Categories: Kerala

കെഎല്‍സിഡബ്ല്യൂഎയുടെ കുരിശു സത്യാഗ്രഹത്തിനു നേരെ പോലീസിന്റെ ലാത്തിചാര്‍ജ്ജ്‌ ; കന്യാസ്‌ത്രീകള്‍ ഉള്‍പ്പെടെ 7 പേര്‍ക്ക്‌ പരിക്ക്‌

കെഎല്‍സിഡബ്ല്യൂഎയുടെ കുരിശു സത്യാഗ്രഹത്തിനു നേരെ പോലീസിന്റെ ലാത്തിചാര്‍ജ്ജ്‌ ; കന്യാസ്‌ത്രീകള്‍ ഉള്‍പ്പെടെ 7 പേര്‍ക്ക്‌ പരിക്ക്‌

തിരുവനന്തപുരം ; ബോണക്കാട്‌ കുരിശുമലയില്‍ സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന്‌ സ്‌ഥാപിച്ച മരക്കുരിശ്‌ തകര്‍ത്തതില്‍ പ്രതിഷേധിച്ച്‌ വനം മന്ത്രി കെ.രാജുവിന്റെ ഔദ്യോഗിക വസതിയിലേക്ക്‌ കേരളാ ലാറ്റിന്‍ കാത്തലിക്‌ വിമണ്‍ അസോസിയേഷന്‍ നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം .

മാര്‍ച്ചിനെ തുടര്‍ന്ന്‌ വനം മന്ത്രിയുടെ വീട്ടിന്‌ മുന്നില്‍ കുരിശ്‌ സത്യാഗ്രഹം നടത്താനായിരുന്നു സമിതി അംഗങ്ങളുടെ തീരുമാനമെങ്കിലും പ്രവര്‍ത്തകരെ രാജ്‌ഭവന്‌ പോലീസ്‌ തടഞ്ഞു, തുടര്‍ന്ന്‌ സത്യാഗ്രഹത്തിന്റെ ഉദ്‌ഘാടനം കെഎല്‍സിഡബ്ല്യൂഎ സംസ്‌ഥാന പ്രസിഡന്റ്‌ ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്‌ ഉദ്‌ഘാടനം ചെയ്യ്‌തു. കെഎല്‍സിഡബ്ല്യൂഎ സംസ്‌ഥാന ജനറല്‍ സെക്രട്ടറി അല്‍ഫോണ്‍സ , രൂപതാ കെഎല്‍സിഎ ജനറല്‍ സെക്രട്ടറി സദാനന്ദന്‍ , കെഎല്‍സിഎ രാഷ്‌ട്രീയകാര്യ സമിതി അംഗം എംഎം അഗസ്റ്റ്യന്‍ തുടങ്ങിയവരുടെ പ്രസംഗങ്ങള്‍ക്ക്‌ ശേഷം മന്ത്രിയെ കാണണമെന്ന ആവശ്യവുമായി സമിതി അംഗങ്ങള്‍ ബാരിക്കേഡ്‌ മറികടന്ന്‌ മുന്നോട്ട്‌ നീങ്ങിയതാണ്‌ പ്രതിഷേധത്തിന്‌ കാരണമായത്‌.

ഉടന്‍ പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തി വീശിയ പോലീസ്‌ വിസിറ്റേഷന്‍ സഭാഗം സിസ്റ്റര്‍ മേബിളിന്റെ ശിരോ വസ്‌ത്രം വലിച്ച്‌ കീറി , പോലീസിന്റെ ലാത്തി അടിയില്‍ തെന്നുര്‍ സ്വദേശിനി ഷീജ , ആനപ്പാറ സ്വദേശിനി മോളി അശോകന്‍ തുടങ്ങിയവരുടെ വാരിയെല്ല്‌ പൊട്ടി. മൈലക്കര സ്വദേശിനി ബിന്ദു ജസ്റ്റിനിന്റെ കാല്‍ ഒടിഞ്ഞു. സിസ്റ്റര്‍ എലിസബത്ത്‌ , വട്ടപ്പാറ സ്വദേശിനി ഓമന , അരുവിക്കര സ്വദേശിനി അജീഷ്‌ കുമാരി തുടങ്ങിയവര്‍ക്ക്‌ പരിക്കേറ്റു തുടര്‍ന്ന്‌ പ്രവര്‍ത്തകരെ അറസ്റ്റ്‌ ചെയ്യ്‌ത പൊലീസ്‌ എആര്‍ ക്യാമ്പിലേക്ക്‌ മാറ്റി എആര്‍ ക്യാമ്പില്‍ ബോധരഹിതരായി വീണ പ്രവര്‍ത്തകരെ ഓരോന്നായി പോലിസ്‌ ആബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലേക്ക്‌ മറ്റി .

തുടര്‍ന്ന്‌ വൈകിട്ടോടെ പരിക്കേറ്റ 7 പേരെയും മെഡിക്കല്‍ കൊളേജിലേക്ക്‌ കൊണ്ടു പോയി . നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്റ്‌ സാമുവല്‍ , വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്‌തുദാസ്‌ പാറശാല ഫൊറോന വികാരി ഫാ.റോബര്‍ട്ട്‌ വിന്‍സെന്റ്‌ പ്രൊക്കുറേറ്റര്‍ ഫാ.റോബിന്‍ സി പീറ്റര്‍ തുടങ്ങിയവര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

vox_editor

Recent Posts

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

6 days ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

1 week ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

1 week ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

1 week ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

1 week ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ച് ടൈംസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…

2 weeks ago