതുപോലെതന്നെ, ലത്തീൻ സമൂഹം മറ്റാരുടേയും പാളയത്തിൽ ചെന്ന് കയറേണ്ടവരല്ലെന്നും സ്വന്തം തനിമ കണ്ടെത്തി, സ്വന്തം കാര്യം നോക്കാനുള്ള പ്രാപ്തിയാണ് നേടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

“ലത്തീൻ കത്തോലിക്കർ സാമൂഹ്യ പുരോഗതിയിലെ വെല്ലുവിളികൾ സാധ്യതകൾ” എന്ന വിഷയത്തിൽ ജോയി ഗോതുരുത്ത്, അഡ്വ.ഷെറി ജെ.തോമസ്, ജോസഫ് ജൂഡ് എന്നിവർ വിഷയാവതരണങ്ങൾ നടത്തി. കെ.ആർ.എൽ.സി.ബി.സി. സെക്രട്ടറി ജനറൽ ബിഷപ് ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ മോഡറേറ്ററായിരുന്നു. ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, ഡോ.ബിജു വിൻസന്റ്, റവ.ഡോ.ചാൾസ് ലിയോൺ, തോമസ് കെ.സ്റ്റീഫൻ, പി.ആർ.കുഞ്ഞച്ചൻ, ബാബു തണ്ണിക്കോട്ട് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ആലപ്പുഴ രൂപതാ മെത്രാൻ ബിഷപ് ഡോ.ജെയിംസ് ആനാപറമ്പിൽ ആശംസാ പ്രസംഗവും, കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് സ്വാഗതവും, സെക്രട്ടറി പുഷ്പ് ക്രിസ്റ്റി നന്ദിയും പറഞ്ഞു.

vox_editor

Recent Posts

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ ശുശ്രൂഷയും ശ്രദ്ധയും (ലൂക്കാ 10: 38-42)

  യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…

2 days ago

15th Sunday_Ordinary Time_നീ സ്നേഹിക്കണം (ലൂക്കാ 10: 25 – 37)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…

1 week ago

14th Sunday_Ordinary Time_സുവിശേഷാത്മകമാകട്ടെ നമ്മുടെ ജീവിതം (ലൂക്കാ 10: 1-12, 17-20)

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…

2 weeks ago

ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം: ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗം

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…

3 weeks ago

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി കൂടികാഴ്ച നടത്തി ലിയോ 14-ാമന്‍ പാപ്പ.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…

3 weeks ago

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 weeks ago