
കൊച്ചി: മത്സ്യമേഖല സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടികൾ സ്വീകരിക്കുകയും സാമ്പത്തിക പാക്കേജ് ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളണമെന്ന ആവശ്യവുമായി മത്സ്യബന്ധന മേഖലയിൽ പ്രവൃത്തിക്കുന്ന സംഘടനകൾ സംയുക്തമായി മെയ് 23-ന് പണിമുടക്കുന്നു. കേരള മത്സ്യമേഖല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പണിമുടക്കിന് സർവ്വവിധ സഹായങ്ങളും നൽകി വിജയിപ്പിക്കണമെന്ന് കേരളാ റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ ജനറൽ സെക്രട്ടറി ഫാ.തോമസ് തറയിൽ ലത്തീൻ സമൂഹത്തോട് ആഹ്വാനം ചെയ്തു. അതോടൊപ്പം കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പണിമുടക്കിന് പിന്തുണ നൽകുമെന്ന് പ്രസിഡന്റ് ആൻറണി നൊറോണ അറിയിച്ചു.
നിയന്ത്രണമില്ലാതെ ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധന വിലവർധനയും, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിവരുന്ന നിയമങ്ങളും കടലും, തീരവും, കടൽ വിഭവങ്ങളും മത്സ്യത്തൊഴിലാളികൾക്ക് അന്യമാകുകയാണ്. അതോടൊപ്പം മത്സ്യത്തിന്റെ ലഭ്യതക്കുറവ്, തീരശോഷണം തുടങ്ങി നിരവധി വിഷയങ്ങൾ മൂലം മത്സ്യതൊഴിലാളികൾ അനുദിനം പട്ടിണിയിലാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.
കേരള മത്സ്യമേഖല സംരക്ഷണ സമിതി ഉന്നയിച്ചിരിക്കുന്ന വിഷയങ്ങൾ കേരള സമൂഹം ഗൗരവമായി കാണേണ്ടതാണെന്നും. ഈ മുന്നേറ്റം പൊതുമിനിമം പരിപാടികളിലൂടെ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങൾ എല്ലാവരെയും ബാധിക്കുന്നതാണെന്നും, മത്സ്യ മേഖലയിലെ പ്രതിസന്ധി ഈ നിലയിൽ തുടർന്നാൽ വരും വർഷങ്ങളിൽ ഈ തൊഴിൽമേഖല തന്നെ ഇല്ലാതാകുകയും പതിനായിരക്കണക്കിന് കുടുംബങ്ങൾ പട്ടിണിയിലായിലാകുമെന്നും തമിഴ്നാട് നൽകുന്നതുപോലെ മത്സ്യബന്ധനത്തിന് ഇന്ധന സബ്സിഡി നൽകാൻ സർക്കാർ തയ്യാറാകണമെന്നും, കടലിൽ പോകുന്ന ബോട്ടുകൾ ഉപയോഗിക്കുന്ന ഡീസലിനും റോഡ് സെസ് ഏർപ്പെടുത്തുന്ന നടപടി പ്രതിഷേധാർഹമാണെന്നും മത്സ്യമേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി.ജെ. തോമസ് ആവശ്യപ്പെട്ടു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.