
തിരുവനനന്തപുരം ; ബോണക്കാട് കുരിശുമലയിലെ മരക്കുരിശ് തകര്‍ത്ത സംഭവത്തില്‍ വനം മന്ത്രി തുടരുന്ന നിസംഗതക്കെതിരെ കേരളാ ലാറ്റിന്‍ കാത്തലിക് വിമണ്‍ അസോസിയേഷന്‍ പുതുവത്‌സര ദിനമായ ജനുവരി 1 ന് വനം മന്ത്രി കെ.രാജുവിന്റെ വീട്ട് പടിക്കല്‍ കുരിശ് സത്യാഗ്രഹം നടത്തുന്നു.
വനം വകുപ്പ് മന്ത്രി മതമേലധ്യക്ഷന്‍മാരുടെ സാനിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കുരിശു സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ ഉറപ്പുകള്‍ പാലിക്കുക. ബോണക്കാട് കുരിശുമലയിലെ ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുക, വിശ്വാസികള്‍ക്കും വൈദികര്‍ക്കുമെതിരെ വനം വകുപ്പ് എടുത്തിട്ടുളള കളള കേസുകള്‍ പിന്‍വലിക്കുക, സ്‌ഫോടനത്തിലൂടെ തകര്‍ത്ത കുരിശ് സ്‌ഥാപിക്കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കുക, വനം വകുപ്പ് മന്ത്രി ലത്തീന്‍ കത്തോലിക്കാ വിശ്വാസികളോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക, കുരിശ് തകര്‍ത്ത വര്‍ഗ്ഗീയ വാദികളെ ഉടന്‍ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കുരിശുസത്യാഗ്രഹം.
വെളളയമ്പലം ജൂബിലി അനിമേഷന്‍ സെന്ററില്‍ നിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ വനം മന്ത്രിയുടെ വീട്ട് പടിക്കലേക്ക് പോകുന്നത്. പരിപാടി കെഎല്‍സിഡബ്ല്യൂഎ സംസ്‌ഥാന പ്രസിഡന്റ് ജെയിന്‍ ആന്‍സിലിന്‍ ഫ്രാന്‍സിസ് ഉദ്‌ഘാടനം ചെയ്യും . വിവിധ ലത്തീന്‍ രൂപതകളില്‍ നിന്ന് സംഘടനയുടെ ഇരുന്നൂറിലധികം നേതാക്കള്‍ കുരിശു സത്യാഗ്രഹത്തില്‍ പങ്കെടുക്കുമെന്ന് സംസ്‌ഥാന ജനറല്‍ സെക്രട്ടറി അല്‍ഫോണ്‍സ അറിയിച്ചു.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.